കാവ്യാ മാധവൻ ഇനിയെത്ര പുണ്യാളത്തിയായി മാറാൻ നോക്കിയാലും അതിന് സാധിക്കില്ല, ദിലീപും കാവ്യയും മലയാള സിനിമയിലെ വിഷങ്ങളാണ്: ആഞ്ഞടിച്ച് ധന്യാ രാമൻ

464

മലയാളിയായ തെന്നിന്ത്യൻ യുവ നടിയെ കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ വെച്ച് ആ ക്ര മി ച്ച കേസിൽ പ്രതി പട്ടികയിലുള്ള നടൻ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയും നടിയുമായ കാവ്യ മാധവനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. നടിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും വീണ്ടും നടിയെ ചോദ്യം ചെയ്തേക്കാൻ സാധ്യത ഉണ്ടെന്നും അമ്പേഷണ സംഘം സൂചന നൽകിയിരുന്നു.

ഇപ്പോൾ ഇതാ ഈ കേസിൽ കാവ്യാ മാധവൻ അറിയാതെ ഒന്നും സംഭവിക്കില്ലെന്ന് പറയുകയാണ് ആക്ടിവിസ്റ്റായ ധന്യാ രാമൻ. ദിലീപും കാവ്യാമാധവനും ഒരുവീട്ടിൽ ഉള്ളവരാണ്. സാമ്പത്തികമായി ഒരുപാട് സ്വാധീനമുള്ളവരാണ് അവർ. സിനിമയുടെ വലിയ പ്രിവിലേജും അവർക്കുണ്ട്. അതുകൊണ്ട് തന്നെ വലിയ തോതിലുള്ള സമ്മർദ്ദം അന്വേഷണ ഉദ്യോഗസ്ഥർക്കും ജുഡീഷ്യറിക്കുമൊക്കെ ഉണ്ടായിട്ടുണ്ട്.

Advertisements

Also Read:
വിളിച്ചിട്ട് മിണ്ടുന്നില്ലെന്ന് നാട്ടുകാരോട് പറഞ്ഞ സജാദ് പൊലീസിനോട് പറഞ്ഞത് തൂങ്ങിയതാണെന്ന്, എന്നാൽ നാട്ടുകാർ ഷഹനയ കണ്ടത് സജാദിന്റെ മടിയിൽ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അഞ്ച് കൊല്ലമായി ഈ കേസിലെ അന്വേഷണം നടക്കുന്നത്. ഇക്കാലയളവിൽ പൊലീസ് കൊടുത്ത കൃത്യമായ തെളിവുകൾ പോലും കോടതി സ്വീകരിക്കാത്ത ഒരു സാഹചര്യം ഈ കേസിനെ സംബന്ധിച്ച് നിലനിൽക്കുന്നുവെന്നും ധന്യാ രാമൻ വ്യക്തമാക്കുന്നു.

ഒരു യൂട്യൂബ് ചാനലിന്റെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.ധന്യാ രാമന്റെ വാക്കുകൾ ഇങ്ങനെ:

ദിലീപ് കേസിലെ എട്ടാം പ്രതി ആയതിന് ശേഷമുള്ള കാര്യമല്ല ഞാൻ പറയുന്നത്. അതി ജീവിതയായ നടിക്ക് എതിരെ അ ക്ര മം നടക്കുന്ന സമയത്തെ കാര്യങ്ങളാണ്. ആ സമയത്തുള്ള 30 ൽ ഏറെ വരുന്ന ഓഡിയോ ക്ലിപ്പുകൾ ചെക്ക് ചെയ്യാനാണ് കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

നമ്മളെയൊക്കെ കേസിൽ പെടുത്തുകയെന്ന ഉദ്ദേശത്തോടെ ആരെങ്കിലും നീങ്ങിയാൽ പൊലീസ് വിളിക്കുന്ന സ്ഥലത്ത് പോയി നമ്മൾ അന്തസ്സായി മൊഴി കൊടുക്കും. ഒന്നിനേയും നമ്മൾ പേടിക്കേണ്ട ആവശ്യമില്ല. ആ കുറ്റകൃത്യത്തിന്റെ ഭാഗമായി നമ്മളില്ലാത്തതു കൊണ്ട് മനസ്സ് വളരെ ഉറച്ചതായിരിക്കും. അതുകൊണ്ട് നമ്മൾ അന്തസ്സായി മറുപടി കൊടുക്കും.

