ആറ് മണിയ്ക്ക് എത്തണമെന്ന് പറഞ്ഞാൽ ലാലേട്ടൻ അഞ്ച് മണിയ്ക്ക് എത്തും, ലാലേട്ടൻ മേക്കപ്പിട്ട് ഇരിക്കുന്നു, നായിക വന്നില്ല, പിന്നെ സംഭവിച്ചത്: വെളിപ്പെടുത്തൽ

200

നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച കലാകാരൻ ആയിരുന്നു അന്തരിച്ച സംവിധായകൻ തമ്പി കണ്ണന്താനം. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ സൂപ്പർ താര പദവിയിലേക്ക് ഉയർന്നത് തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകൻ എന്ന സിനിമയിലൂടെ ആയിരുന്നു.

രാജാവിന്റെ മകന് പിന്നാലെ വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, മാന്ത്രികം, ഒന്നാമൻ, തുടങ്ങി ഒരു പിടിസൂപ്പർ ഹിറ്റ ്‌സിനിമകൾ കൂടി തമ്പികണ്ണന്താനം മോഹൻലാലിനെ നായകനാക്കി ഒരുക്കിയിരുന്നു. ഇപ്പോഴിതാ മഹൻ ലാലിന്റെ തകർപ്പൻ പ്രകടനം കൊണ്ട് സൂപ്പർഹിറ്റായി മാറിയ മാന്ത്രികം എന്ന തമ്പി കണ്ണന്താനം സിനിമയുടെ ചിത്രീകരണ ഓർമ്മകൾ പങ്കുവെക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ രാജൻ പൂജപ്പുര.

Advertisements

മാന്ത്രികത്തിലെ നായിക ആയിരുന്ന പ്രിയ രാമനുമായി വഴക്കിട്ടതിനെ കുറിച്ചും രാജൻ വെളിപ്പെടുത്തുന്നുണ്ട്. മാന്ത്രികം സിനിമയുടെ ഷൂട്ട് നടന്നത് മദ്രാസിലും പോണ്ടിച്ചേരിയിലും ആയിരുന്നു. സെറ്റൊക്കെ സെറ്റിട്ടിരിക്കുന്നത് മദ്രാസിലെ ഫിലിം സിറ്റിയിലായിരുന്നു. ആ സിനിമയിൽ അഭിനയിക്കാൻ ഒരു വ്യക്തി വന്നിട്ടുണ്ട്.

Also Read
എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്, ആദ്യമായി എനിക്ക് അത് തന്നത് വിനയൻ സാറാണ്, തുറന്ന് പറഞ്ഞ് ഹണി റോസ്

മോഹൻലാലിന്റെ കൂടെ എനിക്ക് അഭിനയക്കണം എന്ന് ചാൻസ് ചോദിച്ചു വന്നതായിരുന്നു. ഷൂട്ട് തുടങ്ങിയപ്പോൾ അയാളെ കാണാതെയായി. അപ്പോൾ രാജാ നീ പോയി താടി വടിച്ച് മേക്കപ്പിട്ട് വാ എന്ന് പറഞ്ഞ് മോഹൻലാൽ എന്നെ അഭിനയിപ്പിക്കാൻ പിടിച്ചു നിർത്തി. ഞാൻ താടിയൊക്കെ എടുത്തു വന്നപ്പോൾ അയാൾ എത്തി. പക്ഷെ ഇനി രാജൻ വന്നാൽ മതി അയാളെ പറഞ്ഞു വിട്ടേക്കൂവെന്ന് ലാലേട്ടൻ പറഞ്ഞു.

ഞാൻ താടിയൊക്കെ എടുത്തു വന്നു നിൽക്കുകയായിരുന്നു. ആദ്യമായിട്ടാണ് താടിയെടുക്കുന്നത്. പക്ഷെ ഞാൻ എതിർത്തു. അയാൾ ആഗ്രഹം കാരണം അവസരം ചോദിച്ച് വന്നതല്ലേ അതിനാൽ അയാൾ തന്നെ അഭിനയിക്കട്ടെ എന്ന് പറഞ്ഞു. താടി പിന്നേയും വളർന്നു വന്നുകൊള്ളുമെന്ന് ഞാൻ പറഞ്ഞു.

