നിശ്ചയം കഴിഞ്ഞ് ഒരു വർഷവും കഴിഞ്ഞ് കല്യാണത്തിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഞങ്ങൾ നേരിട്ടു കാണുന്നത്: ഭർത്താവിനെ കുറിച്ച് ആശാ ശരത്

109

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആശാ ശരത്. സീരിയലുകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട ആശ ശരത്ത് പിന്നീട് സിനിമാരംഗത്തും സജീവം ആവുകയായിരുന്നു.

അഭിനേത്രി എന്നതിന് പുറമേ മികച്ച ഒരു നർത്തകി കൂടിയായ ആശാ ശരത് ഏഷ്യാനെറ്റിലെ മെഗാ ഹിറ്റ് പരമ്പരായിരുന്ന കുങ്കുമപൂവ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മിനിസ്‌ക്രീനിൽ നിന്നും സിനിമിയിലേക്കെത്തിയ താരം ഇപ്പോൾ മലയാളത്തിലെ സൂപ്പർതാരങ്ങൾക്ക് അടക്കം നായികയായി തിളങ്ങുകയാണ്.

Advertisements

2012 ൽ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് കർമ്മയോദ്ധാ, ദൃശ്യം, ദൃശ്യം 2, വർഷം, സക്കറിയയുടെ ഗർഭിണികൾ, ഏഞ്ചൽസ്, പാവാട, കിങ് ലയർ, ആടുപുലിയാട്ടം, അനുരാഗ കരിക്കിൻ വെള്ളം, പുള്ളിക്കാരൻ സ്റ്റാറാ തുടങ്ങിയവയാണ് ആശാ ശരത് അഭിനയിച്ച പ്രധാന സിനിമകൾ.

Also Read
വിവാഹം രേഖചേച്ചിയെ അറിയിച്ചില്ല എന്ന് പറയുന്നത് തീർത്തും തെറ്റാണ്, അറിയിച്ചിരുന്നു, വിളിക്കാത്തതിന് കാരണം ഉണ്ട്: വെളിപ്പെടുത്തലുമായി യുവയും മൃദുലയും

താരരാജാവ് മോഹൻലാൽ നായകനാ ദൃശ്യം സീരിസുകളില ഐജി ഗീതാ പ്രഭാകർ എന്ന വേഷമാണ് താരത്തെ സിനിമയിൽ ഏറെ പോപ്പുലർ ആക്കിയത്. ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരത്തിനെയാണ് ആശാ ശരത് വിവാഹം ചെയ്തിരിക്കുന്നത്. മൂത്ത സഹോദരനായ വേണുഗോപാലിന്റെ സുഹൃത്തായിരുന്നു ശരത്. ശരത്തിന്റെ മാതാ പിതാക്കൾ നാസിക്കിൽ സ്ഥിരതാമസക്കാരാണ്.

അമ്മ മാനന്തവാടിക്കാരിയും അച്ഛൻ കണ്ണൂർകാരനും. ശരത് മസ്‌കറ്റിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇവർക്ക് രണ്ട് കുട്ടികൾ, ഉത്തരയും കീർത്തനയും. ആശ ശരത്തിന്റെ മകളും അഭിനയ രംഗത്ത് ചുവട് വയ്ക്കുകയാണ്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് തുറന്നുപറയുകയാണ് ആശാ ശരത്.

Also Read
നിശ്ചയത്തിന് ശേഷം പല മാസങ്ങളിലും നടത്താൻ തീരുമാനിച്ചു, നടന്നില്ല മാറ്റി വെച്ചു, ഇനി എന്റെ വിവാഹം എന്ന് നടക്കുമെന്ന് എനിക്ക് പോലും അറിയില്ല: സീരിയൽ നടി ആലീസ്

പതിനെട്ടാം വയസ്സിലാണ് വിവാഹം നടന്നത്. ടിവിയിലൂടെ ഒരു ഡാൻസ് കണ്ട് ഇഷ്ടപ്പെട്ടാണ് ശരത് വിവാഹം കഴിക്കാനുള്ള ആലോചനയുമായി വരുന്നത്. ഇരുവരുടെയും വീട്ടുകാരുടെ താൽപര്യത്തോടെ വിവാഹം ഉറപ്പിച്ചു. എന്നാൽ, വിവാഹനിശ്ചയവും കഴിഞ്ഞ് വിവാഹത്തിനു തൊട്ടുമുൻപാണ് ആശയും ശരത്തും നേരിട്ടു കാണുന്നത്.

അതുവരെ ഇരുവരുടെയും സംസാരവും സൗഹൃദം പങ്കുവയ്ക്കലുമൊക്കെ ഫോണിലൂടെയും കത്തുകളിലൂടെയും ആയിരുന്നു. വിവാഹനിശ്ചയ സമയത്ത് ശരത്ത് മസ്‌കറ്റിൽ ആയിരുന്നു. വിവാഹം നിശ്ചയിച്ച് ഏതാണ്ട് ഒരു വർഷം കഴിഞ്ഞ്, വിവാഹത്തിനു കുറച്ച് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഞങ്ങൾ നേരിട്ടു കണ്ടതെന്നാണ് ആശാ ശരത് പറയുന്നത്.

Advertisement