താര രാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും പത്തൊമ്പതാം നൂറ്റാണ്ടിൽ, ആരാധകരെ ആവേശത്തിൽ ആക്കി സന്തോഷ വാർത്ത അറിയിച്ച് വിനയൻ, ഹൃദയത്തിൽ തൊട്ട നന്ദിയെന്നും സംവിധായകൻ

58

മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളുടെ അമരക്കാരിൽ ഒരാളാണ് വിനയൻ. വർഷങ്ങളായി മലയാളത്തിന് വമ്പൻ ഹിറ്റുകൾ സമ്മാനിക്കുന്ന അദ്ദേഹം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഇപ്പോഴിതാ ഈ ബ്രഹ്മാണ്ഡ ചിത്രം ഓണത്തിന് റിലീസ് തീരുമാനിച്ചിരിക്കുകയാണ്.

സിനിമാ പ്രേമികളെ ആവേശത്തിലാക്കി ക്കൊണ്ട് ഒരു സന്തോഷവാർത്ത ഇപ്പോൾ ആരാധകരെ അറിയിച്ചിരിക്കുക ആണ് വിനയൻ. ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും ഉണ്ടാകുമെന്നാണ് വിനയൻ അറിയിച്ചത്. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിനയൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Advertisements

മലയാള സിനിമാ മേഖലയിലെ തന്റെ നിലപാടുകൾക്കോ അഭിപ്രായങ്ങൾക്കോ യാതൊരു മാറ്റവും ഇല്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെ തന്നോടും തന്റെ സിനിമയോടും അഭിനയകലയുടെ തലതൊട്ടപ്പൻമാരായ ഈ മഹാരഥൻമാർ ഇപ്പോൾ കാണിച്ച സ്‌നേഹത്തിന് ഹൃദയത്തിൽ തൊട്ട നന്ദിയെന്നും വിനയന്റെ കുറിപ്പിൽ പറയുന്നു.

വിനയന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഈ സ്‌നേഹം പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് കൂടുതൽ കരുത്തേകുന്നു. ഏറെ സന്തോഷത്തോടെ ആണ് ഇന്നു ഞാനീ പോസ്റ്റ് ഇടുന്നത്. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരങ്ങളായ ശ്രീ. മമ്മുട്ടിയും, ശ്രീ മോഹൻ ലാലും എന്റെ പുതിയ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിന് ശബ്ദം നൽകിക്കൊണ്ട് ഈ സിനിമയെ ധന്യമാക്കിയിരിക്കുന്നു.

Also Read
കിളിച്ചുണ്ടൻ മാമ്പഴത്തിൽ ശ്രീനിവാസന്റെ ആദ്യ ഭാര്യയായി അഭിനയിച്ച നടി വിന്ധ്യയെ ഓർമ്മയില്ലേ, നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

ഇതിഹാസ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ പരിചയപ്പെടുത്തിക്കൊണ്ട് ശ്രീ മോഹൻലാൽ സംസാരിക്കുമ്പോൾ സംഘർഷാത്മകമായ ആ കാലഘട്ടത്തിന്റെ ജിജ്ഞാസാ ഭരിതമായ വിവരണം മമ്മുക്ക നൽകുന്നു.

സിജു വിത്സൺ നായകനാകുന്ന ഈ ചിത്രത്തിന് കൂടുതൽ പ്രസക്തിയേകുന്നതാണ് ഇവരുടെ വാക്കുകൾ..
മലയാള സിനിമാ മേഖലയിലെ എന്റെ നിലപാടുകൾക്കോ, അഭിപ്രായങ്ങൾക്കോ യാതൊരു മാറ്റവും ഇല്ലെന്നറിഞ്ഞു കൊണ്ടു തന്നെ എന്നോടും എന്റെ സിനിമയോടും അഭിനയകലയുടെ തലതൊട്ടപ്പൻമാരായ ഈ മഹാരഥൻമാർ ഇപ്പോൾ കാണിച്ച സ്‌നേഹത്തിന് ഹൃദയത്തിൽ തൊട്ട നന്ദി സ്‌നേഹാദരങ്ങളോടെ ഞാൻ അർപ്പിക്കട്ടെ.

