അന്ന് പാർവതിയെ കണ്ടപ്പോൾ മൈൻഡ് ചെയ്യാതെ അവഗണനയോടെ ദുൽഖർ നടന്നുപോയി, പാർവ്വതി പൊട്ടിക്കരഞ്ഞു, ഞാനാണ് കാര്യങ്ങൾ പരിഹരിച്ചത്: ഇടവേള ബാബു

267

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ കഴിഞ്ഞ കുറേക്കാലങ്ങളായി ആകെ പ്രശ്‌നങ്ങളാണ്. കഴിഞ്ഞ ഒരു ദിവസം ഇടവേള ബാബു നടി ഭാവനയെക്കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇടവേള ബാബു ഇത്തരമൊരു പരാമർശം റിപ്പോർട്ടർ ചാനലിന് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു.

പരാമർശം നടത്തി ഉടനെ തന്നെ വലിയ വിവാദങ്ങൾ ആരംഭിക്കുകയും നടി പാർവതി തിരുവോത്ത് അമ്മ സംഘടനയിൽ നിന്നും രാജിവെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഈ സംഭവത്തിൽ ഔദ്യോഗിക വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇടവേള ബാബു.

Advertisements

അഭിമുഖത്തിൽ വാർത്താ അവതാരകനായ നികേഷ് കുമാർ ട്വന്റി20 എന്ന സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ആയിരുന്നു ഇടവേള ബാബുവിനോട് ചോദിച്ചത്. അതിന് അദ്ദേഹം നൽകിയ വിവാദമായ മറുപടിയിലാണ് ഇപ്പോൾ വിശദീകരണവുമായി എത്തിയിരിക്കുന്നത്.

ഇടവേള ബാബുവിന്റെ വാക്കുകൾ ഇങ്ങനെ:

ആ ചിത്രത്തിൽ ഭാവന ഉണ്ടാകില്ല എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. അതല്ലാതെ ഒരിക്കലും ഞാൻ ആ കുട്ടിയെ ഉദ്ദേശിച്ചിട്ടില്ല. പാർവതി എന്തിനാണ് ഞാൻ പറയാത്ത കാര്യങ്ങൾ വായിച്ചെടുക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

എന്നോട് എന്തെങ്കിലും പറയുവാൻ ഉണ്ടായിരുന്നു എങ്കിൽ അവർക്ക് എന്നെ നേരിട്ട് വിളിക്കാമായിരുന്നു. എന്റെ നമ്പർ പാർവതിയുടെ കയ്യിൽ ഉണ്ട്. പണ്ടൊരിക്കൽ മമ്മൂട്ടിയെ വിമർശിച്ചതിന് വലിയ രീതിയിലുള്ള പ്രശ്‌നങ്ങൾ പാർവ്വതി നേരിട്ടിരുന്നു.

അന്ന് ഞാൻ ഇടപെട്ടാണ് അത് പരിഹരിച്ചു കൊടുത്തത്. അമ്മ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്താൽ തനിക്കെതിരെ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമോ എന്ന് പാർവ്വതി പേടിച്ചിരുന്നു. ഞാനാണ് ഇടപെട്ട് പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പു കൊടുത്തത്.

അമ്മ പരിപാടിയുടെ റിഹേഴ്‌സൽ നടക്കുന്ന സമയത്ത് ദുൽഖർ സൽമാൻ പാർവതിയെ കണ്ടിട്ടും അവഗണിച്ചുകൊണ്ട് നടന്നുപോയി. ഇത് കണ്ടപ്പോൾ പാർവതി പൊട്ടിക്കരഞ്ഞു. ഞാനാണ് മമ്മൂട്ടിയോട് സംസാരിച്ച് കാര്യങ്ങൾ എല്ലാം പരിഹരിച്ചത്.

ഞാൻ ഒരിക്കലും പറയാത്ത കാര്യങ്ങളാണ് എൻറെ പേരിൽ ഇപ്പോൾ പാർവതി ആരോപിക്കുന്നതും അതിൻറെ പേരിൽ പ്രശ്‌നങ്ങൾ. പാർവ്വതിക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നു എങ്കിൽ എന്നെ നേരിട്ട് വിളിക്കാമായിരുന്നു.

ഞാൻ പറഞ്ഞതിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നു എങ്കിൽ ആദ്യം എന്നെ എതിർക്കുന്നത് നികേഷ് കുമാർ ആകുമായിരുന്നു. എന്നാൽ ഞാൻ പറഞ്ഞതിന്റെ അർത്ഥം എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അതുകൊണ്ടാണ് അദ്ദേഹം മറിച്ച് ഒന്നും ചോദിക്കാതിരുന്നതെന്നും ഇടവേള ബാബു പറയുന്നു.

Advertisement