എന്റെ മോളായി പോയി നീ അല്ലെങ്കിൽ ഇപ്പോൾ കാണിച്ചു തരാമായിരുന്നു: ദൃശ്യം 2 ൽ ലാലേട്ടന്റെ മുഖത്തടിക്കുന്ന സീൻ കണ്ടതിന് ശേഷം ആശാ ശരത്തിനോട് അമ്മ പറഞ്ഞത് കേട്ടോ

4198

ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രം ദൃശ്യം 2 ഐതിഹാസിക വിജയം നേടി മുന്നേറുകയാണ് ഇപ്പോൾ. ഇതേ കൂട്ടുകെട്ടിൽ തന്നെ ഏഴു വർഷം മുമ്പിറങ്ങി മലയാളത്തിലെ ആദ്യ അമ്പത് കോടി ക്ലബ്ബ് സിനിമയായി മാറി ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2.

താരരാജാവ് മോഹൻലാലിന് പുറമേ മീനയും ആശാ ശരത്തും അൻസിബയും എസ്തറും സിദ്ധിഖും അടക്കം ആദ്യഭാഗത്തിലെ ഒട്ടുമിക്ക താരങ്ങളും രണ്ടാം ഭാഗത്തിലുമുണ്ട്. ഇപ്പോഴതാ ദൃശ്യം 2 ന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് ചിത്രത്തിൽ ഐജി ഗീത പ്രഭാകറിന്റെ വേഷം അവതരിപ്പിച്ച നടി ആശ ശരത്ത്.

Advertisements

ചിത്രത്തിലെ ഓരോ രംഗവും അതി മനോഹരമാക്കാൻ ആശ ശരത്തിന് സാധിച്ചിരുന്നു. മോഹൻലാൽ ്‌വതരിപ്പിച്ച ജോർജ്ജു കുട്ടിയുടെ മുഖത്ത് ആഞ്ഞടിക്കുന്ന രംഗമൊക്കെ വളരെ തന്മയത്വത്തോടെയാണ് ആശ അവതരിപ്പിച്ചത്. എന്നാൽ താൻ ഏറെ പേടിച്ചുകൊണ്ടാണ് ആ രംഗം ചെയ്തതെന്ന് ആശ ശരത്ത് വെളിപ്പെടുത്തിയിരുന്നു.

ജോർജ്ജു കുട്ടിയെ അടിക്കുന്ന സീൻ കണ്ടപ്പോൾ എന്റെ അമ്മ പറഞ്ഞു ആ അടി വീണ സീൻ കണ്ടപ്പോൾ ‘നീ എന്റെ മോളായി പോയി എനിക്ക് തിരിച്ചുതരാനാണ് തോന്നിയതെന്ന് ഓരോ മലയാളിക്കും അവരുടെ മുഖത്ത് അടിച്ച പോലെയാണ് അപ്പോൾ തോന്നിയത്. അത്രയ്ക്ക് ഇഷ്ടമാണ് എല്ലാവർക്കും ജോർജ്ജുകുട്ടിയെ എന്നും ആശ ശരത്ത് പറയുന്നു.

ദൃശ്യം 2ന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ ഏറ്റവും ഭയം തോന്നിയ സീൻ അത് തന്നെയായിരുന്നു. സീൻ വായിച്ചപ്പോൾ എനിക്ക് കയ്യും കാലും വിറച്ചു. ഈ സീൻ നമുക്ക് ഒഴിവാക്കിക്കൂടെയെന്ന് ജീത്തൂ സാറിനോട് ചോദിച്ചു. അതുപോലെ എടോ എന്ന് ലാലേട്ടന്റെ കഥാപാത്രത്തെ വിളിക്കുന്നുണ്ട്. പിടിച്ച് തള്ളുന്നുണ്ട്.

ജോർജ്ജുകുട്ടിയാണെങ്കിലും ലാലേട്ടനല്ലേ എന്നുള്ള ഒരു സാധാരണക്കാരിയുടെ, ഒരു ആരാധികയുടെ ടെൻഷൻ എനിക്കും ഉണ്ടായിരുന്നു. എന്നാൽ ജീത്തൂ സർ അത് കഥാപാത്രമാണെന്ന് മനസിലാക്കിത്തന്നു. ഭയങ്കര രസകരമായിട്ടാണ് ഞങ്ങൾ അത് ഷൂട്ട് ചെയ്തത്. പക്ഷേ ആ സീൻ ചെയ്യുമ്പോൾ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു.

പിന്നെ ലാലേട്ടൻ ടൈമിങ്ങിന്റെ കിങ് അല്ലേ. ഞാൻ കൈ വെക്കുമ്പോഴേക്ക് ലാലേട്ടൻ മുഖം മാറ്റും. ഒരു ടേക്കിൽ ശരിയാകണേ വീണ്ടും വീണ്ടും ചെയ്യേണ്ടി വരല്ലേ എന്ന് പ്രാർത്ഥിച്ചാണ് ചെയ്തത്. അതുപോലെ ഒറ്റ ടേക്കിൽ ശരിയായി. പിന്നെ അതിന്റെ ലോങ് ഷോട്ടും ക്ലോസിനും വേണ്ടി വീണ്ടും എടുത്തിരുന്നു.

ലാലേട്ടനല്ലായിരുന്നു, എനിക്കായിരുന്നു ആ സമയത്ത് ഭയം, ആശ ശരത്ത് പറഞ്ഞു. ദൃശ്യം ഒന്നിനേക്കാൾ അഭിപ്രായം ദൃശ്യം 2 ന് ലഭിക്കുന്നുണ്ടെന്നാണ് പൊതുവെ അറിയുന്നതെന്നും ഒറ്റ ദിവസം കൊണ്ട് തന്നെ ഒരുപാട് ആളുകൾ ഒരുമിച്ച് കണ്ടതുകൊണ്ടാണ് അതെന്നും ആശ ശരത്ത് പറഞ്ഞു. സാധാരണ ഒരു സിനിമ റിലീസായി കുറച്ച് പേർ കണ്ട് അഭിപ്രായം പറഞ്ഞ് മറ്റുള്ളവർക്ക് കണ്ട് അങ്ങനെയാണല്ലോ.

ഇത് ഒരു രാത്രി റിലീസായി ലോകമെമ്പാടുമുള്ളവർ ഒരുമിച്ച് കാത്തിരുന്ന് കാണുന്നു. അഭിപ്രായം പറയുന്നു. അതിന്റെ ഒരു ഇംപാക്ട് ഉണ്ട്. ദൃശ്യം 2 തിയേറ്ററിൽ വരുന്നില്ല എന്ന് കേട്ടപ്പോൾ വളരെസങ്കടമായിരുന്നെന്നും ദൃശ്യം 1 തിയേറ്ററിൽ ഇരുന്ന് ആസ്വദിച്ചവരായിരുന്നു എല്ലാവരുമെന്നും ആശ പറയുന്നു.

ഒടിടിയിൽ ഇറങ്ങിയതിന്റെ പോസിറ്റിവിറ്റി വേറെയുണ്ട്. ലോകമെമ്പാടുമുള്ളവർ, മറ്റ് രാജ്യക്കാർ അടക്കം ഉറ്റു നോക്കുന്ന ചിത്രമായിരുന്നു അത്. ഒടിടി റിലീസ് ആയതുകൊണ്ട് തന്നെ എല്ലാവർക്കും ഒരുമിച്ച് കാണാനും അഭിപ്രായം പറയാനും സാധിച്ചു എന്നത് വലിയ കാര്യമാണ്.

Advertisement