ഭർത്താവ് വലിയ ദേഷ്യക്കാരനായിരുന്നു, പെട്ടെന്നാണ് ദേഷ്യം വരുന്നത്, കല്യാണം കഴിഞ്ഞ സമയത്ത് നിസാര പ്രശ്നങ്ങൾക്ക് ദേഷ്യപ്പെടുമായിരുന്നു; തുറന്നു പറഞ്ഞ് നീന കുറുപ്പ്

234

സത്യൻ അന്തിക്കാട് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കി 1987 ൽ പുറത്തിറങ്ങിയ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരമാണ് നീനാ കുറുപ്പ്. വളരെ ചെറിയ പ്രായം മുതൽ മലയാള സിനിമയിൽ സജീവമായി അഭിനയിക്കുന്ന നടികൂടിയാണ് നടി നീനാ കുറുപ്പ്.

സിനിമക്കൾക്ക് പുറമേ സീരിയലുകളിലും നടി സജീവമാണ്. ഇടയ്ക്ക് ചെറിയ ബ്രേക്ക് എടുത്തെങ്കിലും ഇപ്പോൾ തിരക്കിലാണ്. ലോക്ഡൗണിന് മുൻപും ശേഷവും നീന അഭിനയിച്ച പന്ത്രണ്ടോളം സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. വനിതാ ദിനത്തിൽ നീന കേന്ദ്രകഥപാത്രമായിട്ടെത്തിയ ഷോർട്ട് ഫിലിമും റിലീസ് ചെയ്തിരുന്നു.

Advertisements

വിമൻസ് ഡേ എന്ന പേരിലെത്തിയ ഹ്രസ്വചിത്രം ഒരു ഫീച്ചർ ഫിലിമാണെന്നാണ് നീന പറയുന്നത്. അതേ സമയം ഭർത്താവിനെ കുറിച്ചും സ്ത്രി പുരുഷ തുല്യതയെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് നീന കുറിപ്പ് ഇപ്പോൾ.

സിനിമാ ഫീൽഡിൽ വന്നിട്ട് 34 വർഷമായി ആദ്യത്തെ സിനിമ ശ്രീധരന്റെ ഒന്നാം തിരുമുറിവ്. 1987 ലാണ് ഇറങ്ങിയത്. പഠിക്കാനാണ് അന്ന് ബ്രേക്ക് എടുത്തത്. സിനിമ അല്ലായിരുന്നു പാഷൻ. അന്ന് ഒരു രസത്തിന് വേണ്ടി അഭിനയിച്ചു എന്നേയുള്ളു. എയർ ഹോസ്റ്റസ് ആകാനായിരുന്നു ആഗ്രഹം.

പക്ഷേ കരിയറായത് സിനിമ, സീരിയൽ, പരസ്യങ്ങൾ. പിന്നെ ബ്രേക്ക് ഉണ്ടായത് വീട്ടിലിരിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ്. പഞ്ചാബി ഹൗസിൽ അഭിനയിക്കുമ്പോഴാണ് കല്യാണം കഴിഞ്ഞത്. അന്ന് ബ്രേക്ക് എടുത്തിരുന്നു. അതിന് ശേഷം ഒരു റിയാലിറ്റി ഷോ ചെയ്തു ആങ്കറിങ് ചെയ്തു.

ആങ്കറിങ്ങ് വളരെ ഇഷ്ടമാണ്. ഇപ്പോൾ സീരിയലിന് ഒരു ബ്രേക്ക് കൊടുത്ത് സിനിമകളാണ് ചെയ്യുന്നത്. ഇനി ബ്രേക്ക് എടുക്കില്ല. പക്ഷേ വീട്ടിൽ ഇരിക്കാൻ ഇഷ്ടമാണെന്നും നീന പറയുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് നിസാരമായ പ്രശ്നങ്ങൾക്ക് ദേഷ്യപ്പെടുമായിരുന്നു. അന്നൊക്കെ പേടി ആണ്. ഒച്ച വെച്ച് സംസാരിക്ുകന്നത് പൊതുവേ സ്ത്രീകൾക്ക് ഇഷ്ടമല്ലല്ലോ. ഇക്കാലത്ത് ഭാര്യയും ഭർത്താവും സുഹൃത്തുക്കളെ പോലെയാണ്.

