ആ ബ്രെയ്ക്കപ്പിന് ശേഷമാണ് മുൻകാമുകൻ പറഞ്ഞ കാര്യങ്ങൾക്ക് വിപരീതമായി ജീവിക്കാൻ ഞാൻ തീരുമാനിച്ചത്, അക്കാലത്ത് ഞാൻ ജീൻസ് ഇടാനും ഷോൾ ഇല്ലാതെ ഒരു ടോപ് ഇടാനും സമ്മതിയ്ക്കാത്ത ഒരു കലിപ്പന്റെ കാന്താരി ആയിരുന്നു

299

തുറന്നെഴുത്തുകളിലൂടേയും ഫെമിനിസ്റ്റ് ചിന്താഗതികളിലൂടെയും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തിത്വമാണ് ശ്രീലക്ഷ്മി അറക്കൽ. ഒട്ടുമിക്ക സാമൂഹ്യ വിഷയങ്ങളിലും പ്രതികരിച്ചും സ്വന്തം നിലപാടുകൾ വ്യക്തമാക്കിയും ശ്രീലക്ഷ്മി അറക്കൽ സമൂഹമാധ്യമങ്ങളിലൂടെ കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട്.

Advertisements

ശ്രീലക്ഷ്മിയുടെ കുറിപ്പുകൾക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിയ്ക്കുന്നത്. പിന്തുണച്ചും വിമർശിച്ചും ഒരുപാട് പേരാണ് മുന്നോട്ട് വരാറുള്ളത്. ഇപ്പോഴിതാ മൂക്കുത്തിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് ശ്രീലക്ഷ്മി അറയ്ക്കൽ. ഒരുപാട് ആഗ്രഹിച്ച് കാത്തിരുന്ന് ഒടുവിൽ മൂക്ക് കുത്തിയതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രീലക്ഷ്മി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.

ALSO READ

‘എന്റെ അമ്മ ഇപ്പോഴും നോർമ്മലായിട്ടില്ല, ഇപ്പോഴും സാധാരണ മാനസിക അവസ്ഥയിലേക്ക് മടങ്ങി വന്നിട്ടില്ല’: ശരണ്യ പോയതിന് ശേഷം സീമ ജി നായരുടെ അവസ്ഥ ഇങ്ങനെ! മകന്റെ വിഡിയോ

ശ്രീബാല ചേച്ചിയുടെ മാധവിക്കുട്ടിയുടെ ഓർമ്മ കണ്ടപ്പോഴാണ് മൂക്കുത്തിയെ കുറിച്ച് എഴുതാൻ ശ്രീലക്ഷ്മിക്ക് തോന്നിയത്. ഡിഗ്രിയിൽ പ്രവേശിച്ചതു മുതൽ മൂക്ക് കുത്താൻ വലിയ ഇഷ്ടമായിരുന്നു ശ്രീലക്ഷ്മിക്ക്. കല്ലുള്ള പൊട്ട് മൂക്കിൽ കുത്തി സ്വന്തം ഭംഗി ആസ്വദിക്കുമായിരുന്നു. എന്നാൽ അന്ന് ഒരു കലിപ്പന്റെ കാന്താരി ആയിരുന്നു ശ്രീലക്ഷ്മി. എന്തിനും ഏതിനും കാമുകനോട് അനുവാദം ചോദിക്കണമായിരുന്നു. സ്വന്തം മൂക്ക് ആയിട്ടുപോലും മൂക്ക് കുത്താൻ ഉള്ള അനുവാദം കാമുകനോട് ചോദിച്ചപ്പോൾ വിളിക്കാത്ത തെറി ഇല്ലായിരുന്നു എന്ന് ശ്രീലക്ഷ്മി പറയുന്നു.

ജീൻസ് ഇടാനും ഷോൾ ഇല്ലാതെ ഒരു ടോപ് ഇടാൻ പോലും സമ്മതിക്കില്ലായിരുന്നു. ഏഴു വർഷമാണ് അയാളുടെ ടോക്‌സിസിറ്റി ശ്രീലക്ഷ്മി സഹിച്ചത്. 2017ൽ ശ്രീലക്ഷ്മിയെ ഉപേക്ഷിച്ച് അയാൾ മറ്റൊരു പെണ്ണിന്റെ പിന്നാലെ പോവുകയായിരുന്നു. ആ ബ്രേക്ക് അപ്പ് ശ്രീലക്ഷ്മിയെ ഒരുപാട് വേദനിപ്പിച്ചെങ്കിലും അതായിരുന്നു മാറി ചിന്തിക്കാൻ ഉള്ള അവസരം ശ്രീലക്ഷ്മിക്ക് നൽകിയത്.

അതിനു ശേഷമായിരുന്നു ഇപ്പോഴുള്ള കലിപ്പ് ഇല്ലാത്ത കാമുകനെ ശ്രീലക്ഷ്മി പരിചയപ്പെടുന്നത്. ആദ്യത്തെ പ്രണയത്തിൽ ഉള്ള വിഷാദവും അമർഷവും കാരണം മുൻകാമുകൻ പറഞ്ഞ കാര്യങ്ങൾക്ക് വിപരീതമായി ജീവിക്കാനായിരുന്നു ശ്രീലക്ഷ്മി തീരുമാനിച്ചത്. അങ്ങനെയാണ് ചുരിദാർ ഉപേക്ഷിച്ച് ജീൻസും ടോപ്പും ലഗിൻസ് ഇടാൻ തുടങ്ങിയത്. 2017 സെപ്റ്റംബറിൽ ബ്രേക്ക് അപ്പ് ആയതിനുശേഷം മൂക്ക് കുത്തിയാൽ മൂക്കുത്തി വാങ്ങാനുള്ള 1500 രൂപ സമാഹരിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ശ്രീലക്ഷ്മി.

