ഏറ്റവും കൂടുതൽ ജയിൽ ശിക്ഷ അനുഭവിച്ചത് ഞാനായിരിക്കും, ഏറ്റവും ഇഷ്ടപ്പെട്ട് തിരുവനന്തപുരം ജയിൽ; വെളിപ്പെടുത്തലുമായി നടി ഗീത

1643

എൺപത് തൊണ്ണൂറുകളുടെ കാലഘട്ടത്തിൽ നിറഞ്ഞു നിന്ന നടിയാണ് ഗീത. ഒരുപാട് നല്ല കഥാപാത്രങ്ങളെ സമ്മാനിച്ചാണ് നടി ഗീത സിനിമാ ലോകത്ത് നിന്ന് മാറി നിന്നത്. വിവാഹ ശേഷമാണ് താരം അപ്രത്യക്ഷമായത്. തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു മികച്ച അഭിനേത്രി എന്ന നിലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ഗീത ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി.

Advertisements

മലയാളത്തിൽ സൂപ്പർ താരങ്ങളടക്കം നിരവധിപ്പേരുടെ നായികായി വേഷമിട്ട ഗീത എംടി, ലോഹിതദാസ് തുടങ്ങിയ പ്രമുഖ രചയിതാക്കളുടെ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു. പഞ്ചാഗ്‌നിയിൽ ഇന്ദിര എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിച്ച ഗീത പിന്നീട് മലയാളികളുടെ മനസിൽ പതിയുന്ന നായിക മുഖമായി അടയാളപ്പെടുകയായിരുന്നു.

Also read; അതൊക്കെ ചെയ്തതു കൊണ്ടാണ് ഇങ്ങനെ ആയി പോയത്; വെളിപ്പെടുത്തലുമായി റിമി ടോമി

‘സ്‌കൂളിൽ പോകും വഴി സിനിമയിൽ അഭിനയിക്കാമോ എന്ന് ചോദിച്ച് ഒരാൾ വീട്ടുവിലാസം അന്വേഷിച്ചു. വല്യമ്മയുടെ വിലാസം കൊടുത്ത് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ആ ചിത്രത്തിന്റെ ടൈറ്റിൽ റോളിൽ രജനികാന്തിന്റെ സഹോദരിയാകാനായിരുന്നു യോഗം. ചിത്രം ഭൈരവിയായിരുന്നു. അതായിരുന്നു ആദ്യ ചിത്രമെന്ന് ഗീത പറയുന്നു.

മലയാളത്തിലെ മിക്ക സിനിമകളിലും ഒരു ദുഖ പുത്രി എന്ന ലേബലിലാണ് ഗീത അറിയപ്പെട്ടിരുന്നത്. ശാലീനതയും സൗന്ദര്യവും നിറഞ്ഞ മുഖവും എപ്പോഴും കരഞ്ഞ് കലങ്ങിയ കണ്ണുകളുമായാണ് ഗീതയെ മലയാളി പ്രേക്ഷകർ ഏറെയും കണ്ടിട്ടുള്ളത്. പ്രായം കൂടി വരുന്നതിനനുസരിച്ച് സിനിമയിൽ അമ്മ വേഷങ്ങളിലേക്ക് തഴയപ്പെടുന്നതും നല്ല കഥാപാത്രങ്ങൾ ലഭിക്കാതെ വരുന്നതിനെ കുറിച്ചും ഗീത തുറന്ന് പറഞ്ഞത് വൈറലായിരുന്നു.

ജിബൂട്ടി എന്ന അമിത് ചക്കാലക്കൽ മലയാള സിനിമയിലാണ് അവസാനമായി ഗീത അഭിനയിച്ചത്. നായകന്റെ അമ്മ വേഷമായിരുന്നു ചിത്രത്തിൽ ഗീതയ്ക്ക്. അതിന് മുമ്പ് ജോണി ജോണി യെസ് പപ്പ, അണ്ണാൻ കുഞ്ഞും തന്നാലായത്. സലാല മൊബൈൽസ് തുടങ്ങിയ സിനിമകളിലാണ് ഗീത അഭിനയിച്ചിട്ടുള്ളത്. ഇപ്പോൾ വീണ്ടും ക്യാമറയ്ക്ക് മുൻപിൽ എത്തിയിരിക്കുകയാണ് ഗീത.

നടി സ്വാസിക അവതാരികയായ അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന റെഡ് കാർപറ്റിലാണ് ഗീത അതിഥിയായി എത്തിയത്. മലയാളത്തിൽ നൂറോളം സിനിമകൾ ചെയ്ത അനുഭവങ്ങളും ഗീത പങ്കുവെച്ചു. നൂറ് മലയാളം സിനിമയോളം ചെയ്തിട്ടുണ്ട്. അവയിൽ ഒരു വിധം എല്ലാ സിനിമയിലും എന്റെ കഥാപാത്രത്തിനാണ് പ്രാധാന്യം. പഞ്ചാഗ്‌നി എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് ഞാൻ അഭിനയം എന്താണെന്ന് പഠിച്ചത്. മലയാള സിനിമ നടിമാരിൽ ഏറ്റവും കൂടുതൽ ജയിൽ ശിക്ഷ അനുഭവിച്ചൊരു നടി കൂടിയായിരിക്കും ഞാൻ. അത്രയേറെ സിനിമകളിൽ ജയിൽ തടവുകാരിയായും മറ്റും അഭിനയിച്ചിട്ടുണ്ട്.

Also read; അന്നൊക്കെ ഭയങ്കര ദേഷ്യമായിരുന്നു, ഞാൻ ഒരു അഹങ്കാരിയാണെന് എനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്, ജയറാം എന്നെ എങ്ങനെ പ്രണയിച്ചു എന്ന് അറിയില്ല; തുറന്ന് പറഞ്ഞ് നടി പാർവതി

ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് എനിക്ക് ബെസ്റ്റ് ജയിലായി തോന്നിയത് തിരുവനന്തപുരത്തെ ജയിലാണ്’ ഗീത തമാശ രൂപേണ പറഞ്ഞു. ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിലെ കളരി വിളക്ക് തെളിഞ്ഞതാണോയെന്ന പാട്ടിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടാനവും ഗീതയ്ക്ക് സാധിച്ചിരുന്നു. ഇന്നും ഗീതയെ കാണുമ്പോൾ വാത്സല്യമെന്ന സിനിമയും ഒരു വടക്കൻ വീരഗാഥയുമാണ് പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത്. ഒരു വടക്കൻ വീരഗാഥയിലെ അഭിനയത്തിന് 1989ൽ കേരള സംസ്ഥാനത്തിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരവും ഗീതയ്ക്ക് ലഭിച്ചിരുന്നു. 1997ലായിരുന്നു ഗീതയുടെ വിവാഹം.

Advertisement