വർഷങ്ങൾക്ക് മുമ്പ് ഹോളിവുഡിൽ എത്തേണ്ട വ്യക്തിയായിരുന്നു ഉലകനായകൻ; പക്ഷെ ഇവിടെ കുടുങ്ങിപ്പോയി; തുറന്ന് പറച്ചിലുമായി എ. ആർ റഹ്‌മാൻ

87

ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ബഹുമുഖ പ്രതിഭയായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ഉലകനായകൻ കമലഹാസൻ. നാല് ദേശീയ പുരസ്‌കാരങ്ങളടക്കം നിരവധി അവാർഡുകൾ നേടിയ വ്യക്തിയാണ് അദ്ദേഹം. മലയാളത്തിലും, തമിഴിലും വേണ്ട ഇന്ത്യൻ സിനിമയിലെ നിരവധി ഭാഷകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പേ ഹോളിവുഡിൽ എത്തേണ്ട വ്യക്തിയായിരുന്നു കമലഹാസനെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ സിനിമയുടെ അഭിമാനമായ സംഗീത സംവിധായകൻ കമലഹാസൻ. ദ ഹിന്ദുവിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ. റഹ്‌മാന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
തന്റെ സാരികൾ വില്ക്കാനൊരുങ്ങി ആലിയഭട്ട്; വിറ്റു കിട്ടുന്ന പണം ഉപയോഗിക്കുന്നത് ഇക്കാര്യത്തിന്‌

ഇത്രയേറെ വർഷമായി കമൽഹാസൻ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇത് നമ്മളെ സംബന്ധിച്ചിടത്തോളം നല്ലൊരു കാര്യമാണ്. പക്ഷെ അദ്ദേഹത്തിന് അങ്ങനെയാണോ എന്നറിയില്ല. 20 വർഷം മുൻപേ, കയ്യിൽ പണമുണ്ടായിരുന്നപ്പോൾ ഹോളിവുഡിൽ പോയി അവിടെ ഒരു സിനിമ ചെയ്യണമായിരുന്നു. വിജയമോ പരാജയമോ ചിന്തിക്കാതെ പരീക്ഷണാടിസ്ഥാനത്തിൽ ഒരു സിനിമ നിർമിക്കാൻ അദ്ദേഹത്തിന് ഇന്നും സാധിക്കും.

ഒരു ഇംഗ്ലീഷ് സിനിമയെടുക്കാൻ താനദ്ദേഹത്തോട് ആവശ്യപ്പെടുകയാണ് എന്നും എ.ആർ.റഹ്‌മാൻ പറയുന്നുണ്ട്. കഴിഞ്ഞമാസം എ.ആർ. റഹ്‌മാനും കമൽഹാസനും ലോസ് ആഞ്ജൽസിൽ അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്‌ചേഴ്‌സ് സന്ദർശിച്ചിരുന്നു. ഓപ്പൻഹൈമർ എന്ന ചിത്രം തങ്ങളൊരുമിച്ചിരുന്ന് ആസ്വദിച്ചതായും റഹ്‌മാൻ പറഞ്ഞു. കമൽഹാസൻ പറയുന്നത് കേൾക്കുന്നതും സംസാരിക്കുന്നതുമെല്ലാം അത്രയേറെ മോഹിപ്പിക്കുന്നതാണ്. അദ്ദേഹം ഇപ്പോഴും അനവധി സിനിമകൾ കാണാറുണ്ട്. സീനുകളും സംഭാഷണങ്ങളും ഓർത്തുവെയ്ക്കും.

Also Read
ചിത്രത്തിന് ഇരട്ടി ഇംപാക്ട് വേണമെങ്കിൽ മമ്മൂട്ടി വില്ലനായി വരണമായിരുന്നു; ജയിലറിനെ കുറിച്ച് അഭിപ്രായവുമായി സംവിധായകൻ ഒമർ ലുലു

എന്നാൽ ഒരു സിനിമ മുഴുവനായിരുന്ന് കാണുന്നതിനുള്ള ക്ഷമയൊന്നും തനിക്കില്ലെന്നും റഹ്‌മാൻ കൂട്ടിച്ചേർത്തു. അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്‌ചേഴ്‌സ് സന്ദർശനത്തിനിടെ പകർത്തിയ ഒരു ചിത്രം കമൽഹാസൻ ഈയിടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. തന്നേക്കാൾ പ്രായമുള്ള ഒരു ചെറുപ്പക്കാരനെ കാണാനിടയായെന്നാണ് ചിത്രത്തിന് കമൽ നൽകിയ ക്യാപ്ഷൻ.

Advertisement