വെറും പത്തൊമ്പത് ദിവസങ്ങൾ മാത്രമാണ് തങ്ങൾ ഭാര്യാ ഭർത്താക്കന്മാരായി കഴിഞ്ഞത്: വെളിപ്പെടുത്തലുമായി രചന നാരായണൻകുട്ടി

508

തീർത്ഥാടനം എന്ന സിനിമയിലെ ചെറിയവേഷത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് എത്തിയതെങ്കിലും മഴവിൽ മനോരമയിലെ മറിമായം എന്ന ഹാസ്യപരിപാടിയിലൂടെയാണ് നടി രചനാ നാരായണൻകുട്ടി ശ്രദ്ധേയ ആയത്. തീർത്ഥാടനത്തിന് ശേഷം ദുബായിലേക്ക് ചേക്കേറിയ താരം അവിടെ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്നു.

അവിടെ നിന്നും തിരിച്ചെത്തി തൃശ്ശൂർ ദേവമാതാ സ്‌കൂളിൽ അധ്യാപികയായി ജോലി നോക്കുന്നതിനിടെയാണ് മിനിസ്‌ക്രീൻ രംഗത്തേക്ക് എത്തിയത്. പിന്നീട് മലയാള സിനിമാലോകത്തേയ്ക്ക് വൻ തിരിച്ചു വകവ് നടത്തി.

Advertisements

ലക്കി സ്റ്റാർ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ ഭാര്യയായി ആണ് രചന സിനിമയിലേക്ക് നായികയായി എത്തുന്നത്. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ അവസരം ലഭിക്കുകയും പ്രേക്ഷക മനസ്സിൽ സ്ഥാനം നേടാനും താരത്തിന് കഴിഞ്ഞു.

അഭിനയം പുറമേ നൃത്തത്തിലും മികച്ച പ്രാവീണ്യമുള്ള നടി അറിയപ്പെടുന്ന മോഹനിയാട്ടം നർത്തകി കൂടിയാണ്. ഇപ്പോൾ കുച്ചിപ്പുടിയിലും രചന ഡിപ്ലോമ നേടിക്കഴിഞ്ഞു. അതേ സമയം മലയാള സിനിമയിലെ ഹാസ്യ നടിമാരിൽ മുൻനിരയിൽ എത്തിയ രചന നാരായണൻ കുട്ടി വിവാഹിതയായ കാര്യം പോലും പലർക്കും അറിയില്ല.

പലപ്പോഴും വിവാഹ മോചനത്തിലെത്തുന്നത് പ്രണയവിവാഹമാണ് എന്ന് പറയുമായിരുന്നു. എന്നാൽ രചന നാരായണൻ കുട്ടിയുടേത് പൂർണമായും വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹമാണ്. റേഡിയോ മാംഗോയിൽ ആർജെ ആയി ജോലി നോക്കുന്നതിനിടെ, ടീച്ചറാകാനുള്ള ആഗ്രഹത്തിന്റെ പുറത്ത് രചന ബിഎഡ് പഠിച്ചു.

ദേവമാത സിഎംഐ സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കുന്നതിനിടെയാണ് വിവാഹം കഴിയ്ക്കുന്നത്. 2011 ജനുവരിയിലായിരുന്നു രചന നാരയണൻകുട്ടിയും ആലപ്പുഴ സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിയുമ്പോഴേക്കും ഇരുവരുടെയും ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങി.

പത്തൊമ്പത് ദിവസങ്ങൾ മാത്രമാണ് തങ്ങൾ ഭാര്യാ ഭർത്താക്കന്മാരായി കഴിഞ്ഞത് എന്ന് രചന പറയുന്നു.
ആലോചിച്ച് ഉറപ്പിച്ചായിരുന്നു അരുണുമായുള്ള വിവാഹം. നന്നായി അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടാണ് മനസിലാകുന്നത് അന്വേഷിച്ചപ്പോൾ അറിഞ്ഞതെല്ലാം തെറ്റായിരുന്നുവെന്നെന്ന് രചന നാരായണൻകുട്ടി വെളിപ്പെടുത്തിയിരുന്നു.

2012ലാണ് ഇരുവരും നിയമപരമായി വേർപിരിയുന്നത്. വിദ്യാർത്ഥിയായിരുന്നപ്പോൾ മുതൽ രചന സ്‌ക്കൂൾ കലോത്സവങ്ങളിൽ തന്റെ കഴിവ് തെളിയിച്ചിരുന്നു. ശാസ്ത്രീയനൃത്തം, ഓട്ടൻ തുള്ളൽ, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളിലെല്ലാം സജീവമായി പങ്കെടുക്കുന്ന രചന നാലാം ക്ലാസുമുതൽ പത്തുവരെ തൃശൂർ ജില്ലാ കലാതിലകമായിരുന്നു.

Advertisement