വർഷങ്ങളായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരാജാക്കൻമാരാണ് മമ്മൂട്ടിയും മോഹൻലാലും. സിനിമയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചുവെങ്കിലും ഇന്നും മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരങ്ങളായ മോഹൻലാലുംമമ്മൂട്ടിയും കഴിഞ്ഞിട്ടെ മറ്റ് താരങ്ങൾ മലയാളത്തിലുള്ളൂ.
ആരാധകർ മാത്രമല്ല സിനിമയിലെ അണിയറ പ്രവർത്തകരും മിനിമം ഗ്യാരന്റിയോടെയാണ് താരരാജാക്കന്മാരുടെ സിനിമയ്ക്കായി സമീപിക്കുന്നത്. ഇപ്പോഴിതാ ഇവരെ കുറിച്ച് സിനിമാ നിർമ്മാതാവും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റുമായ ലിബർട്ടി ബഷീർ പറഞ്ഞ വാക്കുകൾ ആണ് വൈറലാവുന്നത്.
മമ്മൂട്ടിയ്ക്കും മോലൻലാലിനും കിട്ടിയ പോലെ,സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഇപ്പോഴുള്ള ജനറേഷനിൽ ആരും തന്നെ പോവുകയില്ലെന്നാണ് ലിബർട്ടി ബഷീർ പറയുന്നത്. ഞാനടക്കമുള്ള നിർമാതാക്കൾ ഇപ്പോഴും മമ്മൂക്കയുടേയും മോഹൻലാലിന്റെയും ഡേറ്റിന് പിന്നാലെയാണെന്നും അദ്ദേഹം പറയുന്നു.
കൂടാതെ മലയാള സിനിമയിൽ മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം സൂപ്പർ സ്റ്റാർ പദവി ലഭിക്കാൻ അൽപമെങ്കിലും സാധ്യതയുള്ളത് ഫഹദ് ഫാസിലിനാണെന്നും അദ്ദേഹം പറയുന്നു. ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ലിബർട്ടി ബഷീറിന്റെ വാക്കുകൾ ഇങ്ങനെ:
ഇപ്പോഴുള്ള ജനറേഷനിൽ മമ്മൂട്ടിയ്ക്കും മോലൻലാലിനും കിട്ടിയ പോലെ, സൂപ്പർ സ്റ്റാർ പദവിയിലേക്ക് ആരും തന്നെ പോവുകയില്ല. ഞാനടക്കമുള്ള നിർമാതാക്കൾ ഇപ്പോഴും മമ്മൂക്കയുടേയും മോഹൻലാലിന്റെയും ഡേറ്റിന് പിന്നാലെയാണ്. ഇപ്പോഴുള്ള യുവതാരങ്ങൾ ഒരുപാട് കാലം സിനിമാമേഖലയിൽ നിൽക്കും എന്നല്ലാതെ മമ്മൂട്ടിയേയും മോഹൻലാലിനേയും പോലെ സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തില്ല എന്ന കാര്യം നൂറ് ശതമാനവും ഉറപ്പാണ്.
മമ്മൂട്ടിയും മോഹൻലാലും പേരെടുത്ത പോലെ സൂപ്പർ സ്റ്റാർ പദവിയിലെത്താൻ എന്തെങ്കിലും ചെറിയ സാധ്യത ഉണ്ടെങ്കിൽ അത് ഫഹദ് ഫാസിലിനാണ്. അത് എത്രകാലം ഉണ്ടാവുമെന്ന് പറയാൻ പറ്റില്ല. നിലവിൽ നിർമ്മാതാക്കൾക്കും സംവിധായകർക്കും നൂറ് ശതമാനം സേഫ് ആണെന്ന് ഉറപ്പുള്ള ആർട്ടിസ്റ്റ് ഫഹദ് ഫാസിൽ മാത്രമാണെന്നും ലിബർട്ടി ബഷീർ പറയുന്നു.
അതേ സമയം മരയ്ക്കാർ അറബികടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിഷയത്തെ കുറിച്ചും അദ്ദേഹം സംസരിച്ചിരുന്നു. മരയ്ക്കാർ ഒടിടിയ്ക്ക് നൽകിയാൽ അത് സിനിമയോട് ചെയ്യുന്ന അനീതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ മോഹൻലാൽ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നല്ലെരു തുക തിയേറ്ററുകളിൽ നിന്ന് വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.