ഹണിമൂണിന് പോകുന്നതിന്റെ രണ്ട് ദിവസം മുൻപ് രാത്രി പൊരിഞ്ഞ അടിയായിരുന്നു, ബാഗും തൂക്കി പോകാൻ വരെ നോക്കി; വെളിപ്പെടുത്തലുമായി ആലീസ്

1416

കസ്തൂരിമാൻ, മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ പ്രേക്ഷക മനസിലേയ്ക്ക് ചേക്കേറിയ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ് . ഇപ്പോൾ നടി സീ കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. സ്ത്രീപദം എന്ന പരമ്പരയിലും ആലീസ് ക്രിസ്റ്റി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അടുത്തിടെ ആയിരുന്നു നടി ആലീസിന്റെ വിവാഹം. വിവാഹിത യാകാനുള്ള ഒരുക്കങ്ങളും വിശേഷങ്ങളുമെല്ലാം ആലീസ് ആരാധകരുമായി യൂട്യൂബ് വീഡിയോയിലൂടെ പങ്കു വച്ചിരുന്നു. വിവാഹ ശേഷവും വിശേഷങ്ങൾ നടി പങ്കുവെച്ചിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ വിവാഹശേഷമുള്ള വിശേഷങ്ങളും, ഹണിമൂൺ യാത്രക്കിടയിലെ വിശേഷങ്ങളും ആണ് ആലീസ് ക്രിസ്റ്റി പങ്കുവച്ചിരിക്കുന്നത്. യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോ തരംഗമായി കഴിഞ്ഞു. ബെഡ് റൂമിലെ മൊബൈൽ ഉപോയോഗത്തെ കുറിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചുമാണ് നടി പറയുന്നത്.

Also Read
അന്ന് രാജുവിനെ 17 വയസ്സേ ഉണ്ടായിരുന്നുള്ളു, കല്യാണം കഴിഞ്ഞ് ഞങ്ങൾ രണ്ടാളും കൂടി ഡൈനിങ് ടേബിളിന് ചുറ്റും ഓടിക്കളിച്ചു നടന്നിട്ടുണ്ട്: പൃഥിയെ പറ്റി പൂർണിമ

പത്തനംതിട്ടക്കാരനായ സജിൻ സജി സാമുവലാണ് ആലീസിന് മിന്നുചാർത്തിയത്. സജിനെ നേരത്തെ തന്നെ ആലീസ് പരിചയപ്പെടുത്തിയിരുന്നു. നവംബറിലാണ് ആദ്യം കല്യാണം ഉറപ്പിച്ചത്. എന്നാൽ കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാവുമെന്നും കുറച്ചു മുൻപേ നടത്തുന്നതാണെന്നും നല്ലതെന്ന് പറഞ്ഞ് സെപ്റ്റംബറിലേക്ക് മാറ്റി.

എന്നാൽ അപ്പോഴേക്കും ഓഗസ്റ്റിലും സെപ്റ്റംബറിലും വിശേഷങ്ങളൊന്നും നടത്താൻ പാടില്ലെന്ന് വാർത്ത വന്നു. അതാണ് വിവാഹം വൈകാൻ കാരണമെന്നും ആലീസ് പറഞ്ഞു. വീഡിയോയിൽ ഇരുവരും പറയുന്നത് വായിക്കാം;

ബെഡ്റൂമിൽ മൊബൈൽ ഉപയോഗിക്കുന്നത് ആലീസിന് ഇഷ്ടമല്ല. എന്നാൽ വിവാഹത്തിന് ശേഷം ബെഡ് റൂമിൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങി. ഇതേചൊല്ലി തമ്മിൽ വഴക്കുണ്ടായി. വിവാഹത്തിന് മുൻപേ ഇക്കാര്യം സജിൻ സമ്മതിച്ചിരുന്നു.

എന്നാൽ അത് പാലിച്ചില്ല. ഹണിമൂണിന് പോകുന്നതിന്റെ രണ്ട് ദിവസം മുൻപ് രാത്രി പൊരിഞ്ഞ അടി നടന്നുവെന്നും ആലീസ് ബാഗും തൂക്കി പോകാൻ വരെ നോക്കിയെന്ന് സജി പറഞ്ഞു. എന്നാൽ താൻ ബാഗ് തൂക്കി പോവുകയായിരുന്നില്ല. ഹണിമൂണിന് വേണ്ട ബാഗ് പാക്ക് ചെയ്യുകയായിരുന്നു. പക്ഷെ അതുകണ്ട് ഇച്ചായൻ പേടിച്ചു.

Also Read
നടൻ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിള വിവാഹിതരായി, താരങ്ങൾ വിവാഹിതരായത് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം മവേലിക്കര സബ് രജിസ്റ്റർ ഓഫീസിൽ വച്ച്

രാവിലെ മുതൽ രാത്രി വരെ ഫോൺ നോക്കുന്നില്ലേ. രാത്രി കിടക്കാൻ നേരത്തെങ്കിലും ഫോൺ മാറ്റിവച്ച് സംസാരിക്കാമല്ലോ. ഇരുവർക്കുമിടയിലെ ഏറ്റവും വലിയ ശത്രുവാണ് മൊബൈൽ ഫോൺ. ഭാര്യാ-ഭർത്താക്കന്മാർക്ക് സംസാരിക്കാൻ സമയമില്ലെന്നും ആലീസും പറഞ്ഞു.

Advertisement