അന്ന് റിലീസ് ചെയ്തിരുന്നെങ്കിൽ നിർമ്മാതാവ് റോഡിലിറങ്ങേണ്ടി വന്നേനെ, ഇനി എപ്പോൾ റിലീസ് ചെയ്താലും മരക്കാർ സൂപ്പർഹിറ്റാകും: പ്രിയദർശൻ

227

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ്
മരക്കാർ അറബിക്കടലിന്റെ സിംഹം. ഈ മോഹൻലാൽ ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകായാണ് സിനിമാ ആരാധകർ.

അതേ സമയം ലോക്ഡൗൺ പശ്ചാത്തലത്തിൽ റിലീസ് മാറ്റിവയ്‌ക്കേണ്ടി വന്നെങ്കിലും അതിൽ വിഷമമില്ലെന്ന് പറയുകയാണ് പ്രിയദർശൻ. എപ്പോൾ റിലീസ് ചെയ്താലും ചിത്രത്തിന് ആളുകൂടുമെന്നാണ് സംവിധായകന്റെ വിശ്വാസം.

Advertisements

മരക്കാർ പോലെ ഒരു സിനിമ ഒടിടിയിൽ റിലീസ് ചെയ്യുന്നതിൽ അർത്ഥമില്ലെന്നും പ്രിയദർശൻ പറഞ്ഞു.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ നിന്നുള്ള താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മരക്കാറിന്റെ തന്റെ സ്വപ്ന സിനിമയായാണ് പ്രിയദർശൻ വിശേഷിപ്പിച്ചിരിക്കുന്നത്.

16ാം നൂറ്റാണ്ടിനെ അതേപോലെ പുനരാവിഷ്‌കരിക്കുന്നതായിരുന്നു വലിയ വെല്ലുവിളി. നൂറുകോടി ചെലവിലാണ് ചിത്രം. എന്റെ കരിയറിലെ ഏറ്റവും ഉയർന്ന മുതൽമുടക്കാണത്. സിനിമയുടെ പകുതിയും നാവിക യുദ്ധമാണ്. കടൽ പശ്ചാത്തലമായുള്ളത്.

ചിത്രത്തിന്റെ റിസൾട്ടിൽ ഞാൻ സന്തോഷവാനാണെന്നും പ്രിയദർശൻ പറഞ്ഞു. സിനിമയുടെ ഓവർസീസ് റൈറ്റ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയത് പ്രിയദർശൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിദേശ രാജ്യങ്ങളിലെ തിയറ്ററുകൾ പ്രവർത്തനം ആരംഭിക്കുകയും ആളുകൾ ആഗോളതലത്തിൽ സിനിമ കാണാൻ എത്തി തുടങ്ങുകയും ചെയ്യുന്നതുവരെ ചിത്രത്തിന്റെ റിലീസ് നീട്ടുന്നതിൽ അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും പ്രിയദർശൻ പറഞ്ഞു.

പ്രണവ് മോഹൻലാൽ, പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരടി തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ഇത് എന്നാണ് പ്രിയദർശൻ പറയുന്നത്. ഒരു പക്ഷേ റിലീസ് ചെയ്ത് അഞ്ച് ദിവസം കഴിഞ്ഞ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിൽ നിർമ്മാതാവ് റോഡിൽ നിൽക്കേണ്ടി വന്നേനെ, തമാശ രൂപേണ പ്രിയദർശൻ പറഞ്ഞു. റിലീസ് വൈകുന്നതിൽ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement