കാവ്യയ്ക്ക് തനിച്ച് പറ്റില്ല, തിരുവന്തപുരത്ത് കാരിം ഉണ്ട്, ആ മൂന്ന് പേരും ചേർന്നുളള കൂട്ടുകച്ചവടമാണ് ഈ കൊട്ടേഷൻ: ബൈജു കൊട്ടാരക്കര

4216

മലയാളിയായ തെന്നിന്ത്യൻ യുവനടിയെ കൊച്ചിയിൽ ആ ക്ര മി ച്ച കേസിൽ പുതിയ പുതിയ സംഭവ വികാസങ്ങൾ ആണ് ഓരോ ദിവസവും നടക്കുന്നത്. ഒന്നാം പ്രതി പൾസർ സുനിയാണ് ആദ്യമായി ഒരു മാഡത്തെ കുറിച്ച് പറയുന്നത്. ഈ മാഡം ആരാണെന്ന് ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.

ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയും നടിയുമായ കാവ്യാ മാധവനാണോ ആ മാഡം എന്നുളള സംശയം നിലനിൽക്കുന്നുണ്ട്. കാവ്യയെ ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് അന്വേഷണ സംഘം. ഈ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യയോട് അന്വേഷണ സംഘം നിർദേശിച്ചിരിക്കുന്നത്.

Advertisements

എന്നാൽ മാഡം എന്ന് പറഞ്ഞ് കാവ്യയിലേക്ക് പോകുന്നത് മണ്ടത്തരമാണെന്നാണ് സംവിധായകൻ ബൈജു കൊട്ടാരക്കര പറയുന്നത്. നടിയുടെ കേസിന്റെ തുടക്കം മുതൽ ദിലീപിന് എതിരായി നിൽക്കുന്ന സംവിധായകൻ ആണ് ബൈജു കൊട്ടാരക്കര. മനോരമ ന്യൂസിലാണ് ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.

ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ ഇങ്ങനെ:

മനുഷ്യനെന്ന നിലയിൽ സജി നന്ത്യാട്ടിനൊക്കെ ദിലീപിനെ എങ്ങനെ ന്യായീകരിക്കാൻ സാധിക്കുന്നു എന്നറിയില്ല. അൽപമെങ്കിലും ഉളുപ്പ് വേണ്ടേ. കാവ്യ എന്ന വ്യക്തിക്ക് വേണ്ടിയാണല്ലോ ഇതെല്ലാം ആരംഭിക്കുന്നത്. കാവ്യയും ദിലീപും തമ്മിലുളള ബന്ധത്തെ കുറിച്ച് ആ ക്ര മി ക്ക പ്പെട്ട നടി മഞ്ജുവിനോട് പറഞ്ഞു എന്നയിടത്ത് നിന്നാണ് ഗൂഢാ ലോചനയും മറ്റ് കാര്യങ്ങളുമൊക്കെ ആരംഭിക്കുന്നത്.

Also Read
മോളുണ്ടായതിന് ശേഷമുള്ള ആദ്യത്തെ പിറന്നാൾ ; സദ്യയൊരുക്കിയ ആളെ പറ്റിയും മറ്റു വിശേഷങ്ങളും പങ്കു വച്ച് സൗഭാഗ്യയുടെ പുതിയ വീഡിയോ

നടി ആ ക്ര മി ക്ക പ്പെട്ട് കഴിഞ്ഞ് പെൻഡ്രൈവ് കൊടുത്തത് ലക്ഷ്യയിലാണ്. ബാലചന്ദ്ര കുമാർ കൊടുത്ത മൊഴിയിൽ വ്യക്തമായി പറയുന്നു ദിലീപും ശരത്തുമൊക്കെ ഒരുമിച്ചിരുന്ന് ദൃശ്യം കണ്ടു എന്ന്. അതിന് ശേഷം ആ ടാബ് മടക്കി കൊടുക്കുന്നത് കാവ്യയുടെ കയ്യിലാണെന്ന്. ഒരിക്കൽ ദിലീപ് വീട്ടിലിരുന്ന പറഞ്ഞു മറ്റൊരു സ്ത്രീക്ക് വേണ്ടിയാണ് ചെയ്യുന്നത് എന്ന്.

പിറകിലേക്ക് നോക്കിയാണ് പറഞ്ഞത്. സ്വന്തം ഭാര്യയെ ആരെങ്കിലും മറ്റൊരു സ്ത്രീ എന്ന് വിശേഷിപ്പിക്കുമോ?ഒന്നുകിൽ കാവ്യയ്ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്തത് എന്നോ അല്ലെങ്കിൽ ഇവൾക്ക് വേണ്ടിയാണ് ചെയ്തത് എന്നോ ആണ് പറയുക. അല്ലാതെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ മുന്നിൽ ഭാര്യയെ മറ്റൊരു സ്ത്രീ എന്ന് വിശേഷിപ്പിക്കുമെന്ന് തനിക്ക് തോന്നുന്നില്ല.

