അന്ന് മമ്മൂട്ടി കാറിന്റെ ഗ്ലാസ് താഴ്ത്തിയില്ല, കൈയ്യിട്ട് മമ്മൂട്ടിയെ പിടിക്കാനായിരുന്നു ശ്രമം, തുറക്കെടോ എന്നായി അവർ, പിന്നെ സംഭവിച്ചത്

179

നാൽപ്പതിലേറെ വർഷങ്ങളായി മലയാള സിനിമ അടക്കി വാഴുന്ന താര ചക്രവർത്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി.
മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സ്വഭാവ സവിശേഷതകളൊക്കെ സിനിമാ പ്രേമികൾക്ക് മനപാഠമാണ്. സിനിമാ ലോകത്ത് മമ്മൂട്ടിക്ക് ജാഡയാണ്, അഹങ്കാരമാണ് എന്നൊക്കെ പറയുന്നവരും കുറവല്ല.

എന്നാൽ അങ്ങനെ പറയുന്നവർക്ക് മുമ്പിൽ അദ്ദേഹം അങ്ങനെയൊന്നുമല്ല എന്ന് തെളിയിക്കുന്ന എത്രയോ സന്ദർഭങ്ങളെക്കുറിച്ച് പറയാനുണ്ടാവും പലർക്കും. ദേഷ്യക്കാരനാണെങ്കിലും ആ ദേഷ്യം പെട്ടെന്ന് അലിയുന്നതാണെന്നതിന് അനേകം ഉദാഹരണങ്ങൾ. ഈ ദേഷ്യം എനിക്കിഷ്ടമായി എന്ന് മമ്മൂട്ടിയോട് ആദ്യ കാഴ്ചയിൽ തന്നെ പറഞ്ഞ സീമയാണ് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്.

Advertisements

സ്ഫോടനം എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു അത്. ഫോടനത്തിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. വലിയ ഭാവത്തിലാണ് ആളിന്റെ ഇരിപ്പ്. ഞാൻ അടുത്തേക്ക് ചെന്നു. ഞാൻ സീമ. ഈ അഹങ്കാരം ഇഷ്ടമാണ് കീപ്പ് ഇറ്റ് അപ്. ഇതാണ് സീമയുടെ മമ്മൂട്ടിയുമായുള്ള ആദ്യ സംഭാഷണം.

അതേ പോലെ നടി പൗളി വിൻസനും മമ്മൂട്ടിയെക്കുറിച്ച് പറയാനുള്ളത് മറ്റൊന്നുമല്ല. മമ്മൂട്ടി ഒരു ഭീകരനാണെന്ന് പലരും പറയുമെങ്കിലും തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നാണ് പൗളി പറയുന്നത്. ചില സമയത്ത് ആളുകൾ എങ്ങനെ അദ്ദേഹത്തോട് പെരുമാറും എന്നതിന് അനുസരിച്ചാണ് അദ്ദേഹം തിരിച്ചും പെരുമാറുക.

അതിന് ഒരു ഉദാഹരണമായി പൌളി പറഞ്ഞത് മമ്മൂട്ടി വൈപ്പിനിൽ ഷൂട്ടിംഗിന് വന്ന സംഭവമാണ്.
അന്ന് മമ്മൂക്ക കാറിന്റെ ഗ്ലാസ് താഴ്ത്തിയില്ലെന്ന് പറഞ്ഞാണ് ചിലർ ബഹളം വച്ചത്. തുറക്കെടോ എന്നുവരെ അവർ വിളിച്ചുപറഞ്ഞു. ഗ്ലാസ് താഴ്ത്തിയാൽ കൈയ്യിട്ട് മമ്മൂക്കയെ പിടിക്കുമായിരുന്നു. അതൊക്കെ ആർക്കും അസ്വസ്ഥത ഉണ്ടാക്കുന്ന സംഭവം തന്നെയല്ലേയെന്നും പൗളി വിൽസൻ ചോദിക്കുന്നു.

പരിചയമുള്ളവരോടൊക്കെ മമ്മൂക്ക വളരെ ഫ്രീയായി ഇടപെടും. ഒരുപരിചയവും ഇല്ലത്തവരോട് ആരും എന്താണെന്ന് ചോദിക്കില്ലല്ലോ, അവരുടെ പൊസിഷൻ അനുസരിച്ച് കുറച്ചൊക്കെ അങ്ങനെ തന്നെ നിൽക്കുന്നതാണ് ശരിയെന്നും പൗളി വിൽസൻ പറയുന്നു.

Advertisement