ഈ കള്ളത്തരങ്ങൾ മുഴുവൻ കാണിച്ച ദിലീപും കാവ്യാ മാധവനും എന്ന് പറയുന്ന ആ രണ്ട് പേർ മലയാള സിനിമയിലെ രണ്ട് വിഷങ്ങളാണ്. കള്ളം പറയാൻ എത്രയൊക്കെ ശ്രമിച്ചാലും അവരുടെ മൊഴിയിൽ വൈരുധ്യമുണ്ടാവും. അത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യും. ഒരു നുണ നമ്മൾ ക്രിയേറ്റ് ചെയ്യുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്.

Also Read:
വിവാഹ ബന്ധം കാത്തുസൂക്ഷിക്കുക എന്നത് കാര്യം നിസ്സാരമല്ല, പ്രശ്‌നം ഗുരുതരം തന്നെയാണ്: ഭാര്യ തന്നെ ഓന്ത് എന്ന് വിളിക്കുന്നതിനെ കുറിച്ച് ബാലചന്ദ്ര മേനോൻ

അതല്ല, സത്യസന്ധമായ മൊഴിയാണെങ്കിൽ ഒരാൾക്ക് വക്കീലിന്റെ ട്രെയിനിങ്ങും മറ്റ് തയ്യാറെടുപ്പുകളും ആവശ്യമില്ല. ഈ കേസിൽ പ്രതികൾ ആയവരൊക്കെ അത്തരമൊരു തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. ഒരു പ്രത്യേകതരം സ്റ്റോറിയുണ്ടാക്കി അവർ പറയുയാണ്. എന്തൊക്കെ സ്റ്റോറിയുണ്ടാക്കിയാലും നിർഭാഗ്യവശാൽ വ്യക്തമായ തെളിവും മൊഴിയിലെ വൈരുധ്യങ്ങളും ഒക്കെ ഇതിനിടയിൽ ഉണ്ടായിരിക്കും.

കാവ്യാമാധവൻ ഇനിയെത്ര പുണ്യാളത്തിയായി മാറാൻ നോക്കിയാലും അതിന് സാധിക്കില്ല. ഈ കുറ്റകൃത്യം ചെയ്തി ട്ടുള്ളത് എങ്ങനെ ആണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ജീവിക്കുന്ന മനുഷ്യരും നിരവധി തെളിവുകളും ഇവിടെയുണ്ട്. എത്രയൊക്കെ മൂടുപടം ഇട്ട് മറയ്ക്കാൻ ശ്രമിച്ചാലും അത് സാധ്യമല്ല. സാധാരണക്കാരൻ ഒരു കേസിൽ പ്രതിയാവുമ്പോൾ അവനെ ഉടൻ അ റ സ്റ്റ് ചെയ്ത് റിമാൻഡിൽ പോവും.

നേരെ മറിച്ച് ഇതു പോലത്തെ കൊച്ചമ്മമാർക്ക് എല്ലാവിധ നിയമത്തിന്റേയും സ്വാധീനത്തിന്റേയും പിന്തുണയിൽ അവർ ഇരുന്ന ഇടത്തേക്ക് പോയി എല്ലാ പ്രിവിലേജോടും കൂടി ചോദ്യം ചെയ്യാനായി ഇത്രയും സമയം അനുവദിച്ചു. ഒന്നും പേടിക്കാനില്ലെങ്കിൽ പിന്നെന്തിനാണ് ഇവർ ഫോൺ ഒളിപ്പിക്കുന്നത്. ചോദ്യം ചെയ്യലൊക്കെ എന്തിനാണ് നീണ്ടിക്കൊണ്ടു പോവുന്നത്. ഇങ്ങനെയൊക്കെ ചെയ്യുന്നത് ഭയന്നിട്ടാണെന്നും ധന്യാരാമൻ പറയുന്നു.

Also Read:
ചേട്ടനും അനിയനും താരപുത്രന് പിന്നാലെ, പ്രണവ് മോഹൻലാലിനെ നായകനാക്കി സിനിമ ഒരുക്കാൻ ധ്യാൻ ശ്രീനിവാസൻ, ഇത് പൊളിക്കുമെന്ന് ആരാധകർ

Advertisement