ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ ലഭിച്ചത് എട്ടിന്റെ പണി, ഓർഡർ ചെയ്ത ഭക്ഷണം ലഭിച്ചപ്പോൾ ഞങ്ങൾ മുഖത്തോട് മുഖം നോക്കിയിരുന്നു: എംജി ശ്രീകുമാർ

112

മുപ്പത്തിയഞ്ചിലധികം വർഷങ്ങളായി മലയാള ചലച്ചിത്ര ഗാനരംഗത്ത് തിളങ്ങിനിൽക്കുന്ന് ഗായകനാണ് എംജി ശ്രീകുമാർ. നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനുമാണ് എംജി ശ്രീകുമാർ. മലയാളം കൂടാതെ തമിഴ് ഹിന്ദി ഗാനരംഗത്തും ഹിറ്റ് ഗാനങ്ങൾ എംജി ആലപിച്ചിട്ടുണ്ട്.

മിനിസ്‌ക്രീനിൽ അവതാരകനായും റിയാലിറ്റി ഷോകളിൽ ജഡ്ജായും എംജി ശ്രീകുമാർ എത്താറുണ്ട്. സിനിമഗാനരംഗത്തും സ്റ്റേജ് ഷോകളിലെ തിരക്കുകൾക്കിടയിൽ തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം മറക്കാറില്ല. എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യൽ മീഡിയയിൽ സജീവമാണ്.

Advertisements

ഇരുവരും തങ്ങൾ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എവിടെപ്പോയാലും ഭാര്യയെയും എംജി ശ്രീകുമാർ കൂടെക്കൂട്ടാറുണ്ട്. ഭക്ഷണകാര്യത്തിൽ അതീവ ശ്രദ്ധചെലുത്തുന്ന ഇവർ പാചക പരീക്ഷണങ്ങളുമായി ആരാധകർക്ക് മുന്നിലെത്താറുണ്ട്.

എംജിയുടെ ചിക്കൻക്കറിക്കും മട്ടൻക്കറിക്കുമെല്ലാം ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഭക്ഷണത്തിൽ ഏറ്റവും ഇഷ്ടമുള്ളത് മട്ടനാണെന്ന് എംജി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ ലഭച്ച ഒന്നൊന്നരപ്പണിയെക്കുറിച്ച് തുറന്ന് പറയുകയാണ് എംജി.

സ്പെയിൻ മാഡ്രിഡ് യാത്രയ്ക്കിടയിലായിരുന്നു ആ സംഭവം നടന്നത്. മികച്ച മട്ടൻ വിഭവങ്ങൾ കിട്ടുന്ന സ്ഥലത്തേക്ക് സുഹൃത്തിനൊപ്പം പോയിരുന്നു. കാട്ടിനകത്തുള്ള ഗ്രാമത്തിലെ റസ്റ്റോറന്റിൽ ചെന്നപ്പോൾ പലതരത്തിൽ അലങ്കരിച്ചുള്ള ഭക്ഷണ പദാർത്ഥങ്ങൾ കണ്ടിരുന്നു.

ഉപ്പും മുളകുമൊന്നും ചേർത്തിരുന്നില്ലെങ്കിലും നല്ല രുചിയായിരുന്നു. പിന്നെപ്പോയത് പന്നിയിറച്ചി കിട്ടുന്ന സ്ഥലത്തേക്കാണ്. ലേഖ വേണ്ടെന്ന് പറഞ്ഞെങ്കിലും ഞങ്ങൾ അവിടെപ്പോയി. തിരക്കുള്ള സ്ഥലമായിരുന്നുവെങ്കിലും നേരത്തെ തന്നെ വിളിച്ച് പറഞ്ഞിരുന്നു.

കഴിക്കുന്നതിന് മുൻപായി ഒരാൾ വന്ന് വേദമൊക്കെ ഓതിയിരുന്നു. അതിന്റെ മണം സഹിക്കാനാവുന്നുണ്ടായിരുന്നില്ല. വില കൂടിയ ഭക്ഷണമാണ്, വേഗം കഴിക്ക്. നിങ്ങൾക്ക് ഇത് തന്നെ വേണമെന്നായിരുന്നു ഭാര്യ പറഞ്ഞത്.

തന്നെ കളിയാക്കിയ ഭാര്യ ഓർഡർ ചെയ്തത് മീൻ വിഭവമായിരുന്നു. അത് വന്നയുടനെ അവിടം മുഴുവനും നാറ്റമായിരുന്നു. വേഗം കഴിക്കെന്ന് പറഞ്ഞ് ഭാര്യയെ കളിയാക്കുകയായിരുന്നു അപ്പോൾ. മുഖത്തോട് മുഖം നോക്കിയിരുന്നതല്ലാതെ ഞങ്ങൾ അത് കഴിച്ചിരുന്നില്ലെന്നും എംജി ശ്രീകുമാർ കൂട്ടിച്ചേർത്തു.

Advertisement