ഞാൻ ഒളിച്ചോടി പോയി എന്നാണ് അവർ കരുതിയത്; തന്നെ കാണാതായ ആ സംഭവത്തെ കുറിച്ച് അനു സിത്താര

878

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു സിത്താര.
നാടൻ വേഷങ്ങളിലൂടെയാണ് അനു സിത്താര ശ്രദ്ധിക്കപ്പെടുന്നത്. നല്ലൊരു നർത്തകി കൂടിയായ അനു സിത്താര സോഷ്യൽ മീഡിയയിലും സജീവമാണ്.

തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരുമായി പങ്കുവെയ്ക്കാറുണ്ട് അനു സിത്താര. സിനിമയിൽ സജീവം ആകുന്നതിന് മുൻപ് തന്നെ അനു സിത്താരയുടെ വിവാഹം കഴിഞ്ഞിരുന്നു. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവുമായി പ്രണയ വിവാഹമായിരുന്നു താരത്തിന്റെത്.

Advertisements

അടുത്തിടെ തന്റെ ഒരു ഒളിച്ചോട്ടത്തിന്റെ കഥ താരം പങ്കുവച്ചിരുന്നു. 2015 ൽ ആണ് അനു സിത്താര ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അനു സിത്താര കലാമണ്ഡലത്തിൽ ചേർന്നത്. പെട്ടെന്ന് ഒരു ദിവസം അനു സിത്താര കലാമണ്ഡലത്തിലെ ജീവിതത്തോട് ഫുൾ സ്റ്റോപ്പ് ഇടാൻ തീരുമാനിച്ചു.

Also Read
ആ സൂപ്പർഹിറ്റ് സിനിമയിലേക്ക് ആദ്യം തീരുമാനിച്ച നാദിയ മൊയ്തുവിനെ മാറ്റി ഫാസിൽ ശോഭനയെ കൊണ്ടുവന്നു: കാരണം ഇതാണ്

വീട്ടിലേക്ക് ഒളിച്ചോടുക അതല്ലാതെ വേറെ വഴിയൊന്നുമില്ല. ഹോസ്റ്റലിൽ ആയിരുന്നു താമസം. അവിടെ നിന്ന് ഇറങ്ങി ഒറ്റയ്ക്ക് കൽപ്പറ്റ വരെ എങ്ങനെ പോകുമെന്ന് ആലോചിച്ചിട്ട് പേടിയായിരുന്നു. പിറന്നാളാണെന്നും അമ്പലത്തിൽ പോകണമെന്നും കളവ് പറഞ്ഞ് പുറത്തു ചാടുക അതായിരുന്നു ലക്ഷ്യം.

പിറന്നാളായതു കൊണ്ട് തന്നെ കണ്ണൊക്കെ എഴുതി പൊട്ടൊക്കെ തൊട്ട് പച്ച ബ്ലൗസും ചന്ദന കളർ പട്ടുപാവാടയും ഇട്ട് അമ്പലത്തിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ സീനിയറായ ചേച്ചിയും കൂടെ വന്നു. പണി പാളിയെന്ന് മനസ്സിൽ ഉറപ്പിച്ചു. പക്ഷേ അമ്പലത്തിൽ എത്തിയ ശേഷം പുള്ളിക്കാരിയെ നൈസായി ഒഴിവാക്കി ഓട്ടോറിക്ഷ പിടിച്ച് നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോയി.

അവിടെ നിന്ന് ട്രെയിനിൽ കോഴിക്കോട്ടേക്കും പിന്നീട് ബസിൽ കൽപ്പറ്റയിലേക്കും പേടിച്ച് വിറച്ച് എത്തി. വീട്ടുകാർ നേരത്തെ തന്നെ വിവരങ്ങൾ അറിഞ്ഞു. കോളജിൽ ഉള്ളവർ കരുതിയത് ഞാൻ ആരുടെയോ കൂടെ ഒളിച്ചോടിയെന്നാണ്. പക്ഷേ ഉമ്മ ഉറപ്പിച്ചു പറഞ്ഞു അവൾ എങ്ങും പോകില്ല നേരെ ഇങ്ങോട്ട് വരുമെന്ന്.

anu-sithara-13

ഞാൻ വീട്ടിൽ എത്തിയപ്പോൾ എല്ലാവരും വിവരമറിഞ്ഞ് എന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടതും എല്ലാവരും കരച്ചിലായി. പിന്നീട് അരങ്ങേറ്റത്തിനാണ് കലാമണ്ഡലത്തിലേക്ക് പോയതെന്നും അനു സിത്താര പറഞ്ഞു. പിറന്നാൾ ആയതിനാൽ പട്ട് പാവാടയുടുത്താണ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത്.

അതിനാൽ ആളുകൾ തന്നെ ശ്രദ്ധിക്കുന്ന പോലെ തോന്നി. റയിൽ വേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കോഴിക്കോട്ടേക്കും പിന്നീട് ബസിൽ കൽപ്പറ്റയിലേക്കും പേടിച്ച് വിറച്ചാണ് എത്തിയതെന്നും അനു സിത്താര പറയുന്നു. തന്നെ കാണാതായതോടെ കലാമണ്ഡലത്തിലുള്ളവർ പരിഭ്രാന്തരായെന്നും ഹോസ്റ്റലിലുള്ളവർ വീട്ടിലേക്ക് വിളിച്ച് അനുവിനെ കാണാനില്ലെന്നും പറഞ്ഞു.

എന്നാൽ അമ്മ അവരോട് പറഞ്ഞത് അവൾ എങ്ങോട്ടും പോകില്ല വീട്ടിലേക്ക് വരും എന്നായിരുന്നു. കലാമണ്ഡലത്തിലുള്ളവർ കരുതിയത് ഞാൻ ആരുടെയോ കൂടെ ഒളിച്ചോടി എന്നാണ്. നേരത്തെ വനിതയ്ക്ക് നല്കിയ അഭിമുഖത്തിൽ ആയിരുന്നു അനു സിത്താര ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read
ആ സൂപ്പർഹിറ്റ് സിനിമയിലേക്ക് ആദ്യം തീരുമാനിച്ച നാദിയ മൊയ്തുവിനെ മാറ്റി ഫാസിൽ ശോഭനയെ കൊണ്ടുവന്നു: കാരണം ഇതാണ്

Advertisement