മോഹൻലാലിനെയാണ് എനിക്കിഷ്ടം, പക്ഷേ പുള്ളിക്കാരി മമ്മൂട്ടിയുടെ കട്ട ഫാനാണ്: തന്റെയും ഭാര്യയുടെയും ഇഷ്ടനടൻമാരെ കുറിച്ച് രമേഷ് ചെന്നിത്തല

34

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടി തുടങ്ങി എംഎൽഎ ആയും എംപി ആയും ആഭ്യന്തരമന്ത്രിയായും കെപിസിസി പ്രസിഡന്റായും ഒക്കെ തിളങ്ങിയ സമുന്നതനായ രാഷ്ട്രീയ നേതാവാണ് രമേഷ് ചെന്നിത്തല. ഇപ്പോൾ അദ്ദേഹം കേരളത്തിന്റെ ശക്തനായ പ്രതിപക്ഷ നേതാവാണ്.

ഇന്ദിരാഗാന്ധി അടക്കമുള്ള നേതാക്കളുടെ കണ്ണിലുണ്ണിയായിരുന്ന ചെന്നിത്തല കോൺഗ്രസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാക്കളിൽ ഒരാളായാണ് അറിയപ്പെടുന്നത്. കോളേജ് കാലഘട്ടത്തിൽ രാഷ്ട്രീയത്തോടൊപ്പം നാടകങ്ങളിലും ഏറെ സജീവമായിരുന്നു ചെന്നിത്തല.

Advertisements

ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ ബിരുദ വിദ്യാർഥിയായിരുന്നപ്പോൾ 20 ലധികം നാടകങ്ങളിൽ അദ്ദേഹം കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച് കൈയടി നേടിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഒരു യുവാവ് ആയിരുന്ന സമയത്ത് അഭിനയ മോഹം കാരണം ഒരു ചാൻസ് ചോദിച്ചു പത്ര പരസ്യം നൽകിയത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് രമേശ് ചെന്നിത്തലയുടെ ഒരു അഭിമുഖമാണ്. സിനിമയോടും നാടകത്തിനോടുമുള്ള അടങ്ങാത്ത അഭിനിവേഷത്തെ കുറിച്ചു പ്രതിപക്ഷ നേതാവ് തുറന്ന് പറഞ്ഞിരിക്കുന്നത് നടൻ ടിനി ടോം നടത്തിയ ഈ അഭിമുഖത്തിൽ ആണ്.

ഏഷ്യാനെറ്റ് ന്യൂസിൽ ഓണം പ്രമാണിച്ചു സംപ്രേഷണം ചെയ്ത പ്രതിപക്ഷ നേതാവിന്റെ കുടുംബ സമ്മേളനം എന്ന പരിപാടിയിൽ ഇഷ്ട നടനെ കുറിച്ചു രമേശ് ചെന്നിത്തല തുറന്ന് പറഞ്ഞിരിക്കുന്നതാണ് സാനിമാ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, അച്ഛാ ദിൻ, പാവാട, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജി മാർത്താണ്ടനാണ് തന്നെ രമേശ് ചെന്നിത്തലയുടെ അടുത്തേക്ക് പറഞ്ഞയച്ചതെന്നും അഭിമുഖത്തിന് മുന്നോടിയായി ടിനി ടോം പറയുന്നുണ്ട്.

അഭിമുഖത്തിനിടെ അവതാരകനായ ടിനി ടോം മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആരാണെന് ചോദിച്ചപ്പോൾ ഒട്ടും തന്നെ ആലോചിക്കാതെ രമേശ് ചെന്നിത്തല മറുപടി നൽകിയത് മോഹൻലാൽ എന്നായിരുന്നു.

അതിന് ശേഷം ഭാര്യയെ ചൂണ്ടിക്കാട്ടി കൊണ്ട് പുള്ളിക്കാരി ഒരു മമ്മൂട്ടി ഫാൻ ആണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. മമ്മൂട്ടി ഒഴിവ് സമയങ്ങളിൽ സൗഹൃദ സംഭാഷണം എന്ന രീതിയിൽ വിളിക്കുമ്പോൾ തന്റെ ഫാൻ അവിടെ ഉണ്ടോ എന്ന് ചോദിക്കാറുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

മമ്മൂട്ടി, മോഹൻലാൽ എന്നിവർ മലയാള സിനിമയിലെ പകരം വെക്കാൻ സാധിക്കാത്ത പ്രതിഭകൾ ആണെന്നും ഇരുവരോടുള്ള തങ്ങളുടെ ഇഷ്ടം മഹനടന്മാർക്ക് അറിയാമെന്നും രമേശ് ചെന്നിത്തല സൂചിപ്പിക്കുകയുണ്ടായി.

ഏതായാലും പ്രതിപക്ഷ നേതാവിലെ ആരും അറിയാതെ പോയ കലാകാരനെ സിനിമ പ്രേമികൾ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുകയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Advertisement