തന്റെ ഭർത്താവുമായി വീണ്ടും അടുക്കാൻ ശ്രമിച്ച മുൻ ഭാര്യയെ കായികമായി കൈകാര്യം ചെയ്ത് രവീണ ടണ്ടൻ, സംഭവം ഇങ്ങനെ

1914

നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ നായികാ വേഷങ്ങളിലൂടെ ബാളിവുഡിലെ എക്കാലത്തേയും ജനപ്രീയ നടിമാരിൽ ഒരാളായി മാറിയ താരസുന്ദരിയാണ് രവീണ ടണ്ടൻ. സിനിമ പോലെ തന്നെ സംഭവ ബഹുലമായിരുന്നു ബി ടൗണിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്ന രവീണയുടെ പ്രണയവും. അനിൽ തഡനിയാണ് രവീണയുടെ ജീവിത പങ്കാളി.

സിനിമാ നിർമ്മാണത്തിലേക്ക് തിരിഞ്ഞപ്പോഴാണ് രവീണ അനിലിനെ പരിചയപ്പെടുന്നത്. വിതരണ രംഗത്തെ പ്രമുഖൻ ആയിരുന്നു അന്ന് അനിൽ. എന്നാൽ ആ സമയത്ത് റോമു സിപ്പിയുടെ മകൾ നതാഷ സിപ്പിയെ അനിൽ വിവാഹം കഴിച്ചിരുന്നു. അനിലും നതാഷയും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്ന സമയത്താണ് അനിലും രവീണയും കണ്ടുമുട്ടുന്നത്.

Advertisements

ഒടുവിൽ 2003 ൽ രവീണയുടെ പിറന്നാൾ ദിവസം അനിൽ രവീണയെ പ്രോപ്പോസ് ചെയ്യുകയായിരുന്നു. അപ്പോൾ തന്നെ രവീണ യെസ് പറഞ്ഞു. 2004 ഫെബ്രുവരി 22 ന് രവീണയും അനിലും വിവാഹിതർ ആവുകയായിരുന്നു. പരമ്പരാഗത വിവാഹമായിരുന്നു അനിലിന്റേയും രവീണയുടേയും.

ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് തങ്ങളുടെ വിവാഹ വാർഷികത്തിന് രവീണ പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അനിലിനൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് രവീണ പങ്കുവച്ചത്. ഇന്നും എന്നും ഒരുപാട് ജീവിതങ്ങളിലേക്കും, എന്നെന്നും നിന്റെ എന്നായിരുന്നു ചിത്രങ്ങൾക്ക് രവീണ നൽകിയ കുറിപ്പ്. താരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു.

Also Read
ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ, രേവതിയും സുഹാസിനിയും അടുത്ത കൂട്ടുകാർ, തുറന്നു പറഞ്ഞ് ശോഭന

രവീണയ്ക്കും അനിലിനും രണ്ട് മക്കളുമാണുള്ളത്. എന്നാൽ ഒരു ഘട്ടത്തിൽ അനിലിന്റെ മുൻ ഭാര്യ നതാഷയുമായി രവീണയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. ഒരിക്കൽ റിതേഷ് സിദ്വാനി നടത്തിയൊരു ന്യൂ ഇയർ പാർട്ടിയിൽ രവീണ പങ്കെടുത്തിരുന്നു. അന്ന് നതാഷയും അവിടെയുണ്ടായിരുന്നു. ഇരുവരും തമ്മിൽ വളരെ മോശമായ ഉരസലായിരുന്നു അന്നുണ്ടായത്.

വാക് പോര് പിന്നീട് കയ്യാങ്കളിയായി മാറുകയായിരുന്നു. ദേഷ്യം പിടിച്ച രവീണ നതാഷയുടെ ദേഹത്ത് മുന്തിരി ജ്യൂസ് ഒഴിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ എന്താണ് സംഭവിച്ചതെന്ന് രവീണ തന്നെ വെളിപ്പെടുത്തുകയുണ്ടായി.
ആ സംഭവിച്ചതിൽ എനിക്ക് കുറ്റബോധമില്ല. എന്റെ അച്ഛനും ദൈവത്തിനും ശേഷം ഏറ്റവും ശുദ്ധനായ മനുഷ്യൻ എന്റെ ഭർത്താവ് അനിലാണ്.

അദ്ദേഹത്തെക്കുറിച്ച് മോശം പറയാൻ ഞാൻ ആരേയും അനുവദിക്കില്ല. അദ്ദേഹത്തെ അപമാനിക്കുന്നത് എന്നെ കൂടി അപമാനിക്കുന്നതിന് തുല്യമാണ്. എന്റെ കുടുംബത്തെ അപമാനിച്ചിട്ട് ആർക്കും വെറും കയ്യോടെ പോകാനാകില്ല എന്ന് ആയിരുന്നു രവീണ പറഞ്ഞത്. പിന്നാലെ നതാഷയുടെ ഭാഗവും പുറത്ത് വന്നിരുന്നു. രവീണയ്ക്ക് തന്നോട് അസൂയയാണെന്നായിരുന്നു നതാഷ പറഞ്ഞത്.

റിതേഷിന്റെ ഇടത്തിലേക്ക് സുഹൃത്തുക്കൾക്ക് ഒപ്പമായിരുന്നു ഞാൻ പോയിരുന്നത്. അനിലിനേയും രവീണയേയും കുറിച്ച് ഞാൻ ആശങ്കപ്പെട്ടിരുന്നില്ല. ഞാൻ എന്റെ കാര്യങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു. ഞാൻ റിതേഷിന്റെ കസിൻസിന് ഔപ്പമായിരുന്നു. രണ്ട് സോഫകളായിരുന്നു ഉണ്ടായിരുന്നത്. ഒന്നിൽ ഞങ്ങൾ ഇരിക്കാൻ തീരുമാനിച്ചു. രവീണ വല്ലാതെ ഇൻസെക്യൂർ ആണ്.

അവളുടെ ഭർത്താവിന്റെ അഞ്ച് അടി അകലെയെങ്കിലും ഞാൻ വന്നാൽ അവൾക്ക് നിയന്ത്രണം നഷ്ടപ്പെടും എന്നും നതാഷ പറയുന്നു. രവീണ തന്നോട് ഉച്ചത്തിൽ സംസാരിച്ചുവെന്നും തന്നെ ഗ്ലാസ് വച്ച് എറി ഞ്ഞു വെന്നും നതാഷ പറയുന്നുണ്ട്.
അവളെ പിടിച്ച് പുറത്താക്കുവെന്ന് അവൾ അല റുക യായിരുന്നു. പിന്നെ അവൾ ഗ്ലാ സ് വച്ച് എന്നെ എറി ഞ്ഞു. ഞാൻ മാറി നടന്നിട്ടും അവൾ അലറിക്കൊണ്ടിരുന്നു.

പിന്നെയാണ് ആ ഗ്ലാസ് കൊണ്ട് എന്റെ വി ര ൽ മു റി ഞ്ഞു വെ ന്നും ചോ ,ര വരുന്നുണ്ടെന്നും ഞാൻ തിരിച്ചറിയുന്നത് എന്നും നതാഷ വെളിപ്പെടുത്തുന്നു. പാർട്ടിക്കിടെ നതാഷ അനിലുമായി അടുക്കാൻ ശ്രമിച്ചുവെന്നും ഇതാണ് രവീണയെ ദേഷ്യം പിടിപ്പിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞതായും അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Advertisement