ഷർവാണിയണിഞ്ഞ് ആശുപത്രിയിൽ അച്ഛനെ കാണാൻ പോയ നല്ലവനായ ഉണ്ണി എന്ന കഥാപാത്രത്തെ പോലെ ആര്യയും മ, രി, ച്ച വീട്ടിലേയ്ക്ക് പോയിട്ടുണ്ട് : രസകരമായ സംഭവത്തെ കുറിച്ച് രമേഷ് പിഷാരടി

145

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് രമേഷ് പിഷാരടി. നടനായും സംവിധായകനായും കൊമേഡിയനായുമെല്ലാം രമേഷ് പിഷാരടി കയ്യടി നേടിയിട്ടുണ്ട്. നിരവധി ഹിറ്റ് കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുളള നടനാണ് രമേഷ് പിഷാരടി. പിഷുവെന്ന് മലയാളികൾ സനേഹത്തോടെ വിളിക്കുന്ന രമേഷ് പിഷാരടി ഹിറ്റാക്കി മാറ്റിയ കഥാപാത്രമാണ് അമർ അക്ബർ അന്തോണിയിലെ നല്ലവനായ ഉണ്ണി. ഇന്ന് സോഷ്യൽ മീഡിയ മീമുകളിലെ താരമാണ് ഉണ്ണി.

ഷർവാണിയണിഞ്ഞ് അച്ഛൻ കിടക്കുന്ന ആശുപത്രിയിൽ വന്നും വീടിന്റെ ടെറസിൽ ചെടികളുടെ കൂടെ കഞ്ചാവ് നട്ടുമൊക്കെ നല്ലവനായ ഉണ്ണി മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ നല്ലവനായ ഉണ്ണി എന്ന കഥാപാത്രം വന്നതിന് പിന്നിലെ കഥകൾ തുറന്നു പറയുകയാണ് രമേഷ് പിഷാരടി. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിഷാരടി മനസ് തുറന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ!

Advertisements

ALSO READ

സ്നേഹം ചിന്തകൾക്ക് അപ്പുറമാണ്, ഓർമകൾ എക്കാലവും ഹൃദയത്തിൽ ജീവിക്കും ; മകളെ കുറിച്ചുള്ള ഓർമ്മയിൽ ഗായിക ചിത്ര

‘ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനും തന്നെയാണ് നല്ലവനായ ഉണ്ണി കഥാപാത്രത്തെ എഴുതിയുണ്ടാക്കിയത്. പക്ഷെ, അതിന്റെ പെർഫോമൻസിന്റെ കാര്യം വന്നപ്പോൾ ഞാനും കൂടെ നാദിർഷിക്കയോടും ഇവരോടും സംസാരിച്ചിരുന്നു. കാരണം, ഇയാൾ ചെയ്യുന്നത് കുഴപ്പമാണ് എന്ന ബോധ്യം ഇയാൾക്കില്ല. അങ്ങനെ ചില ആൾക്കാരുണ്ട്. ചെയ്യുന്നത് ശുദ്ധ മണ്ടത്തരമാണ് എന്ന് അറിയില്ല. പുള്ളിയെ പൊലീസ് പിടിച്ചുകൊണ്ട് പോകുമ്പോഴും തെറ്റ് ചെയ്യരുത് ചേട്ടാ എന്ന് ബാക്കിയുള്ളവരോട് പറയുകയാണ്. താൻ കാണിച്ചത് പോക്കിരിത്തരമാണെന്ന് പുള്ളി ജയിലിൽ പോകുന്നത് വരെ സമ്മതിച്ചിട്ടില്ല” എന്നാണ് പിഷാരടി പറയുന്നത്.

ചിരിച്ച്, ഹാപ്പിയായി. ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ വഴിയിൽ കാണുന്ന കൊച്ചിനോട് നന്നായി പഠിക്കണേ എന്നൊക്കെ പറയുന്നുണ്ട് ഉണ്ണിയെന്നും പിഷാരടി ചൂണ്ടിക്കാണിക്കുന്നു. ഉണ്ണി എന്നത് തെറ്റാണ് ചെയ്യുന്നതെന്ന് ബോധ്യമില്ലാതെ ചെയ്യുന്ന കഥാപാത്രമായിരിക്കണം എന്നത് എല്ലാവരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും പിഷാരടി പറയുന്നു. ചിത്രത്തിൽ ഷെർവാണി ഇട്ട് ഹോസ്പിറ്റലിൽ പോകുന്നതൊക്കെ ബിബിനും വിഷ്ണുവും ആണ് പ്ലാൻ ചെയ്തതെന്നും പിഷാരടി പറയുന്നു. പിന്നാലെ സമാനമായ ആരെങ്കിലും പിഷാരടിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകുന്നുണ്ട്. ബഡായി ബംഗ്ലാവിൽ പിഷാരടിയുടെ ഒപ്പം താരമായി മാറിയ ആര്യയെക്കുറിച്ചായിരുന്നു പിഷാരടി മനസ് തുറന്നത്.

ALSO READ

വളരെ ആകർഷണശക്തിയുള്ള കണ്ണുകളാണ് അദ്ദേഹത്തിന്റേത്, മമ്മൂട്ടിയിൽ കണ്ട ഒരുപാട് കാര്യങ്ങൾ എന്നെ ഞെട്ടിച്ചുകളഞ്ഞു : ലക്ഷ്മി ഗോപാലസ്വാമി

”എനിക്ക് തോന്നുന്ന ഒരു കാര്യം, ഉറപ്പില്ല. ഫേമസ് ആയ ഒരാൾ ഒരിക്കൽ മരിച്ചുപോയി. ഞങ്ങൾ ബഡായി ബംഗ്ലാവിന്റെ ഷൂട്ടിങ്ങിലായിരുന്നു. അവിടെ നിന്ന് ബ്രേക്കിൽ മരിച്ച വീട് വരെ പോയി വരാം, എന്ന് വിചാരിച്ച് ഞങ്ങൾ പോയി. അപ്പൊ ആര്യ ഒരു ഡ്രസ് ഇട്ടോണ്ട് വന്നു. ഒരിക്കലും മരിച്ച വീട്ടിൽ ഇടാൻ പാടില്ലാത്ത ഒരു ഡ്രസ്. അവൾക്ക് ഇതറിയില്ല. ലൊക്കേഷനിൽ നിന്ന് വന്നതാണ്, വേറെ ഡ്രസ് ഒന്നുമില്ല. പക്ഷെ, മരിച്ച വീട്ടിലുള്ള എല്ലാവരും, ഇതെന്താ ഇതിനിടയിൽ ഇങ്ങനെ വന്നേക്കുന്നെ, എന്ന തരത്തിൽ നോക്കുന്നുണ്ടായിരുന്നു. അങ്ങനെ ലുക്ക് പാസ് ചെയ്യുന്നത് ഞാൻ കണ്ടു. എന്നാണ് അദ്ദേഹം ആ രസകരമായ സംഭവത്തെ കുറിച്ച് പറയുന്നത്

 

Advertisement