അങ്ങനെ 2000 രൂപ കൂട്ടിവെച്ച് 2018 ജനുവരിയിൽ ശ്രീലക്ഷ്മി മൂക്ക് കുത്താൻ തീരുമാനിച്ചു. പുതിയ കാമുകനോട് മൂക്ക് കുത്തിക്കോട്ടെ എന്ന് ചോദിച്ചപ്പോൾ ഇതൊക്കെ എന്നോട് വന്നു ചോദിക്കുന്നത് എന്തിനാ എന്നായിരുന്നു കാമുകന്റെ മറുപടി. നിന്റെ കാര്യം തീരുമാനിക്കേണ്ടത് നീയാണ് ഞാൻ അല്ല എന്നും നിന്റെ ശരീരം നിനക്കിഷ്ടമുള്ളത് പോലെ നീ കൈകാര്യം ചെയ്ത് സ്വയം തീരുമാനമെടുക്കാൻ പ്രാപ്ത ആകണം, അല്ലാതെ എവിടെ പോകുന്നു എന്തിനു പോകുന്നു ആരുടെ കൂടെ പോകുന്നു എന്നൊന്നും പറയേണ്ട യാതൊരു ആവശ്യം ഇല്ല എന്ന് പറഞ്ഞു.

ശ്രീലക്ഷ്മി ഒരു സ്വതന്ത്ര വ്യക്തിയാണെന്നും അത് മനസ്സിലാക്കി ഇഷ്ടമുള്ളത് ചെയ്യണം എന്നും കാമുകൻ പറഞ്ഞു. അപ്പോഴാണ് പറഞ്ഞതെല്ലാം ശരിയാണല്ലോ എന്ന ബോധം ശ്രീലക്ഷ്മിക്ക് ഉണ്ടാവുന്നത്. പിന്നീട് മൂക്ക് കുത്തിയപ്പോൾ ഏതുതരം സ്റ്റഡ് ഇടണം എന്നായിരുന്നു സംശയം. ഒരുപാട് സുഹൃത്തുക്കളോട് ചോദിച്ചെങ്കിലും കാമുകനോട് ചോദിച്ചപ്പോൾ റിംഗ് മൂക്കുത്തി രസം ഉണ്ടാകും എന്ന് അഭിപ്രായപ്പെട്ടു. അങ്ങനെ അത് തേടി ഒരുപാട് അലഞ്ഞു.

ALSO READ

കഞ്ചാവ് ചെടി ഉയർത്തിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിലിട്ടു ; ഇ ബുൾജെറ്റ് സഹോദരന്മാർക്കെതിരെ മയക്കുമരുന്ന് ബന്ധം ആരോപിച്ച് പോലീസ്

അവസാനം ജോസ്‌കോയിൽ എത്തി. അവിടെയും രക്ഷ ഇല്ലായിരുന്നു. ഒടുവിൽ ശ്രീലക്ഷ്മിയുടെ സങ്കടം കണ്ട് സെയിൽസ്മാൻ പറഞ്ഞു ശ്രീലക്ഷ്മി ഉദ്ദേശിക്കുന്ന തരത്തിലുള്ള റിംഗ് കമ്മൽ ഉണ്ട് എന്ന്. ഒടുവിൽ മൂക്കുത്തി ഇടാനായി കമ്മൽ വാങ്ങേണ്ടി വന്നു. എന്നാൽ ഒരു കമ്മലായി വാങ്ങിക്കാനും കഴിഞ്ഞില്ല. അതുകൊണ്ട് രണ്ടാമത്തെ കമൽ ഇടാനായി ചെവിയിൽ ഒരു തുള കൂടിയിട്ടു. അങ്ങനെ 1500 രൂപയ്ക്ക് തന്റെ സ്വപ്നമായ കമ്മൽ കൊണ്ടുള്ള മൂക്കുത്തി സ്വന്തമാക്കി ശ്രീലക്ഷ്മി.

ഒരിക്കൽ നാട്ടിൽ എത്തിയപ്പോൾ ശ്രീലക്ഷ്മിയുടെ മൂക്കുത്തി കണ്ട് അമ്മാവന് കലി കയറി. ഇതുപോലുള്ള കോപ്രായം കാണിച്ച് ഇവിടെ നടക്കരുത് എന്നും ഫാഷൻ ഒക്കെ തിരുവനന്തപുരത്ത് മതിയെന്നും പറഞ്ഞു. മനസ്സിൽ കാമുകനെ ധ്യാനിച്ചുകൊണ്ട് അമ്മാവനോട് ശ്രീലക്ഷ്മിയും ചില കാര്യങ്ങൾ പറഞ്ഞു.

ഇത് തന്റെ മൂക്കിലാണ് കിടക്കുന്നത് എന്നും ഊരാൻ ഉദ്ദേശിക്കുന്നില്ല എന്നും ശ്രീലക്ഷ്മി തുറന്നടിച്ചു. എന്റെ കാര്യം ഞാൻ തീരുമാനിച്ചോളാം എന്നും ശ്രീലക്ഷ്മി പറഞ്ഞു. ശ്രീലക്ഷ്മിക്ക് സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ ഇല്ലാതാക്കി തന്ന സാധനം ആണ് ആ മൂക്കുത്തി. ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്ത, വിലക്കുകളില്ലാത്ത മനുഷ്യ സ്‌നേഹത്തിന്റെ ഓർമ്മയാണ് ഈ മൂക്കുത്തി എന്നും ശ്രീലക്ഷ്മി കുറിപ്പിൽ പറയുന്നുണ്ട്.

 

 

Advertisement