മമ്മുക്കയും ലാലും ഡബ്ബിംഗ് തീയറ്ററിൽ വന്ന ശേഷമാണ് നിർമ്മാതാവ് ഗോപാലേട്ടനോട് ഞാൻ വിവരം പറഞ്ഞത്. ഒത്തിരി സന്തോഷത്തോടെയും അതിലേറെ ആശ്ചര്യത്തോടെയും ആണ് അദ്ദേഹം പ്രതികരിച്ചത്..
ഇന്നും എന്നോടു വിദ്വേഷം വച്ചു പുലർത്തുന്ന വിരലിലെണ്ണാവുന്ന ചില സംവിധായകർ മലയാള സിനിമയിൽ ഉണ്ടെന്ന് എനിക്കറിയാം.

ഞാനവരുടെ പേരു പറഞ്ഞ് വിഷമിപ്പിക്കുന്നില്ല.. ഇതു വായിക്കുമ്പോൾ അവർക്കു സ്വയം മനസ്സിലാകുമല്ലോ?
എനിക്കവരോട് ഒരു ശത്രുതയുമില്ല, സ്‌നേഹമേയുള്ളു. പത്തു വർഷത്തോളം നല്ലൊരു സിനിമ ചെയ്യാൻ അനുവദിക്കാതെ നിങ്ങൾ എന്നെയല്ലേ ദ്രോഹിച്ചത്. ഞാൻ തിരിച്ചൊന്നും ചെയ്തിട്ടില്ലല്ലോ? നിയമ പരമായി കോടതിയിൽ പോയല്ലേ ഉള്ളു.

പിന്നെ നിങ്ങളുടെ വിലക്കു വകവയ്ക്കാതെ പഴയ നിലവാരത്തിൽ അല്ലെങ്കിലുംചില സിനിമകൾ ചെയ്തു തീയറ്ററിൽ എത്തിച്ചു. അതൊരു വാശി ആയിരുന്നു. അത്തരം വാശി ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ന വ്യക്തി ഇല്ല. മാത്രമല്ല വിനയൻ എന്ന സംവിധായകൻ ഇന്നു സിനിമയിലേ കാണില്ലായിരുന്നു.

കാലം ഒത്തിരി മാറിയിരിക്കുന്നു സുഹൃത്തുക്കളെ.. ഈ പുത്തൻ തലമുറയുടെ കാലത്ത് അത്തരം വിദ്വേഷങ്ങൾ കൊണ്ടു നടന്നിട്ട് ഒരു കാര്യവുമില്ല.. അത് നിങ്ങളുടെ മസ്തിഷ്‌കത്തിൽ വെറുപ്പിന്റെയും അസൂയയുടെയും ഹോർമോണുകൾ കൂട്ടുമെന്നല്ലാതെ ഒരു ഗുണവും കിട്ടില്ല.

Also Read
എന്ത് ചോദ്യമാണ്, പ്രണയവും തേപ്പും കിട്ടിയില്ലെങ്കിൽ അവർക്ക് എന്തോ കുഴപ്പമുണ്ട് എന്നല്ലേ; ഞാനും നല്ലതുപോലെ പറ്റിക്കപ്പെട്ടിട്ടുണ്ട്! ദിവ്യ പിള്ള പറയുന്നത്

നല്ല സിനിമകൾ ചെയ്യാൻ നമുക്കു ശ്രമിച്ചു നോക്കാം. അതിൽ എന്നെക്കാൾ കൂടുതൽ വിജയിച്ചിട്ടുള്ളവർ ആണല്ലോ നിങ്ങളിൽ പലരും. യാതൊരു അവകാശ വാദങ്ങളും ഇല്ലാതെയാണ് പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ പ്രേക്ഷക സമക്ഷം എത്തിക്കുന്നത്.

ഒരു മാസ്സ് എൻറർടെയിനർ ആയി ഈ ചരിത്ര സിനിമയെ അവതരിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ട് ഉണ്ട്. സെപ്തംബർ എട്ടിനു ശേഷം പ്രേക്ഷകരാണ് അന്തിമ വിധി എഴുതേണ്ടത്. അതിന് ആയി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്നായിരുന്നു വിനയന്റെ കുറിപ്പ്.

Advertisement