രശ്മിക്ക് പ്രസവ വേദന; ഭര്‍ത്താവിന് ഗാനമേള; മകന്‍ ജനിച്ച ദിവസം പാടാന്‍ പോയെന്ന് ജി വേണുഗോപാല്‍; അന്നത്തെ ഭാര്യയുടെ നോട്ടം മറക്കില്ലെന്ന് ഗായകന്‍!

385

ഹൃദയത്തില്‍ മലയാളികള്‍ക്ക് സ്വീകരിച്ച നിരവധി ഗാനങ്ങള്‍ സമ്മാനിച്ച ഗായകനാണ് ജി വേണുഗോപാല്‍. ഒന്നാം രാഗം പാടി, താനേ പൂവിട്ട മോഹം, ഉണരൂമീ ഗാനം, പള്ളിത്തേരുണ്ടോ, മായാമഞ്ചലില്‍, തുടങ്ങിയ ഗാനങ്ങള്‍ വേണുഗോപാലിന്റെ ശബ്ദത്തിലാണ് ആരാധകര്‍ ആസ്വദിച്ചിട്ടുള്ളത്.

ഇപ്പോഴിതാ തന്റെ മകന്‍ ജനിച്ച ദിവസത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിട്ട് എത്തിയിരിക്കുകയാണ് ജി വേണുഗോപാല്‍. ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദഹത്തിന്റെ ഓര്‍മ്മക്കുറിപ്പ്.

Advertisements

‘ഈ ഗാനമേളയ്ക്കും ദിവസത്തിനും ഒരു പ്രത്യേകതയുണ്ട്. സുജുവും ഞാനും എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാള്‍ ഇല്‍ ഒരു റോട്ടറി ഫണ്ട് റെയ്‌സിങ് പരിപാടിക്ക് പാടുന്നു. സെപ്റ്റമ്പര്‍ 28, 1991. രശ്മി പാലക്കാട് ആശുപത്രിയില്‍ അഡ്മിറ്റെഡ് ആയിരിക്കുന്നു. ഏതു നിമിഷവും പ്രസവിക്കാം എന്ന അവസ്ഥയില്‍. ഞാന്‍ കൊച്ചിക്കു വന്നു, നേരത്തെ ഏറ്റുപോയ ഗാനമേളയ്ക്കു പങ്കെടുക്കുന്നു.’

ALSO READ- ആലീസിന് വൃത്തികേടിന്റെയൊരു അസുഖമുണ്ടെന്ന് സജിന്‍; ഉറക്കത്തിലും തന്റെ നെഗറ്റീവ് മാത്രമെ പറയൂവെന്ന് ആലീസും; കിളിപോയ ദിവസത്തെ കുറിച്ച് താരങ്ങള്‍

‘ ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള. ഏതാണ്ട് വൈകുന്നേരം ഒരു എട്ടരമണിക്കു അടുത്ത ബന്ധുവിന്റെ വീട്ടില്‍ ഫോണ്‍ വരുന്നു, ആണ്‍കുട്ടി ജനിച്ചിരിക്കുന്നു എന്ന്.( മൊബൈലുകള്‍ക്കു മുന്‍പ്). ഉടന്‍ സ്റ്റേജില്‍ അനൗണ്‍സ്മെന്റും. ചറപറാ റിക്വസ്റ്ററ്റുകള്‍ വരുന്നു, ‘രാരീരാരീരം’ എന്ന ഗാനം പാടുവാന്‍. അങ്ങനെ ഒരു താരാട്ടു പാടി പരിപാടി അവസാനിപ്പിക്കുന്നു.

തൊട്ടടുത്ത ദിവസം, സെപ്റ്റംബര്‍ 29/ 1991 ന് തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയും ഗാനമേളയും.(താനേ പൂവിട്ട മോഹം, 1990), അങ്ങനെ മകന്‍ ജനിച്ച് കൃത്യം രണ്ട് ദിവസം കഴിഞ്ഞ്, ഞാന്‍ പാലക്കാട് ആശുപത്രിയിലെത്തുമ്പോള്‍, രശ്മിയുടെ മുഖത്ത് നിരാശയും അമര്‍ഷവും കലര്‍ന്നൊരു നോട്ടം! നിന്നെപ്പിന്നെക്കണ്ടോളാം എന്ന് മനസ്സില്‍ വിചാരിച്ച്, ഞാന്‍ കഴുത്ത് വരെ മൂടിപ്പുതച്ച് കിടത്തിയിരിക്കുന്ന പുതിയ അതിഥിയെ നോക്കി.

നല്ല നീളവും നിറവും, പാല്‍മണവുമുള്ള എന്റെ മകനെ അമ്മ ഒരു കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ് എന്റെ മടിയില്‍ വയ്ച്ച് തരുന്നു. സത്യം പറഞ്ഞാല്‍ അപ്പോള്‍ മനസ്സില്‍ തോന്നിയ വികാരം പറഞ്ഞറിയിക്കാനാകില്ല. ഒരു കാര്യം തീര്‍ച്ച. പൂര്‍ണ്ണത നിറഞ്ഞ ഒരു പാട്ടിനോ, ഏതൊരവാര്‍ഡിനോ അതിന് പകരമാകാനാകില്ല. ആ നിമിഷം.- വേണുഗോപാല്‍

Advertisement