ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ? ഈ ചോദ്യം ചോദിച്ച നടി രണ്ട് പതിറ്റാണ്ടുകള്‍ക്കുശേഷം ചാന്‍സ് ചോദിച്ച് നീരജ് മാധവിന്റെ അരികെ

72

‘ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ’…. മലയാളികള്‍ക്കാര്‍ക്കും ഈ ഡയലോഗ് മറക്കാന്‍ കഴിയില്ല. പട്ടണപ്രവേശം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലേതാണ് ഈ സൂപ്പര്‍ഹിറ്റ് ഡയലോഗ്.

കാരണം, സിനിമ ഇറങ്ങി രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഈ രംഗം ട്രോളര്‍മാര്‍ മുഴുവന്‍ ആഘോഷിച്ചുക്കൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായി പുതിയ ചിത്രമായ ‘ക’ യുടെ തിരുവനന്തപുരത്തെ ഷൂട്ടിങ് സെറ്റിലെത്തിയ ആളൂര്‍ എല്‍സിയെക്കുറിച്ച് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍.

Advertisements

സിനിമയിലെന്തെങ്കിലും അവസരം കിട്ടുമോയെന്ന് അന്വേഷിച്ചെത്തിയാണ് നടിയുടെ രണ്ടാം വരവ്. കോസ്റ്റ്‌റ്യൂം അസോസിയേറ്റ് സതീഷിനോടും അസിസ്റ്റന്റ് ഡയറക്ടര്‍ ഫ്‌ലെവിനോടും സംസാരിച്ച് മടങ്ങുകയും ചെയ്തു.

ഇതറിഞ്ഞ സംവിധായകന്‍ രജീഷ് ലാലും പ്രൊഡ്യൂസര്‍ ശ്രീജിത്തും ചേര്‍ന്നു റൈറ്റേഴ്‌സായ രാജീവിനോടും വിഷ്ണുവിനോടും പറഞ്ഞു താരത്തിന് പറ്റിയൊരു വേഷം എഴുതിയുണ്ടാക്കി.

‘ഇന്നു ചേച്ചി വീണ്ടും സെറ്റില്‍ വന്നിരുന്നു. ഞങ്ങളൊടൊപ്പം കുറെ നേരം സംസാരിച്ചു. ഇരിങ്ങാലക്കുടക്കാരിയായ ചേച്ചി 28 വര്‍ഷം മുന്‍പ് സിനിമയില്‍ അഭിനയിക്കാന്‍ തിരുവനന്തപുരത്തെത്തിയതാണ്. അന്നു മുതല്‍ ഇവിടെ അരിസ്‌റ്റോ ജങ്ഷനിലെ ശ്രീദേവി ടൂറിസ്റ്റ് ഹോമിലെ സ്ഥിര താമസക്കാരിയാണ്.

പുറപ്പാട്, ഞാന്‍ ഗന്ധര്‍വ്വന്‍, നീലഗിരി, പൊന്മുട്ട ഇടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു. പക്ഷെ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തിയില്ല. ഇന്നു ‘ക’യില്‍ ഒരു വേഷം നല്‍കാമെന്ന് നേരിട്ട് പറയുമ്പോള്‍ ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷം ഞാന്‍ കണ്ടു.എല്‍സി ചേച്ചിയെ ‘ക’ എന്ന ചിത്രത്തിലേക്ക് ഒത്തിരി ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു’, നീരജ് മാധവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

പട്ടണ_പ്രവേശം എന്ന ചിത്രത്തിലെ വീട്ടു വേലക്കാരി ചേച്ചിയെ എല്ലാവർക്കും ഓർമ കാണുമല്ലോ അല്ലേ…??? ‘ചേട്ടൻ ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ’യെന്നുള്ള ആ ചോദ്യം വർഷങ്ങൾക്കിപ്പുറവും ഹിറ്റാണ്. പക്ഷേ ആ വേഷം ചെയ്ത നടിയാരാണെന്ന് ശരാശരി മലയാളികളെപ്പോലെ ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വളരെ അപ്രതീക്ഷിതമെന്ന് പറയട്ടെ എന്റെ പുതിയ ചിത്രമായ ‘ക’ യുടെ ഷൂട്ടിംഗ് തിരുവനന്തപുരം ചെങ്കൽച്ചൂളയിൽ പുരോഗമിക്കുന്നതിനിടെ ആ നടി ഞങ്ങളുടെ സെറ്റിലെത്തി. ആളൂർ എൽസി.

ട്രോളന്മാർ മുഴുവൻ ആഘോഷിച്ചു കൊണ്ടിരിക്കുന്ന മുഖം പക്ഷേ ഞങ്ങളുടെ സിനിമയിലെന്തെങ്കിലും അവസരം കിട്ടുമോയെന്ന് അന്വേഷിച്ചാണെത്തിയത്. കോസ്റ്റ്റ്യൂം അസോസിയേറ്റ് സതീഷിനോടും അസിസ്റ്റന്റ് ഡയറക്ടർ ഫ്ലെവിനോടും സംസാരിച്ച് മടങ്ങുകയും ചെയ്തു. ഇതറിഞ്ഞ ഞങ്ങളുടെ സംവിധായകൻ രജീഷ് ലാലും പ്രൊഡ്യൂസർ ശ്രീജിത്തും ചേർന്നു റൈറ്റേഴ്സായ രാജീവിനോടും വിഷ്ണുവിനോടും പറഞ്ഞു എൽസി ചേച്ചിയ്ക്ക് പറ്റിയൊരു വേഷം എഴുതിയൊണ്ടാക്കി.

ഇന്നു ചേച്ചി വീണ്ടും സെറ്റിൽ വന്നിരുന്നു. ഞങ്ങളൊടൊപ്പം കുറെ നേരം സംസാരിച്ചു. ഇരിങ്ങാലക്കുടക്കാരിയായ ചേച്ചി 28 വർഷം മുൻപ് സിനിമയിൽ അഭിനയിക്കാൻ തിരുവനന്തപുരത്തെത്തിയതാണ്. അന്നു മുതൽ ഇവിടെ അരിസ്റ്റോ ജംക്‌ഷനിലെ ശ്രീദേവി ടൂറിസ്റ്റ് ഹോമിലെ സ്ഥിര താമസക്കാരിയാണ്.

പുറപ്പാട്, ഞാൻ ഗന്ധർവ്വൻ, നീലഗിരി, പൊന്മുട്ട ഇടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്നീ സിനിമകളിൽ അഭിനയിച്ചു. പക്ഷെ കൂടുതൽ അവസരങ്ങൾ തേടിയെത്തിയില്ല. ഇന്നു ‘ക’യിൽ ഒരു വേഷം നൽകാമെന്ന് നേരിട്ട് പറയുമ്പോൾ ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷം ഞാൻ കണ്ടു.എൽസി ചേച്ചിയെ ‘ക’ എന്ന ചിത്രത്തിലേക്ക് ഒത്തിരി ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

Advertisement