പെട്ടെന്ന് ആ വസ്ത്രം അഴിഞ്ഞുവീഴാൻ തുടങ്ങിയപ്പോൾ നമസ്തേ എന്ന് പറഞ്ഞ് നെഞ്ചോട് ചേർത്ത് കൈകൂപ്പി അമർത്തി പിടിച്ചു, പൊതുവേദിയിൽ വട്ടം ചുറ്റിച്ച ആ ഗൗണിനെക്കുറിച്ച് പ്രിയങ്ക ചോപ്ര

115

റെഡ് കാർപെറ്റിൽ തിളങ്ങി നിൽക്കുന്ന താരസുന്ദരിമാർ തിളക്കമുള്ള വസ്ത്രത്തിൽ സ്റ്റൈലിഷായി നിൽക്കുമ്പോൾ ഈ വസ്ത്രം എങ്ങാനും താഴെപോകുമോ എന്ന് കാണുന്നവരിൽ ചിലർക്ക് പലപ്പോഴും പേടിയുണ്ടാകും. ഇപ്പോഴിതാ തനിക്ക് ചില വസ്ത്രങ്ങൾ ഇങ്ങനെ തലവേദന സ്യഷ്ടിച്ചുണ്ടെന്ന് തുറന്ന് പറയുകയാണ് ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്ര.

രണ്ട് വട്ടമാണ് കയ്യിൽ നിന്നും പോയി എന്ന് ഏതാണ്ട് ഉറപ്പിച്ച വസ്ത്രങ്ങൾ ധരിച്ചു പ്രിയങ്ക റെഡ് കാർപ്പെറ്റിൽ നിറഞ്ഞത്. ഇപ്പോഴിതാ പീപ്പിൾ മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ അക്കാര്യം പ്രിയങ്ക വെളിപ്പെടുത്തുകയാണ്.

Advertisements

പ്രിയങ്ക ചോപ്ര മിസ് വേൾഡ് പട്ടം ചൂടിത് 2000 ൽ ആയിരുന്നു. 2016ൽ ആദ്യമായി ഓസ്‌കർ വേദിയിലുമെത്തി താരം. ഇതിൽ മിസ് വേൾഡ് മത്സരത്തിനായി ധരിച്ച വസ്ത്രമാണ് പ്രിയങ്കയ്ക്ക് ആദ്യമായി ബുദ്ധിമുട്ട് സൃഷ്ടിച്ചത്. അന്നത്തെ വസ്ത്രം ശരീരത്തിൽ ടേപ്പ് ചെയ്ത് വച്ചിരിക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്.

എന്നാൽ ആ സമയം ഇടുത്തീ പോലെ ഒട്ടേറെ പിരിമുറുക്കം അനുഭവിച്ചുവെന്ന് താരം പറയുന്നു. ആ ടേപ്പ് മുഴുവനും ഊരി വന്ന്, വസ്ത്രം ഇളകുന്ന മട്ടിലായി. അപ്പോള് തന്നെ താൻ ഞെട്ടിത്തരിച്ചു നിന്നു. പെട്ടെന്ന് വസ്ത്രത്തെ ചേർത്ത് നിർത്തത്തക്ക രീതിയിൽ കൈകൾ അടുപ്പിച്ച് കൂപ്പി ഞാൻ നമസ്തേ പറഞ്ഞു വെന്നും പ്രിയങ്ക പറയുന്നു.

അപ്പോൾ എല്ലാവരും ശ്രദ്ധിച്ചത് നമസ്തേ എന്ന് കൈകൂപ്പി നിൽക്കുന്ന പ്രിയങ്കയെ ആണ്. പക്ഷെ ആ നമസ്തേയുടെ പിന്നിൽ വസ്ത്രം ഇളകി വീഴാതിരിക്കാനുള്ള ട്രിക്ക് ആണെന്ന് ആർക്കും മനസ്സിലായില്ല. കൈകൾ കൊണ്ട് വസ്ത്രം താങ്ങി നിർത്തുകയായിരുന്നുവെന്ന് താരം പറയുന്നു. 2018ലെ മെറ്റ് ഗാലയിലാണ് രണ്ടാമതായി, ധരിച്ച വസ്ത്രം കാരണം പ്രിയങ്ക ബുദ്ധിമുട്ടനുഭവിച്ചത്.

കടും ചുവപ്പു നിറമുള്ള റാൽഫ് ലോറൻ റെഡ് വെൽവെറ്റ് കുപ്പായമാണ് പ്രിയങ്ക അണിഞ്ഞിരുന്നത്. അതിൽ ഒരുക്കിയിരുന്ന കച്ച ശ്വാസം മുട്ടിച്ചു. വാരിയെല്ലുകൾ വരിഞ്ഞുമുറുകിയ പ്രതീതിയാണ് ആ വസ്ത്രം അന്ന് സമ്മാനിച്ചത്. ആ രാത്രയിൽ ഭക്ഷണം പോലും കഴിക്കാൻ സാധിച്ചില്ലെന്ന് പ്രിയങ്ക വ്യക്തമാക്കുന്നു.

Advertisement