ഡ്യൂപ്പില്ലാതെ മുതലക്കൊപ്പവും കരടിക്കൊപ്പവും ഫൈറ്റ് ചെയ്തു, കരടി എന്നെക്കണ്ട് ഓടി, മുതല എന്നെയും കൊണ്ട് പോയി, അനുഭവങ്ങള്‍ പങ്കുവെച്ച് ഭീമന്‍ രഘു

357

വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് ഭീമന്‍ രഘു. ചങ്ങാനാശ്ശേരി സ്വദേശിയായ ഭീമന്‍ രഘുവിന്റെ യഥാര്‍ത്ഥ പേര് രഘു ദാമോദരന്‍ എന്നാണ്. ഇതിനോടകം 400 ല്‍ അധികം സിനിമകളുടെ ഭാഗമായി.

Advertisements

രാഷ്ട്രീയത്തിലും പയറ്റാനിറങ്ങിയ താരം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പരാജയപ്പെട്ട് സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്ന താരം ഈയടുത്ത് ബിജെപി വിട്ട് സിപിഎമ്മിലെത്തിയിരുന്നു. സിപിഎമ്മിനെ വാഴ്ത്താനും താരം മറന്നില്ല. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങിനെത്തിയ ഭീമന്‍ രഘു മുഖ്യമന്ത്രിയുടെ പ്രസംഗം തീരും വരെ എഴുന്നേറ്റ് നിന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Also Read: ഒരു പരിചയവുമില്ലാഞ്ഞിട്ടും നയന്‍താര നല്ല രീതിയില്‍ കെയര്‍ ചെയ്തു, കാരവാനടക്കം എനിക്ക് തന്നു, പക്ഷേ അനിയത്തി റോളുകള്‍ ചെയ്ത് എനിക്ക് മടുത്തുപോയി, തുറന്നുപറഞ്ഞ് ശരണ്യ മോഹന്‍

നിരവധി ട്രോളുകളാണ് താരത്തിനെതിരെ ഉയര്‍ന്നത്. എന്നാല്‍ അതൊന്നും വലിയ കാര്യമാക്കാതെ തന്റെ പ്രവൃത്തി ശരിയാണെന്ന നിലപാടുമായി മുന്നോട്ട് പോകുകയാണ് ഭീമന്‍ രഘു. ഇപ്പോഴിതാ താന്‍ മുമ്പ് ചെയ്ത സിനിമയുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരം.

താന്‍ ഡ്യൂപ്പില്ലാതെ കരടിയും മുതലയുമായി സാഹസിക രംഗങ്ങള്‍ ചെയ്തിരുന്നു. അന്ന് ഒത്തിരി കഷ്ടപ്പാടുകളെടുക്കേണ്ടി വന്നിട്ടുണ്ടെന്നും മുതലയുടെ വായ കമ്പികൊണ്ട് കെട്ടിയിരുന്നുവെന്നും വെള്ളത്തില്‍ മുതലക്കൊപ്പം പൊങ്ങിയും മുങ്ങിയും ഒത്തിരി ഷോട്ടുകളെടുത്തുവെന്നും താരം പറയുന്നു.

Also Read: ഒരു പരിചയവുമില്ലാഞ്ഞിട്ടും നയന്‍താര നല്ല രീതിയില്‍ കെയര്‍ ചെയ്തു, കാരവാനടക്കം എനിക്ക് തന്നു, പക്ഷേ അനിയത്തി റോളുകള്‍ ചെയ്ത് എനിക്ക് മടുത്തുപോയി, തുറന്നുപറഞ്ഞ് ശരണ്യ മോഹന്‍

അതിനിടെ മുതല തന്നെയും കൊണ്ട് പോയിരുന്നു. പത്തിരുപതടി പോയതിന് ശേഷമാണ് താന്‍ വെള്ളത്തില്‍ പൊങ്ങിയതെന്നും തനിക്ക് നീന്തല്‍ അറിയാവുന്നത് കൊണ്ട് പ്രശ്‌നമില്ലായിരുന്നുവെന്നും അതിന് ശേഷമാണ് കരടിക്കൊപ്പം ഫൈറ്റ് ചെയ്തതെന്നും അതിന്റെ കഴുത്തില്‍ കത്തിവെക്കുന്ന സീനായിരുന്നുവെന്നും ഭീമന്‍ രഘു പറയുന്നു.

സീനെടുത്തതിന് പിന്നാലെ അത് ഓടി. താന്‍ പിന്നാലെ ഓടിയിരുന്നുവെന്നും മൃഗയ ഷൂട്ട് ചെയ്യുമ്പോള്‍ ഒറിജിനല്‍ പുലിയെ വെച്ചൂടെയെന്ന് താന്‍ ഐവി ശശിയോട് ചോദിച്ചിരുന്നുവെന്നും ഭീമന്‍ രഘു പറയുന്നു.

Advertisement