‘സിനിമയിലെ പീഡനവും നായകന്റെ ഹീറോയിസവും; തുറന്നുപറഞ്ഞ് രജിഷ വിജയന്‍

43

സിനിമയില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് പീഡനങ്ങളെയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും നിസാരവത്കരിക്കുന്നതെന്ന് നടി രജിഷ വിജയന്‍.

രജിഷയുടെ വാക്കുകള്‍:

Advertisements

‘പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണ് പീഡനം. നായകന്റെ അമ്മയോ, ഭാര്യയോ, സഹോദരിയോ പീഡിപ്പിക്കപ്പെടുന്നു. അതിനു ശേഷം പകരം വീട്ടാനായി ഇറങ്ങി തിരിക്കുന്ന നായകന്‍. ഇങ്ങനെയെല്ലാം എത്ര സിനിമകളാണ് വന്നിട്ടുള്ളത്.

‘അവളൊന്ന് ഒച്ച വച്ചിരുന്നെങ്കില്‍, കരഞ്ഞിരുന്നെങ്കില്‍’ എന്നൊക്കെയുള്ള ഡയലോഗുകള്‍ അങ്ങനെയാണ് സിനിമയില്‍ വന്നത്. വളരെ നിസാരവത്കരിച്ചാണ് സിനിമയില്‍ പീഡനങ്ങളെ അവതരിപ്പിക്കാറുള്ളത്. ഇപ്പോള്‍ കുറേ മാറ്റങ്ങളൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. അതെല്ലാം സ്വാഗതാര്‍ഹമാണ്.’-രജിഷ പറയുന്നു.

‘പീഡനങ്ങളെ സിനിമയില്‍ അവതരിപ്പിച്ചിരുന്ന രീതിയും അത്തരത്തിലുള്ളതാണ്. പീഡനത്തിനിരയായ സ്ത്രീയുടെ ശരീര ഭാഗങ്ങള്‍ കാണിച്ച്‌, അതിനെ സെക്സിയായി അവതരിപ്പിച്ച്‌, അത്തരത്തില്‍ നിസാരമായാണ് റേപ്പ് സീനുകളെല്ലാം പല സിനിമയിലും. യുട്യൂബ് നോക്കിയാല്‍ ഇത്തരം സീനുകളെല്ലാം ‘സെക്സ് വീഡിയോ’ എന്ന നിലയില്‍ കിടക്കുന്നുണ്ട്.’-ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രജിഷ പറയുന്നു.

Advertisement