എനിക്ക് അത് സ്ഥിരീകരിക്കുന്നത് രണ്ടു വർഷം മുൻപാണ്, കഠിനമായ വേദനകളുടെ കാലമായിരുന്നു പിന്നീട്; തന്റെ രോഗത്തെ കുറിച്ച് ലിയോണ ലിഷോയ്

10788

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ ശ്രദ്ധേയയായി മാറിയ നടിയാണ് ലിയോണ ലിഷോയ്. പ്രമുഖ സിനിമാ സീരിയൽ താരം ലിഷോയിയുടെ മകളാണ് ലിയോണ. ഇപ്പോൾ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായ നടി കൂടിയാണ് ലിയോണ ലിഷോയ്.

ചെറുതും വലുതുമായ നിരവധി മികച്ച കഥാപാത്രങ്ങളെ ആണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളത്.
താരം അഭിനയിച്ച് ഏറ്റവും ഒടുവിലായി പുറത്ത് വന്നത് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ട്വൽത്ത് മാൻ എന്ന സിനിമണ്. ഈ ചിത്രത്തിലെ ലിയോണയുടെ വേഷം ഏറെ കൈയ്യടി നേടിയിരുന്നു.

Advertisements

എന്നാൽ ഇപ്പോൾ എൻഡോ മെട്രിയോസിസ് രോഗാവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലെ കുറിപ്പിലൂടെയാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

Also Read
പ്രണയിക്കുന്ന കാലത്ത് ശ്രീവിദ്യയെ ഞെട്ടിച്ച് കൊണ്ടാണ് ഭരതൻ ലളിതയെ വിവാഹം കഴിച്ചത്, പുരുഷനെ കുറിച്ചുള്ള അവരുടെ കണക്ക് കൂട്ടലുകൾ പൂർണമായും തെറ്റായിരുന്നു: ശ്രീകുമാരൻ തമ്പി പറയുന്നു

ലിയോണ ലിഷോയിയുടെ കുറിപ്പ് ഇങ്ങനെ:

ജീവിതം സുന്ദരമാണ് ചിലപ്പോൾ വേദനാജനകവും. മിക്കപ്പോഴും ഇതു രണ്ടും നിറഞ്ഞതായിരിക്കും. രണ്ടു വർഷം മുൻപാണ് എനിക്ക് എൻഡോമെട്രിയോസിസ്(സ്റ്റേജ് 2) സ്ഥിരീകരിക്കുന്നത്. രണ്ട് വർഷം കഠിനമായ വേദനകളുടെ കാലമായിരുന്നു.

എൻഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതും ഒരു തുടർച്ചയായ പ്രക്രിയയും ആണ്. എന്നാൽ എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ച് തീർത്തും അവ്യക്ത തയിൽ നിന്ന് എന്റെ ശരീരത്തിലെയും മനസ്സിലെയും മാറ്റങ്ങൾ അംഗീകരിക്കുന്ന ഈ ഭയാനകമായ യാത്രയിൽ നിന്ന് തീർച്ചയായും എന്റെ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സഹായത്തോടെ, ഞാൻ ഒരുപാട് മുന്നോട്ട് പോയി എന്ന് ഞാൻ വിശ്വസിക്കുന്നു.

എൻഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആർത്തവ വേദനയാണ്. കഠിനമായ ആർത്തവവേദന നല്ലതല്ല. അത് സാധാരണമല്ല ഇതു വായിക്കുന്ന സ്ത്രീകളോട് ഞാൻ അഭ്യർഥിക്കുന്നു ദയവായി ഡോക്ടറെ കാണുക എന്നായിരുന്നു ലിയോണ കുറിച്ചത്.

ഗർഭാശയത്തിന്റെ ഏറ്റവും ഉള്ളിലുള്ള സ്തരമാണ് എൻഡോമെട്രിയം. എൻഡോമെട്രിയത്തിലെ കോശങ്ങൾ ഗർഭപാത്രത്തിന് വെളിയിലായി മറ്റ് ആന്തരിക അവയവങ്ങളിൽ കാണപ്പെടുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ് എന്നറിയപ്പെടുന്നത്.

Also Read
പോ ൺ സൈറ്റുകളിലെ ന ഗ് ന ശരീരങ്ങളും എന്റെ തലയും ചേർത്തു വെച്ച് പ്രചരിപ്പിച്ചു, മ രി ച്ചു പോ യ അച്ഛനെപ്പോലും വെറുതെ വിട്ടില്ല; അപമാനിക്കപ്പെട്ട് ന ഗ് ന യായി വെറും നിലത്ത് കിടക്കേണ്ടി വന്നിട്ടുണ്ട്: ദുർഗ മാലതി

ലോകത്തെ സ്ത്രീകളിൽ ഏകദേശം 6 മുതൽ 10 ശതമാനം വരെ ( ഏകദേശം 11 മില്യൺ ) എൻഡോ മെട്രിയോസിസ് ബാധയുള്ളവരാണ് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പ്രജനന ക്ഷമതയുള്ള പ്രായത്തിലുള്ള (reproductive age group) സ്ത്രീകൾക്കാണ് കൂടുതലായും ലക്ഷണങ്ങൾ കണ്ടു വരുന്നത്.

ആർത്തവ സമയത്ത് വസ്തി പ്രദേശത്ത് അനുഭവപ്പെടുന്ന അമിതമായ വേദന, വന്ധ്യത എന്നിവയാണ് ഈ രോഗത്തിൻറെ സർവസാധാരണമായ ലക്ഷണങ്ങൾ. ഭൂരിഭാഗം സ്ത്രീകളിലും മാസമുറയോടനുബന്ധിച്ചാണ് ഈ വേദന അനുഭവപ്പെടുന്നത്.

ചുരുക്കം ചിലരിൽ സ്ഥിരമായ വേദനയായും അനുഭവപ്പെടാറുണ്ട്. ചിലരിൽ ഈ വേദന ലൈം ഗി ക ബ ന്ധ ത്തിനിടയിലോ, ശേഷമോ, മലമൂത്രവിസർജന സമയത്തോ അനുഭവപ്പെടും.

Advertisement