മകനെപ്പോലെ ഞാൻ കരുതുന്ന ഒരാൾ, അത്രയങ്ങ് സത്യസന്ധനാണെന്നൊന്നും പറയാൻ പറ്റില്ല! കുറച്ച് കുരുത്തം കെട്ടവനാണ് : ദിലീപിനെക്കുറിച്ചുള്ള കെപിഎസി ലളിതയുടെ തുറന്നുപറച്ചിൽ വീണ്ടും വൈറൽ

295

അന്തരിച്ച കെപിഎസി ലളിതയുമായി പ്രത്യേകമായൊരു അടുപ്പം സൂക്ഷിച്ചിരുന്നയാളാണ് നടൻ ദിലീപ്. പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിച്ച ദിലീപിനെക്കുറിച്ച് അഭിമുഖങ്ങളിൽ കെപിഎസി ലളിതയും പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ദിലീപും കാവ്യയുമായുള്ള വിവാഹത്തെക്കുറിച്ച് തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു.

നടി ആക്രമണത്തിനിരയായ സംഭവത്തെത്തുടർന്ന് ജയിലിൽ കഴിഞ്ഞ ദിലീപിനെ സന്ദർശിക്കാനും കെപിഎസി ലളിത എത്തിയിരുന്നു. ഇപ്പോഴിതാ ദിലീപിനെക്കുറിച്ചുള്ള കെപിഎസി ലളിതയുടെ തുറന്നുപറച്ചിൽ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ജെബി ജംഗ്ക്ഷൻ പരിപാടിയിലായിരുന്നു കെപിഎസി ലളിത ദിലീപിനെക്കുറിച്ച് പറഞ്ഞത്.

Advertisements

ALSO READ

അള്ളാഹുവിനോട് അനുസരണക്കേട് കാണിക്കുന്നത് കൊണ്ട് മനുഷ്യർക്ക് ഒരിക്കലും വിശ്രമം ലഭിക്കില്ല ; അതിനാൽ മുഴുവൻ സമയവും ഹിജാബ് ധരിക്കാൻ തീരുമാനിച്ചുവെന്ന് മുൻ ബിഗ് ബോസ് താരം

അത്രയങ്ങ് സത്യസന്ധനാണെന്നൊന്നും പറയാൻ പറ്റില്ല. കുറച്ച് കുരുത്തം കെട്ടവനാണ്. ദിലീപിനെ ആദ്യം കാണുന്നത് മദ്രാസിലെ വീട്ടിൽ വെച്ചായിരുന്നു. ഓരോ പരിപാടിക്കുമായി വീട്ടിലേക്ക് വരുമായിരുന്നു ദിലീപ്. അന്ന് വീട്ടിൽ നിന്നും ഊണ് കഴിച്ചതിനെക്കുറിച്ച് എപ്പോൾക്കണ്ടാലും പറയുമായിരുന്നു. അന്നത്തെ ആ ഊണ് എനിക്ക് മറക്കാൻ പറ്റില്ല, ഇവനൊരു നല്ല ആർടിസ്റ്റാവുമെന്ന് ചേട്ടൻ അന്നേ പറയുമായിരുന്നു.

ഹാപ്പി ബർത്ത് ഡേയെന്ന് പറഞ്ഞ് പരസ്പരം വിഷ് ചെയ്യുന്നവരാണ് ഞാനും ലളിത ചേച്ചിയും എന്നായിരുന്നു മുൻപ് ജെബി ജംഗ്ക്ഷനിൽ അതിഥിയായി എത്തിയപ്പോൾ ദിലീപ് പറഞ്ഞത്. ഏതോ പരിപാടിയുടെ റിഹേഴ്സലിനിടെ ചേച്ചി കയറി വന്നപ്പോൾ ഞാൻ ഹാപ്പി ബർത്ത് ഡേ എന്ന് പറഞ്ഞു, ചേച്ചിയും അത് തന്നെ തിരിച്ച് പറഞ്ഞു. ഇത് കേട്ട ശ്വേത മേനോൻ പോയി കേക്ക് മേടിച്ച് വന്ന് ഹാപ്പി ബർത്ത് ഡേ പാടി വന്നപ്പോൾ ഞങ്ങൾ തലതല്ലി ചിരിച്ചിട്ടുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു.

നടി ആക്രമണത്തിനിരയായ കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായപ്പോൾ സന്ദർശിക്കാനായി കെപിഎസി ലളിതയും പോയിരുന്നു. ദിലീപിനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് തന്നെ വിമർശിച്ചവർക്ക് ശക്തമായ ഭാഷയിലായിരുന്നു അവർ മറുപടി നൽകിയത്. മകനെപ്പോലെ ഞാൻ കരുതുന്ന ഒരാളോട് മിണ്ടരുതെന്ന് എന്നോട് പറയാൻ ആർക്കാണ് അവകാശം, എവിടെ പോവണം, ആരെ കാണണം എന്നൊക്കെയുള്ളത് എന്റെ വ്യക്തിപരമായ കാര്യമാണെന്നായിരുന്നു കെപിഎസി ലളിത മറുപടി നൽകിയത്.

ALSO READ

ലാലേട്ടൻ പൊളിച്ചടുക്കി, രോമാഞ്ചം വരുന്ന ഒരുപാട് സീനുകളുണ്ട് ; നടൻ സിദ്ദിഖിന്റെ പ്രകടനവും മികച്ചത് : ആറാട്ട് കണ്ടതിന്റെ വിശേഷം പങ്കുവെച്ച് ബഷീർ ബഷിയും കുടുംബവും

എന്ത് കാര്യമുണ്ടെങ്കിലും എന്നോട് പറയുന്നയാളാണ് ദിലീപ്. കാവ്യയോട് ഇഷ്ടമുണ്ടായിരുന്നതിനെക്കുറിച്ച് വളരെ മുൻപേ എന്നോട് പറഞ്ഞിട്ടുണ്ട്. ഭയങ്കര പൊട്ടിയാണ്, മന്ദബുദ്ധിയാണ് കാവ്യ എന്നൊക്കെ ദിലീപ് പറയുമ്പോൾ ഞങ്ങൾ ചിരിച്ച് തള്ളുകയായിരുന്നു. ഗോസിപ്പുകൾ പ്രചരിക്കുമ്പോൾ അത് ശരിയാണോയെന്നൊന്നും ഞാൻ ചോദിച്ചിട്ടില്ല. അതേ പോലെ രണ്ടാമതൊരു വിവാഹത്തിനായി ഒരിക്കൽപ്പോലും ഞാൻ ദിലീപിനോട് സംസാരിച്ചിട്ടുമില്ല. എന്റെ മകനോട് പോലും അതേക്കുറിച്ച് പറഞ്ഞിട്ടില്ല. കല്യാണമൊക്കെ അവനവന് തോന്നി കഴിക്കേണ്ടതാണെന്നുമായിരുന്നു അന്ന് കെപിഎസി ലളിത പറഞ്ഞിരുന്നു.

 

Advertisement