അതിന് ശേഷം രണ്ട് സിനിമയിലെ ആളുകള്‍ എനിക്ക് സെക്യൂരിറ്റിയായി നിന്നു; അനുഭവം പറഞ്ഞ് രംഭ

56

തെന്നിന്ത്യൻ സിനിമയിലെ ഒരുകാലത്തെ നമ്പർ വൺ നായികയായിരുന്നു നടി രംഭ. തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സൂപ്പർനടി കൂടി ആയിരുന്നു രംഭ. തമിഴിലേയും തെലുങ്കിലേയും എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പം നായികയായി അഭിനയിച്ച രംഭ ബോളിവുഡിലും സൂപ്പർ ചിത്രങ്ങളിലെ നായികയായിരുന്നു. നാടൻ വേഷങ്ങളിൽ നിന്നും ഗ്ലാമർ വേഷങ്ങളിലേക്കുള്ള ചുവടു വെയ്പ്പിലൂടെയാണ് രംഭ ആരാധകരെ ഞെട്ടിച്ചത്.

Advertisements

തന്റെ സിനിമാ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടെ നടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.

ഉള്ളത്തെ അല്ലിത്ത എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് ആണ് താരം പറഞ്ഞത്. നടിക്കൊപ്പം കാർത്തിക്, ഗൗണ്ടമണി, മണിവണ്ണൻ തുടങ്ങിയവരും ഈ സിനിമയിൽ ഉണ്ടായിരുന്നു.

തനിക്ക് ആദ്യം ഗൗണ്ടമണി സാറെ കണ്ടപ്പോൾ ഭയം തോന്നിയെന്ന് രംഭ പറഞ്ഞു. പുതിയ നടിയാണോ എന്ന് ചോദിച്ചു. ബോംബെയിൽ നിന്നാണോ എന്നും ചോദിച്ചു. പിന്നീട് ജോളിയായി. മണിവണ്ണൻ സർ എനിക്ക് അച്ഛനെ പോലെയാണ്. അദ്ദേഹത്തിന്റെ വാൻ വസ്ത്രം മാറാൻ നൽകും. അദ്ദേഹം വളരെ നല്ല വ്യക്തിയാണ് താരം പറഞ്ഞു.

also read
ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി അറിയിക്കുന്നു ; ഒന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിച്ച് അനൂപും ഭാര്യയും
അന്ന് ഞാൻ പുതുമുഖമാണ്, എവിടെയെങ്കിലും പോയി വസ്ത്രം മാറണം. ഒരു സ്ഥലത്ത് മദ്യപിച്ച് ചിലർ ഉണ്ടായിരുന്നു. അവർ എന്തൊക്കെയോ കമന്റ് ചെയ്തു. ഇത് ഞാൻ സ്റ്റാഫിനോടൊപ്പം പറഞ്ഞു. ഇത് അറിഞ്ഞതോടെ ക്യാമറമാനും മറ്റുള്ളവരുമെല്ലാം പോയി അവരെ അടിച്ചു. പിറ്റേ ദിവസം അവർ ഗ്യാങ്ങിനെ കൂട്ടി വന്നു വലിയ അടിയായി, ഒടുവിൽ ഷൂട്ടിംഗ് തടസപ്പെട്ടു.

അതിന് ശേഷം രണ്ട് സിനിമകളുടെ ആളുകൾ എനിക്ക് സെക്യൂരിറ്റിയായി നിന്നു. എന്റെ വണ്ടി പോകുമ്പോൾ മുന്നിലും പിന്നിലും നാല് വണ്ടികൾ വീതമുണ്ടാകും. അത്രമാത്രം അവരെന്നെ സംരക്ഷിച്ചു, രംഭ പറയുന്നു.

Advertisement