നയൻതാരയുടേയും പക്രുവിന്റേയും കുളിയാണ് ഇന്നെടുക്കുന്നതെന്ന് കേട്ട് മരത്തിൽ വലിഞ്ഞുകയറിയവർ: കപടസദാചാരം പറയുന്ന മലയാളികളെ തേച്ചൊട്ടിച്ച് ഗിന്നസ് പക്രു

228

പൊക്കമില്ലായ്മയാണ് തന്റെ പൊക്കമെന്ന് തെളിയിച്ച് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഗിന്നസ് പക്രുവെന്ന അജയകുമാർ. പൊതുവേ ഉന്നയിക്കപ്പെടുന്ന ആരാരോപണമാണ് കപടസദാചാരം പേറുന്നവരാണ് മലയാളികളെന്ന വിമർശനം. ഇപ്പോഴിതാ അത്തരത്തിൽ ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ഒരു അനുഭവം പറയുകയാണ് നടൻ പക്രു.

താൻ അഭിനയിച്ച ഒരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തനിക്ക് ഉണ്ടായ ഒരു അനുഭവം ആണ് ഗിന്നസ് പക്രു പങ്കുവെച്ചിരിക്കുന്നത്. ആലുവയിൽ ഈ പട്ടണത്തിൽ ഭൂതം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം ഉണ്ടായ സംഭവത്തെ കുറിച്ചാണ് ഗിന്നസ് പക്രു പറയുന്നത്.

Advertisements

ചിത്രത്തിൽ ഒരു കഥാപാത്രം പോലുമല്ലായിരുന്ന നയൻതാരയെ കുറിച്ച് ആരോ ഇറക്കിയ കള്ളക്കഥയും തുടർന്നുണ്ടായ കാര്യങ്ങളുമാണ് പക്രു പറയുന്നത്. ആലുവയിൽ ഈ പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിന്റെ ഷൂട്ടി0ഗ് നടക്കുന്ന സമയം. നദിക്കരയിൽ ഷൂട്ടിംഗ് കാണാൻ വൻജനാവലി.

കാരണം ഇന്നത്തെ ഷൂട്ടിംഗ് നയൻതാരയുടേയും പക്രുവിന്റേയും കുളിയാണെന്ന് ആരോ അവിടെ പറഞ്ഞു പരത്തിയിരുന്നു. ലൊക്കേഷനടുത്തെ മരക്കൊമ്പിൽവരെ കാണികൾ നിറഞ്ഞു. ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് കാണികൾക്ക് അബദ്ധം മനസിലായത്.

ചിത്രത്തിലെ പാട്ടുസീനിൽ ബേബി നയൻതാരയും പക്രുവും അടക്കം കുറെ കൊച്ചുകുട്ടികളെ സുരാജിന്റെ കഥാപാത്രം ബാത്ത് ഷവർ ഉണ്ടാക്കി സീനാണ് ചിത്രീകരിച്ചത്. ഇതറിയാതെയാണ് വൻ ജനാവലി തടിച്ചുകൂടിയതെന്നും പക്രു കുറിച്ചു.

മലയാള സിനിമാ കോമഡിയിലെ മഹാരഥന്മാരായ പപ്പു ജഗതി മാള ടീമിനെ കാണുന്നതും പരിചയപ്പെടുന്നതും തന്റെ ആദ്യസിനിമയായ ലൂസ് ലൂസ് അരപ്പിരി ലൂസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണെന്നും എന്നാൽ നാല് വയസ് മാത്രം പ്രായമുള്ളപ്പോൾ താൻ അഭിനയിച്ച ആ ചിത്രം റിലീസ് ചെയ്തപ്പോൾ താൻ അഭിനയിച്ച ഭാഗം കട്ട് ചെയ്തുകളഞ്ഞിരുന്നെന്നും പക്രു ചിരി ഓർമ്മകൾ എന്ന കുറിപ്പിൽ വ്യക്തമാക്കുന്നു.

Advertisement