ഇന്നും മോഹൻലാൽ തിളങ്ങി നിൽക്കാൻ കാരണം മമ്മൂട്ടി, അതേ പോലെ മമ്മൂട്ടിയുടെ വിജയത്തിന് കാരണം മോഹൻലാലും: സൂപ്പർ സംവിധായകന്റെ വെളിപ്പെടുത്തൽ

103

നാലു പതിറ്റാണ്ടുകളായി മലയാള സിനിമയെ നിയന്ത്രിക്കുന്ന താരചക്രവർത്തിമാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അതേ പോലെ മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ.

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ വിജയ ചിത്രങ്ങളിൽ ഫാസിൽ സിനിമകൾക്കുള്ള സ്ഥാനവും വലുതാണ്. 1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ഫാസിൽ സിനിമയിൽ എത്തിയത്.

Advertisements

വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ വിജയ ചിത്രങ്ങളുടെ സംവിധായകനായി മാറുകയായിരുന്നു. മോഹൻലാലും മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണ് ഫാസിലിനുള്ളത്. ഇപ്പോഴിതാ മലയാളത്തിന്റെ ഈ താരരാജാക്കന്മാരെ കുറിച്ചും അവരെ വെച്ചുളള സിനിമകളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ഫാസിൽ.

ദേശാഭിമാനി വാരാന്തപതിപ്പിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ താരങ്ങളെ കുറിച്ച് വാചാലനായത്. ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ:

പ്രേതം യാഥാർത്ഥ്യമോ, മിഥ്യയോ എന്നതിനെക്കുറിച്ചുളള തുടർപംക്തി അക്കാലത്ത് വായിച്ചിരുന്നു. അതിൽ നിന്നുണ്ടായ സ്പാർക്കാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ സൃഷ്ടിക്ക് പിന്നിൽ. ശൂന്യതയിൽ നിന്ന് ഒരു സിനിമയും ഉണ്ടാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

നവോദയ നിർമിച്ച ആ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന ഞങ്ങളുടെ പരസ്യം കണ്ട് മോഹൻലാലിന്റെ കൂട്ടുകാർ ലാൽ അറിയാതെ ഫോട്ടോ അയക്കുകയായിരുന്നു. നരേന്ദ്രൻ എന്ന വില്ലന് നാണം കുണുങ്ങിയുടെ പ്രകൃതമാണെന്ന് നിർമ്മാതാവായ ജിജോയോട് ഞാൻ പറഞ്ഞിരുന്നു.

മോഹൻലാൽ ഇന്റർവ്യൂവിൽ പങ്കെടുത്തപ്പോൾ ഞാനും ജിജോയും ഫുൾമാർക്ക് കൊടുത്തു. മമ്മൂട്ടി ഞാൻ അവതരിപ്പിച്ച മിമിക്രി നേരത്തെ കണ്ടിട്ടുണ്ടായിരുന്നു. അദ്ദേഹം വലിയ സ്റ്റാറായ സമയത്ത് ഒരിക്കൽ വീട്ടിൽ വന്നു. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് ഞാനെഴുതിയപ്പോഴും എന്റെ മനസിൽ മോഹൻലാലായിരുന്നു.

ആ ചിത്രത്തിൽ മറ്റൊരു വേഷത്തിലേക്ക് ഞാൻ മമ്മൂട്ടിയെ വിളിച്ചപ്പോൾ, കുറെ ചിത്രങ്ങൾ തീർക്കാനുണ്ടായതിനാൽ അദ്ദേഹത്തിന് സഹകരിക്കാനായില്ല. ഗേളിയെ തിരിച്ചറിയുന്ന, അവൾ മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്ന രോഗിയാണെന്ന സത്യം ലാലിന്റെ കഥാപാത്രത്തോട് പറയുന്ന ആ വേഷം പിന്നീട് ഞാൻ തന്നെ ചെയ്യുകയായിരുന്നു.

പൂവിന് പുതിയ പൂന്തെന്നലാണ് മമ്മൂട്ടിയെ നായകനാക്കി ആദ്യം ചെയ്ത ചിത്രം. മറുഭാഗത്ത് മമ്മൂട്ടി ഉളളതുകൊണ്ടാണ് ഇന്നും മോഹൻലാലിന് ഇത്രയും തിളങ്ങാൻ സാധിക്കുന്നത്. മോഹൻലാൽ ഒപ്പം തന്നെ രംഗത്തുളളതാണ് മമ്മൂട്ടിയുടെ വിജയവും.

ലൂസിഫർ, മരക്കാർ എന്നിങ്ങനെ താൻ അഭിനയിച്ച ചിത്രങ്ങളെക്കുറിച്ചും ഫാസിൽ വ്യക്തമാക്കുന്നു. ലൂസിഫറിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞപ്പോൾ, അയാൾക്ക് ആ ചിത്രത്തോടുളള താത്പര്യം കണ്ടപ്പോൾ സമ്മതിക്കുകയായിരുന്നു. കുഞ്ഞാലി മരക്കാറിൽ പ്രിയന്റെ സ്നേഹത്തിന് വഴങ്ങേണ്ടി വന്നു.

ആദ്യ മരക്കാറുടെ വേഷമായിരുന്നു. 20, 25 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു ഫാസിൽ പറയുന്നു. ലൂസിഫറിലെ ഫസിലിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാദർ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

1988 ൽ പുറത്തിറങ്ങിയ ഇസബെല്ലയിലാണ് ആദ്യമായി ഫാസിൽ മുഖം കാണിച്ചത്. മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യൻ ബോളിവുഡ് സിനിമകളിലും ഫാസിൽ സിനിമ ഒരുക്കിയിരുന്നു. നവോദയ അപ്പച്ചൻ നിർമിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു ഫാസിൽ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം.

തമിഴിൽ ഒൻപത് ചലച്ചിത്രങ്ങളും തെലുങ്കിൽ രണ്ടു ചിത്രങ്ങളും ഒരു ഹിന്ദി ചലച്ചിത്രവും ഫാസിൽ സംവിധാനം ചെയ്തിട്ടുണ്ട്. ഇന്നും ഫാസിൽ ചിത്രങ്ങൾ മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. അനിയത്തി പ്രാവ്, മണിച്ചിത്രത്താഴ് , പപ്പയുടെ സ്വന്തം അപ്പൂസ്, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തുടങ്ങിയ ചിത്രങ്ങൾ ഇന്നു കാണുമ്പേീൾ പ്രേക്ഷകർക്ക് പുതിയ അനുഭവാണെന്നും ഫാസിൽ പറയുന്നു.

Advertisement