കടുത്ത ദാരിദ്ര്യവും, പട്ടിണിയും അസുഖവും, നടി ഉർവശിയുടെ സഹോദര ഭാര്യയും അവരുടെ സഹോദരനും ജീവനൊടുക്കി

448

നടിമാരായ ഉർവശിയുടെയും കൽപ്പനയുടേയും സഹോദരന്റെ ഭാര്യ ആയിരുന്ന പ്രമീള ജീവനൊടുക്കി. കടുത്ത ദാരിദ്ര്യവും അസുഖത്തെയും തുടർന്നാണ് ഇവർ ജീവിതം അവസാനിപ്പിച്ചത്. പ്രമീളയുടെ സഹോദരൻ സുശീന്ദ്രനും ജീവനൊടുക്കി. ഇവർ വില്ലുപുരത്താണ് താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങളായി വീട് തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് രണ്ട് പേരും ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. വീട് പരിശോധിച്ച പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. കുറിപ്പിൽ അന്തരിച്ച നടി കൽപ്പനയെ കുറിച്ചുള്ള പരാമർശങ്ങളുണ്ടെന്നാണ് വിവരം.

Advertisements

നടി കല്പനയുടെ മരണശേഷം സാമ്പത്തിക സഹായം നിലച്ചതിന് പിന്നാലെ അസുഖവും ദാരിദ്ര്യവും മൂലം ജീവനൊടുക്കി സഹോദരങ്ങൾ. നടിയുടെ സഹോദരന്റെ മുൻ ഭാര്യയും അവരുടെ സഹോദരനുമാണ് ജീവനൊടുക്കിയത്. വീഴുപുരം ജില്ലയിലെ വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇരുവരും അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

Also Read
അതൊന്നും ഞാൻ ചെയ്യാത്തതിന് പിന്നിൽ ഒരു കാരണമുണ്ട്; തുറന്നു പറഞ്ഞ് ശ്വേതാ മേനോൻ

കല്പനയുടെ സഹോദരന്റെ മുൻ ഭാര്യ പ്രമീള(52), അവരുടെ സഹോദരൻ സുശീന്ദ്രൻ(54)എന്നിവരാണ് വാടക വീട്ടിൽ ജീവനൊടുക്കിയത്. താരത്തിന്റെ സഹോദരനുമായുള്ള വിവാഹ ബന്ധം പ്രമീള ഏതാനും വർഷം മുൻപ് വേർപെടുത്തിയിരുന്നു. തുടർന്ന് കല്പനയാണ് ഇവർക്ക് ജീവിക്കാനുള്ള സാമ്പത്തിക സഹായം നൽകി വന്നത്.

എന്നാൽ കല്പനയുടെ മരണത്തോടെ ഇത് നിലച്ചത് ഇരുവരേയും പ്രതിസന്ധിയിലാക്കി. ഏറെ കാലമായി അസുഖ ബാധിതരായിരുന്ന തങ്ങൾക്ക് കൽപ്പനയാണ് സാമ്പത്തിക സഹായം നൽകി വന്നിരുന്നത് എന്നും അസുഖവും ദാരിദ്ര്യവുമാണ് ആ ത്മ ഹ ത്യ യിലേക്ക് നയിച്ചത് എന്നും ആ ത്മ ഹ ത്യ കുറിപ്പിൽ പറയുന്നു.

പ്രമീളയും സുശീന്ദ്രനും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. നടി ഉർവശിയുടെ സഹോദരനുമായുള്ള വിവിഹ ബന്ധം ഏതാനും വർഷങ്ങൾക്ക് മുമ്പ് പ്രമീള അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് സഹോദരനൊപ്പം താമസം തുടങ്ങിയത്. വിവാഹിതനായ സുശീന്ദ്രനും പ്രമീളയും വില്ലുപുരത്തുള്ള വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്.

രണ്ടു ദിവസമായി വീട് തുറന്നിരുന്നില്ല. വീട്ടിൽ നിന്ന് ദുർഗന്ധം കൂടി വമിക്കാൻ തുടങ്ങിയതോടെ അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി.

Also Read
ഹാപ്പി വാലന്റൈൻസ് ഡേ എന്റെ ഏട്ടോയ്.. എത്ര പെട്ടന്നാണ് നമ്മൾ പോകുന്നത് ; ശ്രദ്ധ നേടി മൃദുല പങ്കു വച്ച ചിത്രങ്ങളും പോസ്റ്റും

കടുത്ത ദാരിദ്ര്യത്തിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. രണ്ടുപേർക്കും വിവിധ അസുഖങ്ങളുമുണ്ടായിരുന്നു. തുടർന്നാണ് ജീവിതം അവസാനിപ്പിക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് എത്തിയത്. വീടിന്റെ വാടക കൊടുക്കാനുണ്ട്. വീട്ടിലെ വസ്തുക്കൾ വിറ്റ് വീട്ടുടമയ്ക്ക് വാടക നൽകണം. മൃ ത ദേ ഹങ്ങൾ പോ സ്റ്റ് മോ ർ ട്ടം ചെയ്യരുത് എന്ന അപേക്ഷയും കുറിപ്പിലുണ്ട്.

എന്നാൽ പോ സ്റ്റ് മോ ർ ട്ടം ചെയ്യാൻ പോലീസ് തീരുമാനിക്കുകയായിരുന്നു. പ്രമീളയ്ക്ക് വേണ്ട സാമ്പത്തിക സഹായം നൽകിയിരുന്നത് നടി കൽപ്പനയാണ്. കൽപ്പനയുടെ വിയോഗത്തിന് ശേഷം പ്രമീള കൂടുതൽ പ്രതിസന്ധിയിലായി. മരുന്ന് വാങ്ങാനും ഭക്ഷണത്തിനുമുള്ള പണം കണ്ടെത്താൻ പ്രയാസപ്പെട്ടു.

Advertisement