മലയാളത്തിലെ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾക്ക് രചനയും കൂടാതെ നിരവധി മികച്ച സിനിമകൾ സവിധാവും ചെയ്തിട്ടുള്ള താരമാണ് രഞ്ജിത്. സിനിമാ രചനയ്ക്കും സംവിധാനത്തിനും ഒപ്പ ഇപ്പോൾ അഭിനയരംഗത്തേക്കും എത്തിയിരിക്കുകയാണ് രഞ്ജിത്.
കൊച്ചിയിൽ മലാളിയായ തെന്നിന്ത്യൻ യിവ നടിയെ ആ ക്ര മി ച്ച സംഭവത്തിൽ പ്രതി സ്ഥാനത്തുള്ള നടൻ ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്ത് വന്നിരുന്നു. ആ കൂട്ടത്തിൽ ഇപ്പോഴിതാ സംവിധയകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ വാക്കുകൾ ആണ് വൈറൽ ആവുന്നത്.
ദിലീപ് ഇപ്പോൾ കുറ്റാരോപിതൻ മാത്രമാണ്. എന്നാൽ നേരെ മറിച്ച് അദ്ദേഹം കുറ്റക്കാരൻ ആണെന്ന് കോടതി വിധിച്ചാൽ ദിലീപിനെ മനസ്സിൽ നിന്നും വെ ട്ടുമെന്നും രഞ്ജിത്ത് പറയുന്നു. അതുപോലെ തന്നെ നടി ആ ക്ര മി ക്ക പ്പെട്ട സംഭവത്തിനു ശേഷം തനിക്ക് കഴിയുന്ന രീതിയിലെല്ലാം ഓരോ കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നും രഞ്ജിത്ത് പറയുന്നു.
Also Read
നടി ആ ക്ര മി ക്ക പ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ സംഘടനകൾ നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ നിന്നും നടി റിമ കല്ലിങ്കലും സംവിധായകൻ ആഷിഖ് അബുവും വിട്ടു നിന്നതിനെക്കുറിച്ചും രഞ്ജിത് പറയുന്നുണ്ട്. അതി ജീവിതയായ പെൺകുട്ടിയോട് ഒപ്പമാണ് എന്ന് പറയാൻ എവിടെയും രഞ്ജിത്ത് തയ്യാറായില്ലല്ലോ എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഇക്കാര്യം പറഞ്ഞത്.
ആ സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ സംഘടനകൾ നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ നിന്നും നടി റിമ കല്ലിങ്കലും സംവിധായകൻ ആഷിഖ് അബുവും എന്തോ കാരണം പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു.ഞാൻ ആ നടിയോടൊപ്പമാണ് എന്ന് എവിടെയും ചെന്ന് നിന്ന് മുദ്രാവാക്യം പറയേണ്ട കാര്യമില്ല.
ഈ സംഭവം ഉണ്ടായതിന് തൊട്ടുപിന്നാലെ ഞാൻ മുൻ കൈ എടുത്താണ് ഒരു പ്രതിഷേധ കൂട്ടായ്മ ഉണ്ടായതും ആദ്യത്തെ നീക്കം ഉണ്ടായതും. അമ്മ ഭാരവാഹികളായ മമ്മൂട്ടിയെയും ഇന്നസെന്റിനെയും വിളിച്ച് ഒരു പ്രതിഷേധ യോഗം ചേരണമെന്ന് പറഞ്ഞത് ഞാനാണ്.
ഒരു പത്രക്കുറിപ്പ് ഇറക്കിയാൽ പോരേ എന്നാണ് അവർ ചോദിച്ചത്. പത്രക്കുറിപ്പ് കൊണ്ടുപോയി കീറിക്കളഞ്ഞാൽ മതി. ദർബാർ ഹാൾ ഗ്രൗണ്ടിൽ പ്രതിഷേധയോഗം ചേരണമെന്ന് ഞാനാണ് പറഞ്ഞത്. രഞ്ജി പണിക്കരും താനും ചേർന്നാണ് എല്ലാവരേയും വിളിച്ചത്. ആ കുട്ടത്തിൽ ആദ്യം വിളിച്ചവരാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും.
എന്നാൽ അവർ വന്നില്ലെന്നും രഞ്ജിത്ത് പറയുന്നു. അതുപോലെ തന്നെ ദിലീപിനെ അപ്രതീക്ഷിതം ആയിട്ടാണ് ഫിയോക്കിൽ കണ്ടത്. സംഘടന ചെയർമാൻ ആണെന്ന് അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നു എിലും താൻ ആ സ്വീകരണ ചടങ്ങിൽ പങ്കെടുക്കുമായിരുന്നു എന്നും രഞ്ജിത് വ്യക്തമാക്കി.