എന്നെ രക്ഷപെടുത്തിയത് ദിലീപാണ്; നടനും പ്രൊഡക്ഷൻ കൺട്രോളറുമായ നന്ദു പറയുന്നു

141

നടനും പ്രൊഡക്ഷൻ കൺട്രോളറുമായി മലയാളം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ താരമാണ് നന്ദു. ബ്രോക്കർ, കണ്ടക്ടർ, സർക്കാർ ഓഫീസിലെ അൽപം ഉടായിപ്പ് സ്വഭാവമുള്ള ജീവനക്കാരൻ, ഭിക്ഷക്കാരൻ, രാഷ്ട്രീയ പ്രവർത്തകൻ, അമ്പലം കമ്മിറ്റിക്കാരൻ, കാര്യസ്ഥൻ തുടങ്ങിയ ചെറിയ വേഷങ്ങൾ ആണെങ്കിലും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ നന്ദുവിന് സാധിക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ ഡിസംബർ 23ന് നടൻ നന്ദു തന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചിരുന്നു. ഈ അവസരത്തിൽ തനിക്ക് സിനിമയിൽ അവസരം ലഭിക്കാൻ കാരണം ദിലീപ് ആണ് എന്ന് തുറന്ന് പറയുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

Advertisements

Also Read
അത്തരം സീനുകകളിൽ ഇനി അഭിനയിക്കില്ല, കടുത്ത തീരുമാവുമായി നയൻ താര, വിശ്വസിക്കാൻ ആവാതെ ആരാധകർ

ബോംബെയിലെ ജോലിയും കലാപ്രവർത്തനങ്ങളും വഴി നടൻ അബിയുമായി പരിചയമായത് അബിയുടെ ട്രൂപ്പുമായി പ്രവർത്തിക്കാൻ സാഹചര്യമുണ്ടായി. അബി, ദിലീപ്, നാദിർഷ തുടങ്ങിയവരാണ് തന്നെ മുഖ്യധാരാ സിനിമയിലേയ്ക്ക് എത്തിച്ചതെന്ന് നന്ദു പറയുന്നു. അബി തുടങ്ങിയ കൊച്ചിൻ സാഗറിന്റെ പ്രൊഡക്ഷൻ മാനേജരായി പ്രവർത്തിച്ചതോടെ നാദിർഷയുടെ ശുപാർശയിൽ ഒന്നു രണ്ട് സിനിമകളിൽ അഭിനയിച്ചു.

ദിലീപാണ് എന്നെ സിനിമയുടെ മുഖ്യധാരയിലേക്ക് കൊണ്ടു വന്നത്. സെവൻ ആർട്‌സ് മോഹൻ ചേട്ടന് പരിചയപ്പെടുത്തി. ലാലുവും (ലാൽ ജോസ്) വിളിച്ചു പറഞ്ഞു. മോഹനേട്ടനൊപ്പം ലേലത്തിലാണ് ആദ്യമായി പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ആയത്. ലേലത്തിന്റെ സെറ്റിൽ വച്ച് ജോഷി സാറുമായി അടുപ്പത്തിലായി.

സാറിന്റെ എല്ലാ പടങ്ങളിലും ഞാൻ പ്രവർത്തിക്കാൻ തുടങ്ങി.പാണ്ടിപ്പടയാണ് ഞാൻ കൺട്രോളറായ ആദ്യ സിനിമ. ദിലീപാണ് ആ അവസരവും തന്നത്. എന്റെ പേരിൽ വന്ന ആദ്യ സിനിമ വാധ്യാർ ആണ്. ഇതിനോടകം 12 സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായി. എം രഞ്ജിത്തേട്ടനും എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സീരിയലിലേക്ക് വഴി തുറന്നതും അദ്ദേഹമാണെന്നും നന്ദു വെളിപ്പെടുത്തി.
Also Read
റിയാസ് നൂറ് ദിവസം തികയ്ക്കില്ല എന്ന് ലക്ഷ്മി പ്രിയ; താൻ ഇവിടെന്ന് പോയാൽ ലക്ഷ്മിയും കൂടെ പോകും, വിന്നറാകില്ല, വെല്ലിവിളിച്ച് റിയാസ്; റോബിനും ജാസ്മിനും പോയ ശേഷം വീണ്ടും പൊട്ടിത്തെറി

Advertisement