ദേവദാസി വേഷത്തിൽ എത്തിയ സായ് പല്ലവി സുന്ദരിയല്ല ; താരത്തിനെതിരെ വന്ന പോസ്റ്റിൽ പ്രതിഷേധം ഉയർത്തി തെലങ്കാന ഗവർണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദരാജൻ

127

ശ്യാം സിംഗ റോയ് എന്ന ചിത്രത്തിനു വേണ്ടി ഗംഭീര മേക്കോവർ ആണ് നടി സായ് പല്ലവി നടത്തിയിരുന്നത്. ചിത്രത്തിൽ മൈത്രി എന്ന ദേവദാസിയായാണ് താരം എത്തിയത്. കഥാപാത്രത്തിന്റെ വാർദ്ധക്യ കാലം അവതരിപ്പിക്കാനായി മണിക്കൂറുകളോളം മേക്കപ്പ് ചെയ്യുന്ന സായ്യുടെ വീഡിയോ വൈറൽ ആയിരുന്നു.

ഡബിൾ റോളിലാണ് സായ് പല്ലവി ശ്യാം സിംഗ റോയിൽ വേഷമിട്ടത്. നാനി നായകനായ ചിത്രത്തിൽ കൃതി ഷെട്ടി, മെഡോണ സെബാസ്റ്റിയൻ എന്നിവരാണ് മറ്റ് രണ്ട് നായികമാർ. സത്യദേവ് ജംഗയുടെ യഥാർത്ഥ ജീവിത കഥയാണ് ശ്യാം സിംഗ റോയ്. രാഹുൽ സംകൃതൻ ആണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്.

Advertisements

ALSO READ

ക്ലൈമാക്‌സിലെ മുഴുവൻ ഡയലോഗ്സ് പറഞ്ഞ് തീരുമ്പോൾ അച്ഛന്റെ കണ്ണും നിറഞ്ഞു ഞാൻ കരയുകയും ചെയ്തു, ആ സംഭവം തനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്തതാണ് : ശ്രീനിവാസനെ കുറിച്ച് വിനീതിന്റെ വാക്കുകൾ

എന്നാൽ ദേവദാസി വേഷത്തിൽ എത്തിയ സായ് പല്ലവി സുന്ദരിയല്ലെന്ന തമിഴ് പോസ്റ്റ് വൈറലായിരുന്നു. ഇതിനെതിരെ വലിയ വിമർശനമുയരുകയും ചെയ്തിരുന്നു. തെലങ്കാന ഗവർണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദരാജനും സായ് പല്ലവിക്കെതിരെ വന്ന പോസ്റ്റിൽ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്.

ബോഡി ഷെയ്മിംഗിന് എതിരെയാണ് തമിഴിസൈ സംസാരിച്ചത്. ”ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിട്ടവർക്കേ അതിന്റെ വേദന എന്താണെന്ന് മനസിലാവുകയുള്ളൂ. ഈ കമന്റുകൾ ബാധിക്കാതിരിക്കാൻ ഞങ്ങൾ മഹാത്മാക്കളൊന്നുമല്ല. ഞാൻ അതെല്ലാം അവഗണിച്ചു.”

ALSO READ

ദിലീപിനെ ക്രിമിനൽ ആയി മുദ്രകുത്തണമെന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ചില ആളുകൾ ഇങ്ങനെ ചെയ്യുന്നത്, ആരാണ് ഇതിന്റെ പിന്നിലെന്നാണ് അന്വേഷിക്കേണ്ടത് : സുരേഷ് കുമാർ

”പക്ഷേ അത് വേദനിപ്പിച്ചോ എന്ന് ചോദിച്ചാൽ തീർച്ചയായും വേദനിപ്പിച്ചിട്ടുണ്ട്. പൊക്കം കുറഞ്ഞ് ഇരുനിറത്തിൽ ഇതു പോലെയുള്ള മുടിയുമായി ജനിച്ചത് എന്റെ തെറ്റല്ല. മാത്രമല്ല അതിലെല്ലാം സൗന്ദ്യര്യവുമുണ്ട്. അതുകൊണ്ടാണ് ‘കാക്കയ്ക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ്’ എന്ന ചൊല്ല് തന്നെയുള്ളത്.”

”അത് കറുപ്പായിട്ടിരിക്കുന്നതു കൊണ്ട് കാക്ക അതിന്റെ കുഞ്ഞിനെ ഉപേക്ഷിക്കുന്നില്ല. സ്ത്രീകളാണ് നിരന്തരമായി ബോഡി ഷെയിമിംഗ് ചെയ്യപ്പെടുന്നത്. 50 വയസായ പുരുഷന്മാരെ ഇപ്പോഴും യുവാക്കളായി പരിഗണിക്കുന്ന സമൂഹമാണ് സ്ത്രീകൾക്കെതിരെ വിവേചനത്തോടെ പെരുമാറുന്നത്” എന്നാണ് തമിഴിസൈ ഒരു തമിഴ് ചാനലിനോട് പ്രതികരിച്ചത്.

Advertisement