മൗനത്തെ ചൂഷണം ചെയ്യരുത്, മൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മൾ: അമൃത പാല വിഷയത്തിൽ തുറന്നടിച്ച് അഭിരാമി സുരേഷ്

1979

കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന ഗായിക അമൃത മുൻങർത്താവ് ബാല വിഷയത്തിൽൽ നടിയും ഗായികയും അമൃതയുടെ സഹോദരിയുമായ അഭിരാമി സുരേഷിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു.

വീഡിയോ കോൾ വഴി തന്റെ മകളെ കാണാൻ അനുവദിക്കൂ എന്ന് ബാല പറയുന്ന ഓഡിയോ ആണ് കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. തനിക്ക് ഇപ്പോൾ മകളെ കാണാൻ സാധിക്കുമോ എന്ന് ബാല ചോദിക്കുമ്പോൾ ഇപ്പോൾ കഴിയില്ല എന്ന് അമൃത മറുപടിയുന്നതായിട്ടായിരുന്നു പ്രചരിച്ചത്.

Advertisements

അതേ സമയം നടൻ ബാല തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്കെതിരെ ഗായിക അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. മകൾ അവന്തികയ്ക്ക് കോവിഡ് ആണെന്നും കാണാൻ അനുവദിക്കുന്നില്ല എന്നായിരുന്നു ബാലയുടെ ആരോപണം.

അമൃതയുടെ വിശീദകരണങ്ങൾക്ക് പിന്നാലെ മൗനത്തെ ചൂഷണം ചെയ്യരുതെന്ന് പറഞ്ഞ് രംഗത്തെത്തി അമൃതയുടെ സഹോദരിയും നടിയുമായ അഭിരാമി സന്തോഷ്. ഉച്ചത്തിലുള്ള സംസാരം ശക്തമാണെന്നും മൗനം തെറ്റാണെന്നും കരുതരുത് എന്ന ഉദ്ധരണി പങ്കുവച്ച് കൊണ്ടാണ് അഭിരാമി ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

കുറച്ചധികം കാലങ്ങളായി ഉണ്ടായ മൗനത്തെ ചൂഷണം ചെയ്യരുതേ. ഒരു സ്ത്രീയോടൊപ്പം നിൽക്കാൻ എന്നുമുണ്ടായിരുന്നു സദാചാരത്തിനും സ്വകാര്യ താല്പര്യങ്ങൾക്കും മുകളിലുള്ള ജാതിമതഭേദമില്ലാത്ത ഒരു കൂട്ടം മനുഷ്യർ. ഈ കാലത്തിൽ വേണ്ടത് തമ്മിൽ പരിഗണിക്കുന്ന ഒരു മാനസിക അവസ്ഥ ആണ്.

മൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മൾ കാണാത്ത കഥകൾക്ക് ചുക്കാൻ പിടിക്കല്ലേ കൂട്ടരേ. നമ്മുടെ വീട്ടിലുമുണ്ട് ലോകമറിയാത്ത തെറ്റിദ്ധരിക്കപ്പെട്ട ഒരായിരം സ്വകര്യവേദനകൾ കടിച്ചുപിടിച്ച അച്ഛൻ, അമ്മ സഹോദരി, സഹോദരന്മാർ.

അമൃതയുടെയും ബാലയുടെയും മകൾ അവന്തിക സുഖമായിരിക്കുന്നു എന്ന് അറിയിച്ച് അഭിരാമി വീഡിയോയും പങ്കുവച്ചിരുന്നു. അഭിരാമിയുടെയും അമൃതയുടെയും അമ്മയും അവന്തികയുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. തങ്ങളുടെ പാപ്പൂ സുഖമായിരിക്കുന്നു എന്ന് വീഡിയോയിലൂടെ വ്യക്തമാക്കി.

അതേ സമയം ഫോൺ കോളിന്റെ വിശദാംശങ്ങൾ പങ്ക് വച്ചുകൊണ്ടാണ് അമൃത രംഗത്ത് എത്തിയത്. ഇന്നലെ 2 തവണകളായി അദ്ദേഹം വിളിച്ചിരുന്നു. പ്രചരിച്ചത് ആ ഫോൺകോളിനിടയിലെ ചില ഭാഗങ്ങളാണ്. എനിക്ക് കൊവിഡ് പോസിറ്റീവായതിനാൽ ഞാൻ മകളുടെ അടുത്തുനിന്നും മാറി നിൽക്കുകയായിരുന്നു.

ഞാൻ പുറത്താണെന്നും, അമ്മയെ വിളിച്ചാൽ അവന്തികയെ കിട്ടുമെന്നും അതല്ല ഞാനെത്തിയിട്ട് വിളിച്ചാൽ മതിയെങ്കിൽ അങ്ങനെ ചെയ്യാമെന്നുമായിരുന്നു പറഞ്ഞത്, ഇക്കാര്യം ആണ് വളച്ചൊടിച്ചത് എന്നും അമൃത പറഞ്ഞു.

Advertisement