അടുത്തെത്തുമ്പോൾ മമ്മൂട്ടി എന്ന തങ്കപ്പെട്ട മനുഷ്യനോട് ആരാധന തോന്നും, പ്രമുഖ സംവിധായകന്റെ വാക്കുകൾ

15

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ചായിരിക്കും ഒരുപക്ഷേ ഏറ്റവും കൂടുതൽ തെറ്റിദ്ധാരണകൾ പരന്നിട്ടുണ്ടാവുക. ആളൊരു ചൂടനാണ്, അഭിനയിക്കുന്ന സിനിമയുടെ സംവിധായകർക്ക് സൈ്വര്യം കൊടുക്കില്ല, കഥയിൽ കയറി ഇടപെടും, മറ്റ് താരങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടാകില്ല ഇങ്ങനെ പല കഥകൾ അദ്ദേഹത്തെ പറ്റി കേൾക്കാറുണ്ട്.

എന്നാൽ അവയിലൊന്നും ഒരു കാര്യവുമില്ലെന്ന് അടുത്തറിഞ്ഞിട്ടുള്ളവർക്ക് അറിയുകയും ചെയ്യാം. യുവ സംവിധായകൻ രഞ്ജിത് ശങ്കർ വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ തന്റെ മമ്മൂട്ടിയനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. കുറച്ചുനാൾ മുമ്പ് എനിക്ക് മമ്മുക്കയുടെ ഒരു മെസേജ് വന്നു. അത് മറ്റാരോ മമ്മുക്കയ്ക്ക് അയച്ചതാണ്.

Advertisements

അതെനിക്ക് ഫോർവേഡ് ചെയ്തു എന്നേയുള്ളൂ. അതിൽ പറഞ്ഞിരിക്കുന്നത് ഇതാണ് നിങ്ങളുടെ കൂടെ ചെലവഴിച്ച സമയം ഞാനിപ്പോഴും ഓർക്കുന്നു. എനിക്കത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. അദ്ദേഹത്തിന് അങ്ങനെ ഒരു മെസേജ് കിട്ടിയപ്പോൾ അത് എനിക്ക് അയക്കാൻ തോന്നിയല്ലോ.

അത് എല്ലാവർക്കും അയക്കണമെന്നില്ലല്ലോ രഞ്ജിത് ശങ്കർ പറയുന്നു. മമ്മുക്കയുടെ കൂടെ വർഷം ചെയ്യുമ്പോൾ ഞാൻ ആഗ്രഹിച്ചത് ഇതൊരു നല്ല സിനിമ ആകണമെന്നല്ല. ഈ മഹാനടന്റെ കൂടെ ചെലവഴിക്കുന്ന നിമിഷങ്ങൾ ജീവിതത്തിൽ എന്നും ഓർമ്മിക്കാൻ തക്കതാകണം എന്നായിരുന്നു. അതുപോലെതന്നെ സംഭവിച്ചു.

ഇത്രയും എൻജോയ് ചെയ്ത ഒരു ഷൂട്ടിംഗ് ഉണ്ടായിട്ടില്ല. ഷൂട്ടിംഗ് സെറ്റിൽ ഞാൻ മമ്മുക്കയുമായി സംസാരിച്ചത് സിനിമയെക്കുറിച്ചല്ല. നാടകം, ജീവിതം, പാട്ട്, പഴയ കാര്യങ്ങൾ ഒക്കെയാണ്’ രഞ്ജിത് ശങ്കർ പറയുന്നു. പല വിഗ്രഹങ്ങളും നമ്മൾ ദൂരെ നിന്നുകാണുമ്പോൾ ഭംഗി തോന്നും.

അടുത്തെത്തുമ്പോൾ അത് ചിലപ്പോൾ അത്ര നന്നാവില്ല. മമ്മുക്ക അങ്ങനെയല്ല. അടുത്തെത്തുമ്പോഴാണ് ആ തങ്കപ്പെട്ട മനുഷ്യനോട് ആരാധന തോന്നുക’ രഞ്ജിത് ശങ്കർ വ്യക്തമാക്കുന്നു.

Advertisement