മമ്മൂട്ടി സ്മാർട്ടാണ്, എന്നാൽ മമ്മൂട്ടിയേക്കാളും ഈസിയാണ് മോഹൻലാലുമായി ഇടപഴകാൻ: വെളിപ്പെടുത്തലുമായി നടി സുമലത

365

തന്റെ 15 ആം വസ്സിൽ അന്ധ്രാ പ്രദേശ് സൗന്ദര്യ മൽസരത്തിൽ ഒന്നാം സ്ഥാനം നേടി പിന്നെ സിനിമയിലേക്കെത്തിയ താര സുന്ദരിയാണ് നടി സുമലത. എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന സുമലയ മലയാളത്തിലെ ജയൻ അടക്കമുള്ള ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും അഭിനയിച്ചു.

മലയാളത്തിൽ തൂവാനത്തുമ്പികൾ എന്ന സിനമയിൽ പ്രണയത്തിന്റെ പുതുഭാവങ്ങൾ മലയാളിയെ അനുഭവിപ്പിച്ച ക്ലാരയായി നിറഞ്ഞാടിസുമലത. പി പത്മരാജൻ അണിയിച്ചൊരുക്കിയ ഈ മോഹൻലാൽ ചിത്രത്തിലൂടെ ഇന്നും മലയാളത്തിന്റെ പ്രിയതാരമായി നിൽക്കുന്ന സുമലത. മമ്മൂട്ടിക്കൊപ്പം ന്യൂഡൽഹി. നിറക്കൂട്ട് അടക്കമുള്ള സൂപ്പർ ഹിറ്റ് സിനിമകളിൽ സുമലത അഭിനയിച്ചു.

Advertisements

ഇടയ്ക്ക് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് രാഷ്ട്രീയത്തിലേക്ക് ചുവടു വച്ചിരുന്നു താരം. ഇപ്പോളിതാ മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനേയും കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പങ്കുവച്ചിരിക്കുന്നത് ഇങ്ങനെ:

മമ്മൂട്ടിക്കൊപ്പമാണ് കൂടുതൽ സിനിമകൾ ചെയ്തത്. എന്നാൽ മോഹൻലാലിനൊപ്പം ചെയ്ത സിനിമയിലെ കഥാപാത്രത്തിലൂടെയാണ് ആളുകൾ എന്നെ അറിയുന്നത്. രണ്ടുപേരുമായും അടുത്ത സൗഹൃദമുണ്ടെന്ന് സുമലത പറയുന്നു.

ശരിക്കും മമ്മൂട്ടിക്കൊപ്പമുള്ള സിനിമ ചെയ്യുന്നതിന് വേണ്ടിയാണ് മോഹൻലാൽ തന്നെ സമീപിച്ചത്. അതിന് ശേഷമായാണ് അദ്ദേഹം തൂവാനത്തുമ്പിയെ കുറിച്ച് പറഞ്ഞത്. കേട്ടപ്പോൾത്തന്നെ താൻ ഓക്കെ പറയുകയായിരുന്നുവെന്ന് സുമലത പറയുന്നു.

മിക്കപ്പോഴും ഞാനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കാറുള്ളത് ജോഷി സാറിനൊപ്പമായാണ്. 15 ദിവസത്തോളം പുലർച്ചെ 4 വരെയായാണ് ന്യൂഡൽഹി ചിത്രീകരിച്ചത്. 3 4 മണിക്കൂറുകളാണ് ഉറങ്ങാൻ ലഭിച്ചത്.

മമ്മൂട്ടി സ്മാർട്ടാണ്. ഒരു അഭിനേതാവ് എങ്ങനെയായിരിക്കണമെന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് മമ്മൂട്ടി. അദ്ദേഹം വിമർശിക്കാറുണ്ട്. അതിനാൽത്തന്നെ ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാവാറുണ്ടെന്നും സുമലത പറയുന്നു. എന്നാൽ മോഹൻലാൽ ചെറുപ്പമായിരുന്നു. മമ്മൂട്ടിയേക്കാളും ഈസിയാണ് അദ്ദേഹവുമായി ഇടപഴകാൻ. ഞങ്ങൾ തമ്മിൽ ഇപ്പോഴും വളരെ അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്.

Advertisement