ചെയ്യാത്ത തെറ്റിന് പഴി ദിലീപിന്, അടികിട്ടിയത് ഗീതുവിന്: അന്ന് തെങ്കാശിപ്പട്ടണം ഷൂട്ടിങ്ങ് സെറ്റിൽ നടന്നത് ഇങ്ങനെ

427

റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ മലയാളത്തിൽ ഇറങ്ങിയ സുപ്പർഹിറ്റ് സിനിമയായിരുന്നു തെങ്കാശിപ്പട്ടണം. സുരേഷ് ഗോപി, ലാൽ, ദിലീപ്, കാവ്യമാധവൻ, സംയുക്ത വർമ്മ, ഗീതുമോഹൻദാസ് എന്നിവരായിരുന്നു സിനിമയിൽ പ്രധാനവേഷത്തിലെത്തിയത്.

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് നടന്ന ഒരു രസകരമായ സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോക്ഡൗൺ കാലമായതോടെ പുതിയ സിനിമ വാർത്തളും മറ്റും കുറവായതിനാൽ ഒട്ടുമിക്ക എന്റർടൈൻമെന്റ് സൈറ്റുകളും പഴയകാല പല സിനിമാക്കഥകളും കുത്തിപ്പൊക്കുകയാണ് ഇപ്പോൾ. അത്തരത്തിൽ പ്രചരിക്കുന്ന ഒരു കഥയാണിത്.

Advertisements

സംഭവം ഇങ്ങനെ: രാത്രിയിൽ തെങ്കാശിപ്പട്ടണം സിനിമയുടം ഒരു രംഗം ഷൂട്ട് ചെയ്യുന്നതിനിടെ സെറ്റിൽ കറണ്ടുപോയി. ഇരുട്ടിൽ കാവ്യമാധവനെയും സംയുക്തവർമ്മയെയും ആരോ കയറിപ്പിടിച്ചു. സെറ്റിൽ ആകെ ബഹളമായി.

പക്ഷേ കറണ്ടു വന്നപ്പോൾ അടുത്ത് നിന്ന ദിലീപിനെയായിരുന്നു കാവ്യയും സംയുക്തയും സംശയിച്ചത്. ചെയ്യാത്ത കാര്യത്തിന് തന്നെ സംശയിച്ചപ്പോൾ ദിലീപിന് വിഷമമായി. തങ്ങളെ സംശയിക്കേണ്ട എന്ന് കരുതി സുരേഷ് ഗോപിയും ലാലും തങ്ങൾ ഡാൻസ് മാസ്റ്ററുടെ അടുത്തായിരുന്നുവെന്ന് പറഞ്ഞു.

താൻ അല്ലെന്ന് ദിലീപും ആണെന്ന് നടിമാരും പറഞ്ഞു. ഒടുവിൽ പ്രശ്നം പരിഹരിച്ച് വിണ്ടും ഷൂട്ടിംഗ് തുടങ്ങി. കുറച്ച് കഴിഞ്ഞ് വീണ്ടും കറണ്ട് പോയി. പിന്നാലെ, പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദവും വന്നു. തന്നെ കയറിപിടിച്ച ആളിന്റെ കരണത്ത് സംയുക്ത വർമ പൊട്ടിച്ചതായിരുന്നു അത്.

കറണ്ട് വന്നപ്പോൾ കവിൾതടം പൊത്തിപിടിച്ചു നിൽക്കുന്ന ഗീതു മോഹൻദാസിനെയാണ് എല്ലാവരും കണ്ടത്. രണ്ടു പ്രാവിശ്യവും കറണ്ട് പോയപ്പോഴും സംയുക്തയേയും കാവ്യയേയും കയറിപ്പിടിച്ചത് ഗീതു ആയിരുന്നു. ഏതായാലും സെറ്റിലുള്ളവർക്കെല്ലാം ചിരിക്കാനുള്ള ഒരു വകയായിരുന്നു അതെന്നാണ് വൈറല്കുന്ന കഥയിലുള്ളത്.

ഹിറ്റ്‌മേക്കറായ റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ 2000ൽ പുറത്തിറങ്ങിയ സിനിമയാണ് തെങ്കാശിപ്പട്ടണം. സുരേഷ് ഗോപി, ലാൽ, ദിലീപ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്.

ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസാണ് . കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.

Advertisement