ഒരാഴ്ച ഐസിയുവിൽ കിടന്നിട്ട് ഡബ്ല്യൂസിസിയിൽ നിന്ന് ഒരെണ്ണം തിരിഞ്ഞു നോക്കിയിട്ടില്ല, മമ്മൂക്ക എപ്പോഴും വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു:നടി സാന്ദ്ര തോമസ്

75

മലയാളി സിനിമാ പ്രേമികളുട പ്രിയപ്പെട്ട നടിയും നിർമ്മാതാവുമാണ് സാന്ദ്ര തോമസ്. 1991ൽ ബാലതാരമായി ആണ് താരം സിനിമ മേഖലയിൽ തുടക്കം കുറിച്ചത്. നടി എന്നതിലുപരി നിർമ്മാതാവും നിർമാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹ സ്ഥാപകയുമാണ് സാന്ദ്ര.

അഭിനേത്രി എന്നതിലുപരി നിർമ്മാതാവായും മലയാളത്തിൽ സജീവമായ താരമാണ് സാന്ദ്ര തോമസ്. വിജയ് ബാബുവിനൊപ്പം ഫ്രൈഡേ ഫിലംസിന്റെ ബാനറിലാണ് നടി ആദ്യം സിനിമകൾ നിർമ്മിച്ചത്. ഇവരുടെ നിർമ്മാണത്തിൽ ഒരുങ്ങിയ മിക്ക ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ നടിയായി എത്തിയ സിനിമകളും സാന്ദ്രയുടെതായി പ്രേക്ഷകർ ഏറ്റെടുത്തു.

Advertisements

ആട്, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ നടിയായും സാന്ദ്ര ശ്രദ്ദിക്കപ്പെട്ടിരുന്നു. സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ മോഹൻലാൽ നായകനായ പെരുച്ചാഴി എന്നീ ചിത്രങ്ങൾ സാന്ദ്ര നിർമ്മിച്ചിരുന്നു.

ആമേൻ, സക്കറിയയുടെ ഗർഭിണികൾ, ആട് ഒരു ഭീകരജീവിയാണ്, മങ്കിപ്പെൻ, പെരുച്ചാഴി തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങളിലാണ് നടി എത്തിയത്. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലായിരുന്നു താരം. കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകി നടി. സാന്ദ്രയുടെ മക്കളായ തങ്കക്കൊലുസ് സോഷ്യൽ മീഡിയയിലെ താരങ്ങളാണ്.

ഇവരുടെ വീഡിയോസെല്ലാം മുൻപ് സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മക്കളുടെ വിശേഷങ്ങൾ സാന്ദ്ര തോമസ് എപ്പോഴും തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു താരത്തിന് ഡെങ്കി പനി ബാധിച്ചു ഐസിയുവിൽ കിടന്നത്. രോഗം ഭേദമായി എത്തിയ താരം ഇപ്പോൾ വനിത സംഘടനയായ ഡബ്ല്യുസിസിയിൽ നിന്ന് ഒരാൾ പോലും തന്നെ തിരിഞ്ഞ് നോക്കിയില്ലെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ. ജീവിതത്തിൽ എടുത്തു പറയേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് മമ്മൂക്കയെ പോലുള്ളവർ ഒക്കെ എപ്പോഴും കാര്യങ്ങൾ അന്വേഷിച്ച് വിളിച്ചിരുന്നു.

ഞങ്ങളെ സംബന്ധിച്ച് അതൊക്കെ വലിയ സന്തോഷം നൽകുന്ന കാര്യങ്ങളാണ്. നിർമ്മാതാക്കളുടെ സംഘടനയിലുള്ള എല്ലാ നിർമാതാക്കളും വിവരം അന്വേഷിച്ച് വിളിച്ചു. ബാക്കിയുള്ളവരൊന്നും തന്നെ വിളിച്ചില്ല. സിനിമ മേഖലയിൽ സ്ത്രീകൾക്ക് വേണ്ടി വാതോരാതെ ഘോര ഘോരം സംസാരിക്കുന്ന ആളുകളുളണ്ട്, ഡബ്ല്യുസിസിയുണ്ട്, മറ്റേ സിസിയുണ്ട്, മറിച്ചേ സിസിയുണ്ട്. അങ്ങനെ സിസികൾ പലതുണ്ട്.

എന്നാൽ ഒരാഴ്ച ഞാൻ ഐസിയുവിലായിരുന്നിട്ടുും ഒരു സ്ത്രീജനം പോലും എന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല. എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെയാണ് മൂന്ന് പെൺകുട്ടികൾ ഇവിടെ മ, രിച്ചില്ലേ. മ, രിച്ച് കഴിഞ്ഞപ്പോൾ എല്ലാ സംഘടനകളും കൊടി കുത്തി വരും, പക്ഷേ അതുവരെ അവരെ ആരും തിരിഞ്ഞ് നോക്കില്ല.