അങ്ങനെ അയാൾ തന്നെ അഭിനയിക്കുക ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. നല്ലൊരു സിനിമയായിരുന്നു മാന്ത്രികം. ഇന്ന് സൂപ്പർ താരമായി മാറിയിരിക്കുന്ന വിനായകൻ ഒക്ക കയറി വന്ന സിനിമ ആയിരുന്നു. ചിത്രത്തിൽ നായികമാരായി പ്രിയ രാമനും മറ്റുമുണ്ടായിരുന്ന സിനിമയാണ്.

പ്രിയ രാമനും ഞാനും തമ്മിൽ ഇച്ചിരി വഴക്കുണ്ടാക്കിയ സിനിമയാണത്. ചിത്രത്തിലെ പാട്ടെടുക്കുന്നത് അപ്പച്ചന്റെ സ്റ്റുഡിയോയിലാണ്. ഓരോ സ്പോട്ടിനും എനിക്ക് 60000 രൂപ വേണമെന്ന് പറഞ്ഞതായിരുന്നു. പ്രിയ രാമനോട് രാവിലെ ആറ് മണിയ്ക്ക് റെഡിയായി എത്തണം വണ്ടി അയക്കുമെന്ന് പറഞ്ഞിരുന്നു. പ്രിയ താമസിക്കുന്ന വീട്ടിൽ നിന്നും സെറ്റിലേക്ക് ഇരുപത് കിലോമീറ്ററുണ്ട്.

പ്രിയ എത്താൻ വൈകി ലാലേട്ടനൊക്കെ വന്ന് മേക്കപ്പിട്ട് ഇരിക്കുകയായിരുന്നു. എന്നോട് സമയം പറഞ്ഞിരുന്നില്ലെന്ന് പ്രിയ പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. പ്രിയയോടും പ്രിയയുടെ ചേച്ചിയോടും അമ്മയോടും വരെ സമയം പറഞ്ഞിരുന്നു. ഇനി ആരോടാണ് പറയേണ്ടതെന്ന് ഞാൻ ചോദിച്ചു.

Also Read
എന്നെ ഒന്ന് ശ്രദ്ധിച്ചേക്കണേ, ചിലപ്പോ വഴി തെറ്റി പോകും; ഭാര്യ പ്രിയയോട് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയത് ഇങ്ങനെ

ഇത് കേട്ട് ലാലേട്ടൻ, സമയം പറഞ്ഞിട്ടുണ്ടെങ്കിൽ ആ സമയത്ത് എത്തണമെന്ന് പറഞ്ഞു. അവരെ അപമാനിച്ചുവെന്ന പേരിൽ അവർ എന്റെയടുത്ത് പിണങ്ങി. അപമാനിച്ചതല്ല സത്യം പറഞ്ഞതാണ്. അടുത്ത ദിവസമായപ്പോൾ പ്രശ്നമൊന്നുമില്ലായിരുന്നു. ഒരു സംശയം വന്നത് ക്ലിയർ ചെയ്തതാണ്.

വെളുപ്പിനെ ആറ് മണിയ്ക്ക് എത്തണമെന്ന് പറഞ്ഞാൽ അഞ്ച് മണിയ്ക്ക് എത്തുന്ന വ്യക്തിയാണ് ലാലേട്ടൻ. തമ്പി സാർ പറയും ലാലിനോട് അഞ്ച് മണി പറ എന്ന്. എന്നിട്ട് തമ്പി സാർ ആറ് മണിക്കേ വരൂ. ലാലേട്ടൻ എവിടെ രാജാ സംവിധായകൻ എന്ന് ചോദിക്കും എന്നിട്ട് വരുന്നത് വരെ ഞാൻ ഇവിടെ കിടന്നുറങ്ങാം എന്ന് പറഞ്ഞ് പോയിക്കിടക്കും.

ലാലേട്ടന് അങ്ങനെ നിർബന്ധങ്ങൾ ഒന്നുമില്ല. എന്ത് കൊടുത്താലും കഴിക്കും. മാന്ത്രികം സിനിമ നടക്കുമ്പോൾ ആയിരുന്നു ആന്റണിയുടെ കല്യാണം. ആന്റണിയ്ക്കും ഭാര്യയ്ക്കും പോകാൻ പജേറ കാർ കൊടുത്തു വിട്ടു ഏത് വിദേശ രാജ്യത്തിലും പോയി കറങ്ങി നടക്കാനുള്ള ടിക്കറ്റും കൊടുത്തു. എന്നിട്ട് അദ്ദേഹം വരുന്നത് അംബാസിഡർ കാറിലായിരിക്കും എന്നും രാജൻ വ്യക്തമാക്കുന്നു

Advertisement