ലൈംഗീക അതിക്രമം നേരിട്ടതിനു ശേഷം തനുശ്രീ ദത്ത ജീവിതത്തിൽ നേരിട്ട ദുരിതങ്ങൾ വെളിപ്പെടുത്തി സഹോദരി ഇഷിത ദത്ത

7

ബോളിവുഡ് നടൻ നാനാ പടേക്കറിനെതിരെ ബോളിവുഡ് നടി തനുശ്രീ ദത്ത നടത്തിയ മീ ടു ആരോണം വളരെ വലിയ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയത്.

ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് 2008ൽ തനിക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തെ പറ്റി തനുശ്രീ തുറന്നു പറഞ്ഞത്.

Advertisements

ബോളിവുഡ് സിനിമയായ ഹോൺ ഓകെ പ്ലീസ് എന്ന സിനിമയിലെ ഗാനചിത്രികരണത്തിനിടെ പടേക്കർ പീഡന ശ്രമം നടത്തിയെന്നായിരുന്നു ആരോപണം.

ഈ ആരോപണത്തിന് ശേഷം തനുശ്രീ ദത്ത ജീവിതത്തിൽ നേരിട്ട വിഷമതകളെ കുറിച്ച് തുറന്ന് പറയുകയാണ് മൂത്ത സഹോദരി ഇഷിത ദത്ത.

2012ൽ ഒരു തെലുങ്ക് ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചു തുടങ്ങിയവരാണ് തനുശ്രീയും മൂത്ത സഹോദരി ഇഷിതയും.

ആരോപണങ്ങൾ ഉന്നയിച്ച ശേഷം അത്ര എളുപ്പമായിരുന്നില്ല തനുശ്രീയുടെ ജീവിതമെന്നാണ് ഇഷിത പറഞ്ഞത്.

എനിക്ക് തനുശ്രീയുടെ കേസിനെ കുറിച്ച് ഒന്നുമറിയില്ല. എന്നാൽ, ആ ദിവസത്തെക്കുറിച്ച് അറിയാം. അന്ന് പോലീസ് എത്തിയില്ലായിരുന്നെങ്കിൽ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലാവുമായിരുന്നു.

നിങ്ങളും ആ ആക്രമണത്തിന്റെ വീഡിയോ കണ്ടിരിക്കുമല്ലോ. പോലീസ് സമയത്ത് എത്തിയിരുന്നില്ലെങ്കിൽ അക്രമികൾ അവളുടെ കാറിന്റെ ചില്ല് പൂർണമായി അടിച്ചു തകർക്കുമായിരുന്നു.

തനുശ്രീ ഉന്നയിച്ച ആരോപണങ്ങൾ നമ്മളെല്ലാം കേട്ടതാണ്. അത് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നതാണല്ലോ. നിർഭാഗ്യവശാൽ ആളുകൾക്ക് അന്നത് മനസ്സിലായില്ല.

ആരും അതിന് ചെവി കൊടുത്തില്ല. എന്നാൽ, ഇന്ന് ഇത്തരം കാര്യങ്ങൾക്കെതിരേ തുറന്നു സംസാരിക്കേണ്ടതും അതിന് പിന്തുണ നൽകേണ്ടതും തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് സ്ത്രീകൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഒരു മുന്നേറ്റവും ഒരാളിൽ നിന്നു മാത്രം തുടങ്ങില്ല. ഇന്ന് സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരായ അഭിനേതാക്കളും പിന്തുണയുമായി വന്നിട്ടുണ്ട്.

പീഡനങ്ങൾ ഒരു ഗുരുതര പ്രശ്നമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇന്ന് കാര്യങ്ങൾ കേൾക്കാൻ ആളുകൾ സന്നദ്ധരാണ്. അതാണ് ഇതുകൊണ്ട് ഉണ്ടായ ഏറ്റവും വലിയ മാറ്റം.

ഞാൻ സിനിമാരംഗത്ത് വരാനുള്ള പ്രധാന കാരണം തനുശ്രീയാണ്. എനിക്ക് ഒരുപാട് പ്രോത്സാഹനം നൽകി. ഇന്ന് ഒരുപാട് സ്ത്രീകൾ അവളെ മാതൃകയാക്കുന്നു.

അവളുടെ പോരാട്ടത്തിൽ അഭിമാനം കൊള്ളുന്നു. അവളെപ്പോലെ എനിക്ക് സിനിമാരംഗത്ത് നിന്ന് മോശപ്പെട്ട അനുഭവങ്ങൾ ഒന്നുമുണ്ടായിട്ടില്ല. എന്നാൽ, പല മേഖലകളിൽ പ്രവർത്തിക്കുന്ന എന്റെ ഒരുപാട് സുഹൃത്തുക്കൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

അതൊരു കളങ്കമാണ്. മറക്കാൻ പറ്റാത്തൊരു അനുഭവമാണ് ഇഷിത പറഞ്ഞു.

Advertisement