എന്റെ ഭർത്താവ് വളരെ ദേഷ്യക്കാരനാണ്. പെട്ടെന്നാണ് ദേഷ്യം വരുന്നത്. ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് നിസാരമായ പ്രശ്നങ്ങൾക്ക് ദേഷ്യപ്പെടുമായിരുന്നു. അന്നൊക്കെ പേടി ആണ്. ഒച്ച വെച്ച് സംസാരിക്കുന്നത് പൊതുവേ സ്ത്രീകൾക്ക് ഇഷ്ടമല്ലല്ലോ. ഇക്കാലത്ത് ഭാര്യയും ഭർത്താവും സുഹൃത്തുക്കളെ പോലെയാണ്.

അന്ന് ഞാനും ശ്രമിച്ചിരുന്നു, സുഹൃത്തുക്കളെ പോലെയാവാൻ. പക്ഷേ വിജയിച്ചില്ല. പൊതുവേ, 99 ശതമാനം കാര്യങ്ങളിൽ പോലുമില്ല. ഇപ്പോഴും യാതൊരു സ്വാതന്ത്ര്യവുമില്ലാത്ത സ്ത്രീകൾ ഉണ്ട്. ചിലർക്ക് ഫോൺ പോലും ഉണ്ടാവില്ല. കാരണക്കാർ അവർ തന്നെയാണ്, ആഗ്രഹിക്കുന്നുണ്ടെങ്കിലും ആരും ശ്രമിക്കുന്നില്ല. സുമിത്രയും മോളേട് പറയുന്നത് അതാണ്.

ജീവിതം ഇങ്ങനെയൊക്കെയാണ് മോളേ എന്ന്. ഇതാണ് ജീവിതം എന്ന് വിചാരിച്ച് കഴിഞ്ഞാൽ നമ്മൾ അതിനോട് പൊരുത്തപ്പെട്ട് കഴിയണം. ഇതല്ല ജീവിതം എന്ന് ചൂണ്ടി കാണിക്കാൻ, എന്തെങ്കിലും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും എന്തെങ്കിലും ചെയ്യാനോ ചെയ്യാതിരിക്കാനോ എനിക്ക് അവകാശമുണ്ട്. അതൊക്കെ ചിന്തിപ്പിക്കാൻ ഇത്തരം ഫിലിമുകൾ ഇനിയും വരണം.

വിമൻസ് ഡേ ഒരു ഷോർട്ട് ഫിലിം എന്നല്ല, 16 മിനുറ്റുള്ള ഫീച്ചർ ഫിലിം എന്ന് പറയുന്നതാണ് ശരി. ലോക്ഡൗൺ ആണ് ഈ കഥയുടെ ഇതിവൃത്തം. എങ്കിലും പിന്നീടത് സ്ത്രീകളുടെ സബ്ജക്ട് ആയി മാറി. ഷൂട്ട് പൂർത്തിയായപ്പോഴെക്കും വനിതാ ദിനം എത്തി.

ഇതിലും നല്ലൊരു ദിവസം ഈ വിഷയം പങ്കുവെക്കാൻ വേറെയില്ലെന്ന് കരുതി. പൊതുവേ ഭർത്താവ് ഭാര്യയോട് പറയാറുള്ളതാണ് ഇതൊക്കെ. അവരുടെ സ്നേഹമില്ലായ്മ അറിയാതെ വന്ന് പോകുന്നതാണ്. കുറെയൊക്കെ സ്ത്രീകൾ വളർത്തി കൊടുക്കുന്നതാണ്.

ഇപ്പോൾ എല്ലാവരും തുല്യതയെ പറ്റി സംസാരിക്കാറുണ്ട്. പക്ഷേ തങ്ങൾക്കും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉണ്ടെന്ന് പലപ്പോഴും സ്ത്രീകൾ തന്നെ മറന്ന് പോകുന്നു. അല്ലെങ്കിൽ അത് പൂർണമായും മാറ്റി വെക്കുന്നു. അനുസരണയൊക്കെ ആവാം. അത് അങ്ങോട്ടും ഇങ്ങോട്ടും വേണം.

പരസ്പരം മനസിലാക്കി നല്ലത് പറഞ്ഞ് തരുന്ന ആരോടും ആവാം. കിട്ടുന്ന കഥാപാത്രങ്ങൾ നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നതായിരിക്കണം. സുമിത്രയെന്ന കഥാപാത്രത്തെ കുറിച്ച് ഒരു സംശയവും ഇല്ലായിരുന്നു. അങ്ങനെ റിലേറ്റ് ചെയ്യാൻ പറ്റിയ ഒരുപാട് പേരുണ്ട് ഞാനടക്കമെന്നും താരം പറയുന്നു.

Advertisement