കേട്ടത് സത്യം ആവരുതേയെന്ന് ആഗ്രഹിച്ച് കിഷോറേട്ടനെ വിളിച്ചു; നിരാശയായിരുന്നു ഫലം; നടി രശ്മിയുടെ വിയോഗത്തിന്റെ വേദനയില്‍ സീമ ജി നായര്‍

424

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയനടിയായ രശ്മിയുടെ അകാലമരണത്തിന്റെ ഞെട്ടലിലാണ് ആരാധകരും താരങ്ങളും. രസ്വന്തം സുജാത എന്ന സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു രശ്മിയുടെ മരണം സഹപ്രവര്‍ത്തകരെ ഒന്നാകെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വളരെ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രമായിരുന്നു സാറാമ്മയുടേത്. കഥാപാത്രത്തെ അവതരിപ്പിച്ച രശ്മി പെട്ടെന്നാണ് അസുഖ ബാധിതയായതും വിടവാങ്ങിയതും.

ബന്ധുവിനെ സന്ദര്‍ശിക്കാനായി പോയ രശ്മി പെട്ടെന്ന് അവശതയിലേക്ക് വീണു പോവുകയും ഒരാഴ്ചയിലെ ചികിത്സയെ വൃഥാവിലാക്കി കൊണ്ട് മര ണ പ്പെട ുകയുമായിരുന്നു. രശ്മിയുടെ വേര്‍പാടിനെ കുറിച്ചറിഞ്ഞ നിമിഷത്തിലുണ്ടായ ഞെട്ടലിനെ കുറിച്ച് പറയുകയാണ് നടിയായ സീമ ജി നായര്‍. ‘ഇന്നലെ രാത്രി ഏകദേശം 11.30 ആയപ്പോള്‍ ദേവികയുടെ മെസ്സേജ് വന്നു. ചേച്ചീ, ഈ ചേച്ചിക്ക് എന്തു പറ്റിയെന്ന് ചോദിച്ചു.’- സീമ പറയുന്നു.

Advertisements

‘ഞാന്‍ ഷൂട്ട് കഴിഞ്ഞ് റൂമില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു. ഞാന്‍ പറഞ്ഞു എനിക്കൊന്നും അറിയില്ലയെന്ന്. ദേവിക പറഞ്ഞു കിഷോറേട്ടന്റെ (കിഷോര്‍ സത്യ) ഫേസ്ബുക്ക് പോസ്റ്റ് വന്നെന്ന്. അപ്പോള്‍ 11.45 ആയിരുന്നു. രാത്രി വൈകിയെങ്കിലും അപ്പോള്‍ തന്നെ കിഷോറിനെ വിളിച്ചു. കേട്ടത് സത്യം ആവരുതേയെന്ന്’.- സീമ പറയുന്നു.

ALSO READ- ഞാൻ ട്രാൻസ്പാരന്റാണ്, അതുകൊണ്ടാണ് എല്ലാം കാണിക്കുന്നത്; ഹോം ടൂർ വീഡിയോയിൽ അമ്മയെ പിടിച്ചുവലിച്ചു കൊണ്ട് വന്ന് കാണിച്ച് അനുശ്രീ

‘അങ്ങനെ ഒരു മറുപടി അപ്പുറത്തു നിന്നും വരുമെന്ന് കരുതി. നിരാശയും ദു:ഖവും ആയിരുന്നു ഫലം. കഴിഞ്ഞ ദിവസം ഓണത്തിന്റെ ഷൂട്ടും കഴിഞ്ഞ് വളരെ സന്തോഷത്തോടെ വിദേശത്ത് നിന്ന് വരുന്ന ബന്ധുവിനെ കാണാന്‍ തിരുവനന്തപുരത്ത് പോയ രശ്മിക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയി.’

‘ചില സംശയത്തെ തുടര്‍ന്ന് ആര്‍സിസി യിലേക്ക് റഫര്‍ ചെയ്യുകയും അവിടുന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.രോഗം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരുന്നു. കണ്ണടച്ച് തുറക്കുന്നതിന് മുന്നേ രശ്മി യാത്രയായി. യാതൊരു രോഗ ലക്ഷണങ്ങളും ഇല്ലാതെ രശ്മി പോലും മനസ്സിലാക്കുന്നതിന് മുന്നേ. എനിക്കു വിശ്വസിക്കാന്‍ പറ്റിയില്ല. എനിക്കെന്നല്ല ആര്‍ക്കും.’

‘കുറച്ചു നാള്‍ മുന്നേ സ്വന്തം സുജാത സീരിയലിന്റെ സെറ്റില്‍ ഒരു ഫങ്ങ്ഷന്‍ ഉണ്ടായിരുന്നു. അതിന് വേണ്ടി എനിക്ക് പോകേണ്ടി വന്നു. അന്ന് രശ്മി എന്റെയടുത്തു വന്ന് എന്നെ ഒരുപാടിഷ്ടം ആണെന്നും കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പറഞ്ഞു.’

ALSO READ- പതിനാറാം വയസിൽ കൂട്ടികൊടുത്തത് സ്വന്തം അമ്മ, പിന്നെ സഹോദരങ്ങളും അദ്ധ്യാപകരും: ഷക്കീലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

‘കുറെ ഫോട്ടോസും എടുത്തു. കുറെ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു അവര്‍ക്ക്. പക്ഷെ വിധി വൈപരീത്യം ഇത്രയും ചെറുപ്പത്തില്‍ സ്വപ്നങ്ങള്‍ ബാക്കി വെച്ച് അസുഖം ഉള്ളില്‍ ഉണ്ടായിരുന്നതിന്റെ ഒരു സൂചന പോലും ഇല്ലാതെ യാത്രയാവുമ്പോള്‍ രശ്മിയുടെ കുടുംബത്തിന്റെ കാര്യം എനിക്കോര്‍ക്കാന്‍ കൂടി പറ്റുന്നില്ല.’

‘ഒന്നിനും ഗ്യാരണ്ടി ഇല്ലാത്ത ഈ ജീവിതത്തില്‍ ഉള്ള സമയം സന്തോഷത്തോടെ ജീവിക്കു എന്ന് മാത്രമേ പറയാനുള്ളു. ഇന്നലെ കിട്ടിയ ഷോക്കില്‍ നിന്നും ഇപ്പോളും ഞാന്‍ മുക്തി നേടിയിട്ടില്ല. വിട എന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ പറ്റുന്നുള്ളു.’- എന്നാണ് സീമ ജി നായര്‍ കുറിക്കുന്നത്.

ടെലിവിഷനിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെല്ലാം തന്നെ രശ്മിയുടെ ഈ വിയോഗം ഉള്‍കൊള്ളാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. കിഷോര്‍ സത്യ, ചന്ദ്ര ലക്ഷ്മണ്‍, ടോഷ് ക്രിസ്റ്റി തുടങ്ങിയ പ്രമുഖരെല്ലാം രശ്മിയുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

Advertisement