എന്റെ ജീവിതത്തെക്കുറിച്ച് നിങ്ങളോട് വിശദീകരിക്കേണ്ട ആവശ്യം ഇല്ല: മൂന്നാം വിവാഹവും അടിച്ചു പിരിഞ്ഞെന്ന വാർത്തകളോട് പ്രതികരിച്ച് വനിത വിജയകുമാർ

366

തമിഴ് നടൻ വിജയകുമാറിന്റെ മകളും തെന്നിന്ത്യൻ നടിയുമായ വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹം വലിയ വിവാദങ്ങളും വിമർശനങ്ങളുമാണ് സിനിമലോകത്ത് ഉണ്ടാക്കിയത്. നിരവധി പേരാണ് താരത്തെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയത്.

വിവാഹത്തിന്റെ നിരവധി ചിത്രങ്ങളാണ് പുറത്ത് വന്നത്. വനിതയുടെ മൂന്നാം വിവാഹമായിരുന്നിത്. ആദ്യ രണ്ടു വിവാഹങ്ങളിലായി മൂന്ന് കുട്ടികളാണ് താരത്തിനുളളത്. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ പീറ്ററിനെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും തമ്മിൽ വഴക്ക് നടന്നുവെന്നും ഭർത്താവിനെ വനിത തന്നെ വീട്ടിൽ നിന്നും ആട്ടി പുറത്താക്കിയെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നു.

Advertisements

ഒടുവിൽ വാർത്തകളെ കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് വനിത വിജയകുമാർ ഇപ്പോൾ. കഴിഞ്ഞ ആഴ്ചയാണ് വനിതയുടെ ജന്മദിനം ആഘോഷിക്കുന്നതായി മക്കൾക്കൊപ്പം ഗോവയിലേക്ക് യാത്ര നടത്തിയത്. ഒക്ടോബർ അഞ്ചിനായിരുന്നു വനിതയുടെ നാൽപതാം ജന്മദിനം.

പീറ്ററുമായിട്ടുള്ള വിവാഹശേഷമുള്ള ആദ്യ പിറന്നാൾ ആയതിനാൽ വിപുലമായി തന്നെ ആഘോഷിച്ചിരുന്നു. വനിതയുടെ ആദ്യ ബന്ധത്തിലുള്ള രണ്ട് പെൺമക്കൾ പീറ്ററിനും വനിതയ്ക്കുമൊപ്പമാണ് താമസം. ഗോവയിലേക്കുള്ള യാത്രയിൽ ഇവരും ഉണ്ടായിരുന്നു.

പെൺമക്കൾ തന്നെ പിറന്നാൾ സമ്മാനത്തെ കുറിച്ചും വനിത സൂചിപ്പിച്ചിരുന്നു. ഗോവയിലെ ബീച്ചിലും മറ്റിടങ്ങളിലുമായിട്ടുള്ള നല്ല നിമിഷങ്ങളിലെ ചിത്രങ്ങൾ വനിത സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. പിന്നാലെ വനിതയുടെ ദാമ്പത്യ ജീവിതം തകർന്നുവെന്ന തരത്തിലെ വാർത്തകളാണ് പുറത്ത് വന്നത്.

ഇവർ തമ്മിൽ തർക്കങ്ങളുണ്ടായെന്നും വനിത പീറ്റരിനെ വീട്ടിൽ നിന്നും പുറത്താക്കിയെന്നും റിപ്പോർട്ടുകളെത്തിയിരുന്നു. ഗോവയിൽ വച്ച് അമിതമായി മദ്യപിച്ച പീറ്റർ മോശമായി പെരുമാറിയതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കം നടന്നു. തുടർന്ന് വനിത പീറ്ററിന്റെ കരണത്തടിക്കുകയും വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു എന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

ഇപ്പോൾ ഈ വാർത്തകളോട് പ്രതികരണമെന്ന തരത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കയാണ് വനിത. ഞാൻ ഒരു കുടുംബം തകർത്തു എന്ന് പറയുന്നവരോടാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി വീടും കുടുംബവുമില്ലാതെ കഴിയുന്ന ഒരാൾക്ക് ഞാനൊരു കുടുംബം ഉണ്ടാക്കി കൊടുത്തു.

അവൻ വേദനകളിലായിരുന്നു കൊവിഡ് മഹാമാരി ആരംഭിച്ച മോശം സമയങ്ങളിൽ ഞങ്ങൾ പരസ്പരം സ്‌നേഹിച്ചു. ചിരിച്ച് കൊണ്ട് ജീവിച്ചു. ഞങ്ങളെ ചുറ്റിപറ്റിയുള്ള കാര്യങ്ങൾ മാധ്യമങ്ങൾ മനപൂർവ്വം സൃഷ്ടിച്ചെടുത്തതാണ്. ഒരു കാര്യവും ഞാൻ മറച്ച് വെച്ചിട്ടില്ല.

എന്റെ ജീവിതത്തെ കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് തന്നെ അത് കൈകാര്യം ചെയ്യാൻ സാധിക്കും. എന്റെ പങ്കാളിയെ തുറന്ന് കാണിച്ച് കൊണ്ട് തരംതാണ് കളിക്കാനും അതിലൂടെ സഹതാപം പിടിച്ച് പറ്റാനും താൽപര്യമില്ല. ഞാനിപ്പോൾ ഒരുപാട് വളർന്നു. തനിക്ക് പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങളാണ് എല്ലാമെന്നും വനിത പറയുന്നുണ്ട്.

എന്തായാലും എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് വരും ദിവസങ്ങളിൽ അറിയാൻ സാധിക്കുമെന്നാണ് കരുതുന്നത്.

Advertisement