കൈയിൽ ചുംബിച്ചു കഴിഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞു ഇനി ഞാൻ ഈ കൈ കഴുകുന്നില്ല: സന്തോഷം പങ്കുവെച്ച് മഞ്ജു പ്രത്രോസ്

385

മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് മഞ്ജു പ്രത്രോസും ഭർത്താവ് സുനിച്ചനും. റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിലൂടെ ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും മഞ്ജുവിനെ തേടി നിരവധി അവസരങ്ങൾ എത്തി.

ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്ത്, സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായി മാറിയ ബിഗ് ബോസ് മലയാളത്തിലും മഞ്ജു പ്രത്രോസ് പങ്കാളിയായിരുന്നു. ഷോയിലെ മഞ്ജുവിന്റെ പ്രകടനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ എത്തിയിരുന്നു.

Advertisements

ജിബു ജേക്കബിന്റെ സംവിധാനത്തിൽ 2017 ൽ പുറത്തിറങ്ങിയ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മഞജു പത്രോസ് ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. ചിത്രത്തിലെ നായകനായ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അവതരിപ്പിച്ച ഉലഹന്നാൻ എന്ന പഞ്ചായത്ത് സെക്രട്ടറിയെ ജീവനുതുല്യം സ്നേഹിക്കുന്ന സിസിലി എന്ന എൽഡിക്ലാർക്കിനെയായിരുന്നു മഞജു പത്രോസ് അവതരിപ്പിടച്ചത്.

സിനിമയിൽ ഉലഹന്നാന്റെ സാമീപ്യമായിരുന്നു സിസിലിയുടെ സന്തോഷം. ആചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മഞ്ജു പത്രേസ് മോഹൻലാലിനെ ആദ്യമായി കണ്ടപ്പോഴുണ്ടായ അനുഭവം വിവരിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്.

ഈ ലോകത്ത് നിന്നും വിടപറയും മുമ്പ് മോഹൻലാലിനെ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചയാളാണ് ഞാൻ. ഒബ്‌റോൺ മാളിൽ ലാലേട്ടന്റെ ഒരു സിനിമയുടെ ഷൂട്ടിങ് നടന്നപ്പോൾ ഞാൻ കാണാൻ ചെന്നു. മുഖം കാണാൻ പറ്റിയില്ല.

വെള്ള പാന്റിട്ട കാൽ മാത്രം കണ്ടു അങ്ങനെ നിൽക്കുമ്പോഴാണ് മോഹൻലാലിനൊപ്പം അഭിനയിക്കാൻ സംവിധായകൻ ജിബു സാർ വിളിച്ചത്. അത് സ്വപ്നമാണോ എന്നുവരെ തോന്നിപ്പോയി. അങ്ങനെയിരിക്കെ ഞാനും സുനിച്ചേട്ടനും സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഒരു ആക്‌സിഡന്റ് പറ്റി.

തല,കൈമുട്ട്,കവിൾ എന്നിവ കീറിപ്പോയി. ഷൂട്ടിങ്ങിന് രണ്ടാഴ്ച മാത്രമേ ബാക്കിയുള്ളൂ. ലാലേട്ടനൊപ്പമുള്ള അവസരം കൈവിട്ട് പോയെന്നുതന്നെ എന്ന് വിചാരിച്ചു. കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽപോയി പ്ലാസ്റ്റിക് സർജറി ചെയ്തു.

അപ്പോഴേക്കും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിരുന്നു. ആക്സിഡന്റ് വിവരം പറഞ്ഞപ്പോൾ വന്നുകാണാൻ സംവിധായകൻ പറഞ്ഞു. കോഴിക്കോട് വന്ന് മേക്കപ്പ് ടെസ്റ്റ് നടത്തി .മുഖം നീരുവന്ന് കരുവാളിച്ചിരുന്നു. അതിനനുസരിച്ച് മേക്കപ്പ് ചെയ്ത് കളർ ടോൺ ചെയ്തു ഷൂട്ടിങ്ങിന്റെ തലേന്നാണ് ലാലേട്ടനെ നേരിട്ട് കണ്ടത്.

പേടിച്ച് അടുത്തു ചെന്നപ്പോൾ ആക്സിഡന്റിന്റെ കാര്യമെല്ലാം തിരക്കി. ഒക്കെ ശരിയാകും ധൈര്യമായിരിക്കാൻ പറഞ്ഞു. കോമ്പിനേഷൻ ഷോട്ടിനിടയിൽ ചോദിക്കും സത്യം പറ കെട്ടിയോൻ തന്നെ വണ്ടിയിൽ നിന്നും തള്ളിയിട്ടതല്ലേ എന്നൊക്കെ ഷൂട്ടിങ് കാലം പെട്ടെന്നു തീർന്നുപോയി.

ആ തിരക്കിനിടയിൽ ലാലേട്ടന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാനോ ഓട്ടോഗ്രാഫ് വാങ്ങാനോ കഴിഞ്ഞില്ല. അപ്പോഴും ലാലേട്ടന്റെ കൈയിൽ ഉമ്മകൊടുക്കാൻ കഴിഞ്ഞല്ലോ എന്നതാണ് സന്തോഷം. കൈയിൽ ചുംബിക്കുന്ന സീൻ കഴിഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞു. ഇനി ഞാൻ ഈ കൈ കഴുകുന്നില്ല എന്നൊക്കെ.

ലാൽസാറിന്റെ ആരാധികയായ എനിക്ക് ഇതൊക്കെ വലിയ അംഗീകാരമാണെന്ന് മഞ്ജു പത്രോസ് സന്തോഷത്തോടെ വ്യക്തമാക്കുന്നു.

Advertisement