മാഡം എന്ന് പറഞ്ഞ് കാവ്യയിലേക്ക് പോകുന്നത് മണ്ടത്തരമാണ്. കാവ്യയല്ല മാഡം. അതിൽ യാതൊരു സംശയവും ഇല്ല. തിരുവനന്തപുരത്തുളള ഒരു സീരിയൽ നിർമ്മാതാവുണ്ട്. മാഡം എന്ന് വിളിച്ചില്ലെങ്കിൽ കുഴപ്പമുണ്ടാക്കുന്ന ഒരാൾ. ഇവർക്ക് ദിലീപും കാവ്യയുമായി അടുത്ത ബന്ധമുണ്ട്. പൾസർ സുനി ഇവരുടെ ഡ്രൈവർ ആയിരുന്നു എന്നുളള വാർത്തകൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

കാവ്യാ മാധവന് ഇതിൽ നിർണായ പങ്കുണ്ടെന്ന് തെളിയിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ആണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ കൊടുത്തിരിക്കുന്നത്. അതും മിമിക്രി ആണെന്ന് ന്യായീകരണ തൊഴിലാളികൾ ചിലപ്പോൾ പറയും. ഏതെങ്കിലും പോലീസുകാർ മിമിക്രി കാണിച്ച് ഹൈക്കോടതിയിൽ കൊണ്ട് പോയി തെളിവ് കൊടുക്കുമോ. പതിനായിരത്തിൽ കൂടുതൽ ഓഡിയോ ക്ലിപ്പുകളുണ്ടെന്ന് പറയുന്നു.

Also Read
ഒരു ഷോയുടെ ഭാഗമായി വിദേശത്ത് പോയപ്പോഴായിരുന്നു ആ അപകടം ; ഒന്നര ലക്ഷം രൂപ കൊടുത്താണ് അവിടെ നിന്നും പോരാൻ സാധിച്ചത് : യാത്രയിലുണ്ടായ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് നടി ലിന്റു

പന്ത്രണ്ടായിരത്തോളും വീഡിയോ ക്ലിപ്പുകൾ, രണ്ട് ലക്ഷത്തോളം പേജുകൾ, മറ്റ് പല തെളിവുകളൊക്കെ ഉണ്ട്. 5 വർഷമായിട്ട് അന്വേഷിച്ച് തെളിവുകൾ കൊണ്ടുവന്നപ്പോൾ അത് നശിപ്പിക്കാൻ ശ്രമിച്ചു. കോടതിയിൽ സാക്ഷിയായ ഡോക്ടറെ കയറ്റാതെ തിരിച്ച് വിട്ട കഥ എല്ലാവർക്കും അറിയാം. അത്തരത്തിൽ സാക്ഷികളെ കൂറുമാറ്റി, തെളിവുകൾ നശിപ്പിച്ചു.

വക്കീലിന്റെ ഓഫീസിൽ വെച്ച് തെളിവുകൾ നശിപ്പിച്ചു. ബോംബെയിലേക്ക് ഫോണുകൾ അയച്ച് ഡാറ്റ നശിപ്പിച്ചു. കോടതിയിൽ നിന്ന് കണ്ടതിന് മുൻപ് തന്നെ വീഡിയോ എത്രയോ തവണ കണ്ടിരിക്കുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇതൊക്കെ മിമിക്രിയും നാടകവുമായിരുന്നോ. കാവ്യാ മാധവനൊന്നും ഇത്തരമൊരു കൃത്യം ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ല.

ദിലീപിന്റെ കൂടെ വർഷങ്ങളായി ജോലി ചെയ്യുകയാണ് പൾസർ സുനി. സൗണ്ട് തോമ എന്ന സിനിമയിൽ ഗുണ്ട സുനിൽ കുമാർ എന്ന് പറഞ്ഞ് റെമ്യൂണറേഷൻ കൊടുത്തിട്ടുണ്ട്. അതിന്റെ റെസീപ്റ്റ് ക്രൈം ബ്രാ ഞ്ചി ന്റെ കയ്യിലുണ്ട്. തിരുവനന്തപുരത്തെ സീരിയൽ പ്രൊഡ്യൂസറും പൾസർ സുനിയുമടക്കമുളള മൂന്ന് പേരും ചേർന്നുളള കൂട്ടുകച്ചവടമാണ് ഈ കൊട്ടേഷൻ. ദിലീപ് അറിയാതെ ഇതൊന്നും നടക്കില്ല. അതിനകത്ത് കാവ്യയ്ക്കും പങ്കുണ്ടെന്നും ബൈജു കൊട്ടാരക്കര.

Advertisement