ഒരാഴ്ച ഞാൻ ഇവിടെ ഐസിയുവിൽ കിടന്നിട്ട് ഡബ്ല്യൂസിസിയിൽ നിന്ന് ഒരെണ്ണം തിരിഞ്ഞുനോക്കിയിട്ടില്ല.
ഒരാഴ്ചയായി വീട്ടിൽ പപ്പയ്ക്ക് പനി ഉണ്ടായിരുന്നു. മരുന്ന് കഴിച്ച് ശരിയായി. അത്ര സീരിയസായി എടുത്തില്ല. പിന്നെയും രോഗം വന്നു. അടുത്തുള്ള ആശുപത്രിയിൽ കാണിച്ചു. പപ്പയ്ക്ക് രോഗം കുറയാൻ തുടങ്ങി. അങ്ങനെ കളിച്ച് ചിരിച്ച് ഞങ്ങളൊക്കെ വീട്ടിലെത്തി.

പക്ഷേ പിന്നാലെ മമ്മിക്കും പനി തുടങ്ങി. മമ്മി വീഴാൻ തുടങ്ങി. പിറ്റേ ദിവസം രാവിലെ എനിക്ക് എഴുന്നേൽക്കാൻ പറ്റാതെയായി. ഒരാഴ്ച ഞാനും മമ്മിയും പാരസെറ്റമോളിൽ തന്നെ നിന്നു. പിള്ളേരെ അടുപ്പിച്ചില്ല. അപ്പോഴേക്കും പപ്പ ഓക്കെയായിരുന്നു. പപ്പയാണ് ആ സമയത്ത് പിള്ളേരെ നോക്കിയിരുന്നത്.
നാല് ദിവസം ഞങ്ങൾ അങ്ങനെ വീട്ടിലായിരുന്നു. ഓരോദിവസം കഴിയുംതോറും എന്റെ അവസ്ഥ മോശമായി.

ഒരുദിവസം, ഇങ്ങനെ എപ്പോഴും കിടക്കാതെ എണീറ്റുവന്നു ചായകുടിക്കാൻ എന്നോട് പപ്പയും മമ്മിയും പറഞ്ഞു. അങ്ങനെ രാവിലെ ചായകുടിക്കാൻ ഡൈനിങ് ടേബിളിന്റെ അടുത്തെത്തി. പെട്ടെന്ന് തലകറങ്ങി. തലകറങ്ങുന്നുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റത് മാത്രമേ ഓർമയുള്ളു. പിന്നെ ഞാൻ ഡൈനിങ് ടേബിളിന്റെ അടിയിൽ കിടക്കുന്ന അവസ്ഥയിൽ ആയിരുന്നു. എഴുന്നേൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പപ്പ എന്റെ മുഖത്തേയ്ക്ക് വെള്ളം ഒഴിക്കുന്നത് ഞാൻ അറിയുന്നുണ്ട്.

ചെറിയൊരു ബോധം വന്നപ്പോൾ മനസിലായി ഞാൻ നിലത്താണെന്ന്. മുഖം മുഴുവൻ കോടി പോയി. ഞരമ്പ് വലിഞ്ഞു മുറുകി ഇരിക്കുന്നത് മാറാൻ അഞ്ചു ദിവസം ഐസിയുവിൽ കഴിയേണ്ടി വന്നു. പപ്പയും മമ്മിയും ശരിക്കും പേടിച്ചുപോയി. ഹോസ്പിറ്റലിൽ വിളിച്ചു ചോദിച്ചപ്പോൾ ബെഡ് ഒഴിവില്ല. കോവിഡ് രോഗികൾക്കാണ് മുൻഗണന എന്ന് പറഞ്ഞു.

എന്തായാലും ഹോസ്പിറ്റലിൽ പോയി നോക്കാമെന്ന് മമ്മി പറഞ്ഞു. പിന്നെ വേഗം ആശുപത്രിയിൽ എത്തി. അവിടെ കാഷ്വാലിറ്റിയിലേക്കാണ് നേരെ എത്തിച്ചത്. പപ്പയെ നോക്കിയ അതേ ഡോക്ടർ തന്നെ ആയിരുന്നു പരിശോധിക്കാനെത്തിയത്. എഴുന്നേറ്റിരിക്കാൻ ഡോക്ടർ പറഞ്ഞതേ ഓർമയുള്ളു. പിന്നെ ആകെ ബഹളം ആയിരുന്നു. ഡോക്ടർമാർ നാല് വഴിക്ക് ഓടുന്നുവെന്നും സാന്ദ്ര പറയുന്നു.

അതേസമയം പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചത് നന്നായെന്നും ഡോക്ടർമാരും സ്റ്റാഫുകളും നല്ല പരിചരണമാണ് തനിക്ക് നൽകിയതെന്നും നടി പറഞ്ഞു. ഒപ്പം എല്ലാവരും വീട്ടിൽ തന്നെ സേഫായി ഇരിക്കാനും’സാന്ദ്ര തോമസ് പറയുന്നു.

Advertisement