ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്തായിരുന്നു അത്, അന്ന് തീരുമാനം പറഞ്ഞത് അമ്മയാണ്: തുറന്നു പറഞ്ഞ് രശ്മി സോമൻ

124

സിനിമയിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ രശ്മി സോമൻ മലയാള സിനിമാസീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ്. ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകരുടെ സ്വന്തം രശ്മിയെ ആരാധകർ സ്വീകരിച്ചത്.

അക്ഷയപാത്രം, ശ്രീകൃഷ്ണലീല, അക്കരപ്പച്ച, പെൺമനസ്സ്, മന്ത്രകോടി തുടങ്ങിയ സീരിയലുകളിലൂടെ താരം സീരിയൽ പ്രേമികളുടെ ഹരമായി മാറിയിരുന്നു. ഏറെ കാലം അഭിനയ രംഗത്ത് നിന്ന് മാറി നിന്നതിന് ശേഷം നടി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

Advertisements

വർഷങ്ങളായി ഒരുപാട് കണ്ണീർ പരമ്പരകളിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതിനാൽ ഒരുപാട് ആരാധകരെ രശ്മി സ്വന്തമാക്കിയിരുന്നു. മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്ന ശാലീന സുന്ദരി വർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ ആ ശാലീനതയ്ക്ക് യാതൊരു മങ്ങലും ഏറ്റിട്ടില്ല എന്നായിരുന്നു പ്രേക്ഷകർ പറയുന്നത്.

ഇപ്പോഴിതാ താൻ ആദ്യമായി മെഗാ സീരിയലിന്റെ ഭാഗമായ അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം. ശ്രീകുമാരൻ തമ്പയുടെ അക്ഷയപാത്രം എന്ന സീരിയലിലൂടെയാണ് രശ്മി സോമൻ സീരിയൽ രംഗത്തേക്ക് എത്തുന്നത്.

ചന്ദ്രകല എസ് കമ്മത്തിന്റെ ഭിക്ഷ എന്ന നോവലിനെ ആസ്പദമാക്കിയുള്ള സീരിയലിൽ കമല എന്ന കഥാപാത്രത്തെയാണ് രശ്മി സോമൻ അവതരിപ്പിച്ചത്. രശ്മി സോമന്റെ വാക്കുകൾ ഇങ്ങനെ:

അക്ഷയപാത്രമാണ് എന്റെ ആദ്യ മെഗാ സീരിയൽ. ശ്രീകുമാരൻ തമ്പി സാർ വീട്ടിലേക്ക് വിളിക്കുമ്പോൾ അമ്മയ്ക്കും എനിക്കും ഒരേ അഭിപ്രായമായിരുന്നു. അഭിനയിക്കാനില്ലെന്നു പറഞ്ഞപ്പോൾ ശ്രീകുമാരൻ തമ്പി സാർ പറഞ്ഞത് ചന്ദ്രകല എസ് കമ്മത്തിന്റെ ഭിക്ഷ എന്ന നോവൽ വായിച്ചു നോക്കാനാണ്.

ഞാൻ അന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. മെഗാ സീരിയൽ ഒന്നും അങ്ങനെ വന്നു തുടങ്ങിയ സമയമായിരുന്നില്ല. അതുകൊണ്ട് തന്നെ ലൊക്കേഷനിൽ ചെല്ലുമ്പോൾ എങ്ങനെ അഭിനയിക്കണമെന്നോ എനിക്ക് ഇത് പറ്റില്ല എന്നൊക്കെയായിരുന്നു മനസ്സിൽ.

പക്ഷേ സീരിയൽ ക്ലിക്ക് ആയി. എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയാണ് ഞാൻ ടെലിവിഷൻ രംഗത്തേക്ക് വരുന്നതെന്നും രശ്മി സോമൻ വ്യക്തമാക്കുന്നു.

Advertisement