അനിയത്തിപ്രാവ് തലയ്ക്ക് പിടിച്ചു, ബുക്കുകളിൽ നിറയെ ചാക്കോച്ചനായിരുന്നു: നടി സൗമ്യ മേനോന്റെ വെളിപ്പെടുത്തൽ

85

ഏതാണ്ട് നാല് വയസ്സ് മുതൽ അഭിനയം തലയ്ക്ക് പിടിച്ച ആളാണ് താനെന്ന് നടി സൗമ്യ മേനോൻ. കാത്തിരുന്നു കിട്ടിയ നായികാ പ്രാധാന്യമുള്ള വേഷം ഏറെ ആസ്വദിച്ചതാണ് ചെയ്തതെന്നും താരം പറയുന്നു. അനിയത്തിപ്രാവ് എന്ന ചിത്രം തലയ്ക്ക് പിടിച്ചതാണ് സിനിമയോടുള്ള ആരാധന വർദ്ധിക്കാൻ കാരണമെന്നും സൗമ്യ തുറന്നു പറയുന്നു.

മാർഗം കളി, ഫാൻസി ഡ്രസ്സ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത സൗമ്യ മലയാള സിനിമയിലെ പ്രതീക്ഷയുള്ള പുതിയ നായിക മുഖമാണ്. നാല് വയസ്സ് മുതൽ സിനിമാ മോഹം തുടങ്ങി എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കണമെന്നില്ല. പക്ഷെ എന്റെ കാര്യത്തിൽ അത് സത്യമാണ്. അമ്മ പറഞ്ഞുള്ള ഓർമ്മയാണ്.

Advertisements

അന്ന് ഓരോ സിനിമാപ്പാട്ടും കണ്ടിട്ട് കണ്ണാടിക്ക് മുന്നിൽ നിന്ന് അഭിനയിക്കുമെന്നൊക്കെ പറഞ്ഞിട്ടുണ്ട്. അനിയത്തിപ്രാവ് ഇറങ്ങുന്നതോടെയാണ് സിനിമ എനിക്ക് തലയ്ക്ക് പിടിക്കുന്നത്. ചാക്കോച്ചന്റെ കട്ട ഫാനാണ്.

അതിലെ പാട്ടൊക്കെ ഹിറ്റായ സമയത്ത് ഞാൻ ചാക്കോച്ചനായിട്ടു അഭിനയിക്കും. ചേച്ചി ശാലിനിയാകും.
ഞങ്ങൾ രണ്ടാളും വീട്ടിൽ പാട്ടുവെച്ച് ഒരേ അഭിനയമാണ്. ഒരു രാജമല്ലിയൊക്കെ’ എത്രവട്ടം പാടി അഭിനയിച്ചിരിക്കുന്നു. അക്കാലത്ത് ചാക്കോച്ചന്റെ പടം വെട്ടി ഒട്ടിച്ച് സൂക്ഷിക്കുമായിരുന്നു. എല്ലാം ഓരോ ബുക്കുകളിലായിരിക്കും ഒട്ടിച്ചു വയ്ക്കുക.

കുഞ്ഞുനാളിലെ അഭിനയം കണ്ടിട്ടാണ് അമ്മ ഡാൻസ് പഠിക്കാൻ വിടുന്നത്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ചുവടുവച്ചത്. ദുബായിൽ തന്നെയായിരുന്നു നൃത്ത പഠനവും. ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ സൗമ്യ വ്യക്തമാക്കുന്നു.

Advertisement