ഞാൻ താരമാകുന്നതിന് മുമ്പും മമ്മൂക്കയുടെ വീട്ടിൽ ഏത് സമയത്തും ചെന്ന് ഭക്ഷണം വാങ്ങിക്കഴിക്കാനുളള സ്വാതന്ത്ര്യം ഉണ്ടായിരുന്നു; മമ്മൂട്ടിയുമായുളള ആത്മബന്ധത്തെക്കുറിച്ച് ദിലീപ്

149

മലയാള സിനിമയിലെ ജനപ്രിയ താരമാണ് ദിലീപ്. മിമിക്രി രംഗത്ത് നിന്നും സഹസംവിധായകനായി എത്തി പിന്നീട് ചെരിയ ചെറിയ വേഷങ്ങൾ ചെയത് ഒടുവുൽ മലയാള സിനിമയിലെ ശക്തനായി മാറുകയായിരുന്നു ദിലീപ്. അതേ സമയം സിനിമയിലെ ഒട്ടുമിക്ക താരങ്ങളുമായി അടുത്ത സൗഹൃദം ഉളളയാൾ കൂടിയാാണ് ദിലീപ്. മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളൊക്കെ സ്വന്തം ജ്യേഷ്ഠൻമാരെ പോലെയാണ് താരത്തിന്. മമ്മൂക്ക മോഹൻലാൽ സുരേഷ്ഗോപി എന്നിവരുമായിട്ടൊക്കെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ് ദിലീപ്.

പ്രത്യേകിച്ച് മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള ദിലീപിന്റെ അടുപ്പം വളരെ പ്രശസ്തമാണ്. ഇപ്പോഴിതാ മമ്മൂക്കയുമായുളള ആത്മബന്ധത്തെക്കുറിച്ചുളള ദിലീപിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
മമ്മൂക്ക തനിക്ക് മൂത്ത സഹോദരനെ പോലെയാണ് എന്ന് ദിലീപ് പറയുന്നു. കരിയറിന്റെ തുടക്കത്തിലെല്ലാം പിന്തുണ നൽകി അദ്ദേഹം കൂടെയുണ്ടായിരുന്നു.

Advertisements

ആലുവയിലെ വീടിനടുത്ത് ഇടിയും മിന്നലും എന്ന സിനിമയുടെ ചിത്രീകരണസമയത്താണ് മമ്മൂക്കയെ ആദ്യമായി കാണുന്നത്. ഞാൻ വളരെ അത്ഭുതത്തോടെയാണ് അതിന്റെ ചിത്രീകരണവും കാര്യങ്ങളുമെല്ലാം കണ്ടുനിന്നത്. പിന്നെ അതിന്റെ ഒരുപാട് സീനുകള് ആലുവ, ദേശം പരിസരങ്ങളിൽ എല്ലാം ചിത്രീകരിച്ചിരുന്നു.

പിന്നീട് മമ്മൂട്ടിയെന്ന ആ വലിയ നടന്റെ കൂടെ സംവിധാന സഹായിയായി ഞാൻ വർക്ക് ചെയ്തിരുന്നു. മഴയെത്തും മുൻപേ എന്ന സിനിമയിലായിരുന്നു അത്. അതിന് മുൻപ് അദ്ദേഹവുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞത് സൈന്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആണ്.

ഞാനും അതില് ഒരു ചെരിയ വേഷം ചെയ്യുന്നുണ്ടായിരുന്നു. അന്ന് തമാശകളൊക്കെ പറഞ്ഞ് സെറ്റിൽ സമയം ചെലവഴിച്ചത് മമ്മൂക്കയുടെ കൂടെയായിരുന്നു. അന്ന് മുകേഷേട്ടനും കൂടെയുണ്ടായിരുന്നു. പിന്നീട് ഞാൻ കമൽ സാറിന്റെ കൂടെ മഴയെത്തും മുൻപേയിൽ പ്രവർത്തിക്കുന്ന സമയത്താണ് മാനത്തെ കൊട്ടാരത്തിലും അഭിനയിക്കുന്നത്.

അപ്പോ എന്നും ചിത്രീകരണത്തിനിടെ മമ്മൂക്ക പറയുമായിരുന്നു നിന്നിൽ ഒരു സംവിധായകനുണ്ടെന്ന്.
ഏത് സമയത്തും എനിക്ക് മമ്മൂക്കയുടെ വീട്ടിൽ ചെന്ന് ഇത്താ എനിക്ക് കുറച്ച് ഭക്ഷണം വേണം എന്നൊക്കെ പറയാനുളള സ്വാതന്ത്ര്യം മമ്മൂക്ക എനിക്ക് തന്നിരുന്നു. ഞാൻ ഏതെങ്കിലും സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങള് ചെയ്യുകയാണെങ്കിൽ അതിന്റെ സ്റ്റിലിൽ എന്തെങ്കിലും കുഴപ്പങ്ങളൊക്കെ ഉണ്ടെങ്കിൽ മമ്മൂക്ക വിളിക്കാറുണ്ട്.

കുഞ്ഞിക്കൂനൻ സമയത്തൊക്കെ അദ്ദേഹം വിളിച്ചിരുന്നു. എന്നിട്ട് മേക്കപ്പ്മാനോട് അത് ശരിയാക്കാൻ പറയണം എന്നൊക്കെ പറയുമായിരുന്നു. പിന്നീട് ഒറ്റപ്പാലത്ത് ഈ പുഴയും കടന്ന്, ഉദ്യാനപാലകൻ തുടങ്ങിയ സിനിമകളുടെ ചിത്രീകരണത്തിനിടെ ഞാനും മമ്മൂക്കയും അടുത്തടുത്ത റൂമുകളിലായിരുന്നു താമസിച്ചത്.

അന്ന് ഉദ്ഘാടനത്തിന് ഒകെ പോവുകയാണെങ്കിൽ എന്നെകൊണ്ട് നന്നായി ഡ്രസൊക്കെ ചെയ്യിപ്പിച്ച ശേഷമായിരുന്നു അദ്ദേഹം വിടുകയെന്നും ദിലീപ് വ്യക്തമാക്കുന്നു.

Advertisement