ഇന്ത്യയ്ക്ക് തന്നെ കേരളം വഴികാട്ടിയാണെന്ന് തമിഴ് നടന്‍ സൂര്യ. സ്ത്രീകളോട് ഏറ്റവുമധികം ബഹുമാനത്തോടെ പെരുമാറുന്നവരാണ് മലയാളികളെന്നും പലതും കേരളത്തെ കണ്ടാണ് പഠിക്കുന്നതെന്നും താരം കൊച്ചിയില്‍ പറഞ്ഞു.
സൂര്യയുടെ പുതിയ ചിത്രമായ എതര്‍ക്കും തുനിന്ദവന്റെ പ്രചരണാര്‍ത്ഥം കൊച്ചിയിലെത്തിയതായിരുന്നു താരം. പലതും കേരളത്തെ കണ്ടാണ് പഠിക്കുന്നത്. സിനിമയിലും അങ്ങിനെയാണ്. ബോളിവുഡിലെ ചില സംവിധായകര്‍ നിര്‍ദ്ദേശിക്കുന്നത് മലയാള സിനിമകള്‍ കാണാനാണ്. അവ അത്ഭുതപ്പെടുത്തുകയാണ്.
ജോജി മുതല്‍ മിന്നല്‍ മുരളി വരെ എല്ലാം ഒന്നിനൊന്ന് മികച്ചത്. നല്ല സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹമുണ്ട്, സൂര്യ പറഞ്ഞു. മോഹന്‍ലാല്‍ സാറിനൊപ്പം ചിലവിടാന്‍ കഴിഞ്ഞ നിമിഷങ്ങള്‍ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങള്‍ ആയിരുന്നു എന്നും ഒട്ടേറെ കാര്യങ്ങള്‍ താന്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചു എന്നും സൂര്യ പറഞ്ഞു.
Also Read
ശരണ്യയുടെ വീടിന്റെ ആധാരം സീമയുടെ പേരിലാണ്, അവളത് കൊണ്ട് മുങ്ങും, താരം വെളിപ്പെടുത്തുന്നു
ജയ് ഭീം കണ്ട് കേരളത്തിലെ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ വിളിച്ചിരുന്നെന്നും താരം പറഞ്ഞു.അവരുടെ വാക്കുകള്‍ എന്റെ കാതുകളില്‍ ഇപ്പോഴുമുണ്ട്. അതെനിക്ക് മറക്കാന്‍ കഴിയില്ല സൂര്യ കൂട്ടിച്ചേര്‍ത്തു.
എതര്‍ക്കും തുനിന്ദവന്‍ നാളെ ആണ് റിലീസ് ചെയ്യുന്നത്. പാണ്ഡിരാജ് ആണ് ഈ ചിത്രം ഒരുക്കിയത്.
അതേ സമയം മലയാളി നടി കൊച്ചിയിൽ ആ ക്ര മി ക്ക പ്പെട്ട സംഭവം നടക്കാന്‍ പാടില്ലാത്തതാണെന്നും സൂര്യ പറഞ്ഞു . ഈ ആധുനിക സമൂഹത്തില്‍ ഇങ്ങനെയൊന്ന് നടക്കാതെ നമ്മള്‍ നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടി ആ ക്ര മി ക്കപ്പെട്ട കേസിനെ പറ്റി മാധമ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Also Read
പുലിമുരുകന്റെ രണ്ടാംഭാഗം, വെളിപ്പെടുത്തലുമായി സംവിധായകൻ വൈശാഖ്
ഇങ്ങനെയൊന്ന് നടക്കാന്‍ പാടില്ലാത്തതാണ്. കേസിന്റെ എല്ലാ വിശദാംശങ്ങളും എനിക്കറിയില്ല. അതുകൊണ്ട് കൂടുതല്‍ വിശദീകരിച്ച് പറയാന്‍ സാധിക്കില്ല. നമ്മുടെ സമൂഹത്തില്‍ ഒരു സ്ത്രീക്ക് ഇങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഈ ആധുനിക സമൂഹത്തില്‍ ഇങ്ങനെയൊന്ന് നടക്കാന്‍ പാടില്ലാത്തതാണ്. നടക്കാതെ നമ്മള്‍ നോക്കണം എന്നും അദ്ദേഹം പറഞ്ഞു.