അമ്മേ, വേഗം മാറിക്കോളൂ, അല്ലെങ്കിൽ ചെമ്പിൽ കയറി പോകേണ്ടിവരും, പൃഥ്വിരാജ് തന്ന മുന്നറിയിപ്പിനെക്കുറിച്ച് മല്ലിക സുകുമാരൻ

25

മലയാളികൾ ആദ്യമായി മഹാപ്രളയം നേരിടുന്നത് കഴിഞ്ഞ വർഷമാണ്. തെക്കൻ കേരളത്തിലെ ചുരുക്കം സ്ഥലങ്ങൾ ഒഴിച്ചാൽ ബാക്കി എല്ലാ ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഇത്തവണ മഴ കനത്തതോടെ മലയാളികൾ പ്രളയ ഭീതിയിലായിരുന്നു.

ഇത്തവണ മലബാർ മേഖലയാണ് കൂടുതൽ മഴക്കെടുതിയിലായത്. എന്നാൽ കഴിഞ്ഞ തവണത്തെ ദുരനുഭവം ഓർത്ത് പലരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. മഴ കനത്തതോടെ മകൻ പൃഥ്വിരാജ് തനിക്ക് തന്ന മുന്നറിയിപ്പിനെക്കുറിച്ച് പറയുകയാണ് നടി മല്ലിക സുകുമാരൻ.

Advertisements

വീട്ടിൽ നിന്ന് വേഗം മാറണമെന്നും അല്ലെങ്കിൽ ചെമ്പിൽ കയറി പോകേണ്ടിവരും എന്നുമാണ് പൃഥ്വിരാജ് അമ്മയെ വിളിച്ചു പറഞ്ഞത്. ഒരു മാധ്യമത്തിൽ എഴുതിയ ഓർമക്കുറിപ്പിലാണ് മല്ലിക മകന്റെ ഓർമപ്പെടുത്തലിനെക്കുറിച്ച് പറഞ്ഞത്.

ചൊവ്വാഴ്ച രാത്രി പൃഥ്വിരാജ് വിളിച്ച് പറഞ്ഞു. അമ്മേ, നെയ്യാറും അരുവിക്കരയും തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ, അല്ലെങ്കിൽ ചെമ്പിൽ കയറി പോകേണ്ടി വരും. ഒന്ന് പേടിപ്പിക്കാതിരിയെടാ എന്നു പറഞ്ഞാണ് ഞാൻ ഫോൺ വച്ചത് മല്ലിക പറഞ്ഞു.

കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ മല്ലിക സുകുമാരന്റെ വീട്ടിൽ വെള്ളം കയറിയിരുന്നു. അന്ന് മല്ലികയെ വലിയ ചെമ്പിലിരുത്തിയാണ് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഇതിന്റെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

പൃഥ്വിരാജിന്റെ ലംബോർഗിനിയും കേരളത്തിലെ റോഡുകളുടെ ദയനീയാവസ്ഥയെയും കുറിച്ചുള്ള മല്ലികയുടെ കമന്റിന്റെ പേരിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് ഇരയായിരുന്നു. ഇതിന് പിന്നാലെ വന്ന പ്രളയ ചിത്രവും പരിഹാസത്തിന് കാരണമായി.

Advertisement