റാംജിറാവ് സ്പീക്കിങ്ങ് എന്ന സിനിയമലുടെ എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് സായ് കുമാർ. നാടകരംഗത്ത് നിന്നും ആയിരുന്നു അദ്ദേഹം സിനിമയിലൽ എത്തിയത്. നായകനായി തുടങ്ങിയ അദ്ദേഹം പിന്നീട് വില്ലൻ വേഷങ്ങളിലും അച്ഛൻ വേഷങ്ങളും സഹനടനായും ചുവടു മാറ്റുകയായിരുന്നു.
അദ്ദേഹത്തിന്റെ മകൾ വൈഷ്ണവി അടുത്തിടെയാണ് അഭിനയ ജീവിതത്തിന് മിനിസ്‌ക്രീനിലൂടെ തുടക്കം കുറിച്ചത്. കയ്യെത്തും ദൂരത്ത് എന്ന സീരിയലിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിക്കുന്നത്. കനക ദുർഗ എന്നാണ് വൈഷ്ണവിയുടെ കഥാപാത്രത്തിന്റെ പേര്.
മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീൻ താരങ്ങളുടെ ഒരു നിര തന്നെ സീരിയലിൽ ഉണ്ട്. പ്രശസ്ത നടി ലാവണ്യ നായർ, കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സജീഷ് നമ്പ്യാർ, കൃഷ്ണ പ്രിയ എന്നിവരാണ് സീരിയലിലെ പ്രണയജോഡികളുടെ വേഷം ചെയ്യുന്നത്.
തുടക്കത്തിൽ നായികാ വേഷമമാണെങ്കിലും തൊട്ടടുത്ത ദിവസം മുതൽ നെഗറ്റീവ് ഷേഡുള്ള കഥാപത്രമായി മാറുകയായിരുന്നു താരം. ഇതോടെ പ്രേക്ഷകർക്ക് ഇഷ്ടപെട്ട താരമായി മാറി കഴിഞ്ഞു വൈഷ്ണവി. കിട്ടിയ വേഷം മികച്ചതാക്കാൻ വൈഷ്ണവിയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് പൊതുവേയുള്ള അഭിപ്രായം.
അതേ സമയം അച്ഛന്റെ അനുവാദം വാങ്ങാതെയാണ് താൻ സീരിയലിൽ അഭിനയിക്കാൻ എത്തിയതെന്ന് തുറന്നു പറയുകയാണ് വൈഷ്ണവി. വൈഷ്ണവിയുടെ വാക്കുകൾ ഇങ്ങനെ:
അച്ഛനോട് പറഞ്ഞിട്ടല്ല സീരിയലിലേക്ക് വന്നത്. അച്ഛന്റെ സഹോദരിമാരോട് പറഞ്ഞിരുന്നു. അച്ഛമ്മ മരിക്കുന്നതിനു മുമ്പാണ് ഇതിലേക്കുള്ള എൻട്രി വരുന്നതൊക്കെ. ആ സമയത്ത് അച്ഛമ്മയുടെ അനുഗ്രഹവും വാങ്ങിയിരുന്നു.
സീരിയലിൽ അഭിനയിക്കുന്നത് അച്ഛൻ അറിയുന്നുണ്ടാവണം അതെനിക്ക് വ്യക്തമല്ല. കഴിഞ്ഞുപോയ കാര്യങ്ങൾ ഓർത്തെടുക്കാനും താൽപര്യമില്ല. സായ്കുമാറിന്റെ മകളെന്ന വിലാസം ഒരുപാട് തരത്തിൽ എനിക്ക് ഗുണം ചെയ്തിട്ടുണ്ട്. സീരിയൽ കണ്ടിട്ട് പലരും മെസേജ് ചെയ്യാറുണ്ട്.
കണ്ണ് കണ്ടപ്പോൾ ഞങ്ങൾക്ക് പരിചയം തോന്നി എന്നൊക്കെ പറയും. അച്ഛന്റെ മകൾ എന്നു പറയുന്നതിൽ എനിക്കെന്നും അഭിമാനമേയുള്ളൂ എന്നും വൈഷ്ണവി പറയുന്നു. സായികുമാറിന്റെയും ആദ്യ ഭാര്യ പ്രസന്നകുമാരിയുടെയും മകളാണ് വൈഷ്ണവി.
2007 ൽ പ്രസന്ന കുമാരിയുമായി വിവാഹമോചിതനായ നടൻ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു. സുജിത്ത് കുമാറാണ് വൈഷ്ണവിയുടെ ഭർത്താവ്. 2018 ജൂണിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. മകളുടെ വവാഹം തന്നെ വാട്‌സാപ്പിലാലാണ് ക്ഷണിച്ചതെന്ന് സായ്കുമാർ പറഞ്ഞത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.